സാമ്പത്തിക പ്രതിസന്ധി ; ഒലയും നെറ്റ്ഫ്ലിക്സും ബൈജൂസും തൊഴിലാളികളെ പിരിച്ചുവിടുന്നു

ന്യൂഡൽഹി : കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഇന്ത്യയില്‍ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുകളിൽ നിന്നും തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചു വിടുന്നു. സ്റ്റാര്‍ട്ടപ്പുകളില്‍ 12,000 പേര്‍ക്കും ഇതേ മേഖലയിലുള്ള മറ്റ് 22,000 പേര്‍ക്കുമാണ് ജോലി നഷ്ടമായത്.

ഒല, അണ്‍അക്കാഡമി, വേദാന്തു, കാര്‍24, മൊബൈല്‍ പ്രീമിയര്‍ ലീഗ്, ബ്ലിങ്കറ്റ്, ബൈജൂസ്, ലിഡോ ലേണിങ്, എംഫിന്‍, ട്രില്‍, ഫാര്‍ഐ, ഫുര്‍ലെന്‍കോ എന്നീ കമ്പനികളാണ് സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന് തൊഴിലാളികളെ പിരിച്ചു വിട്ടത്.

  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?

രാജ്യാന്തര കമ്പനികളായ നെറ്റ്ഫ്ളിക്‌സ് ,സാമ്പത്തിക സേവനദാതാക്കളായ റോബിന്‍ഹുഡ്, ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോമുകളായ ജെമനി, കോയിന്‍ ബെയ്ന്‍, ക്രിപ്‌റ്റോ എക്‌സചെയ്ഞ്ച്,ബൈയിറ്റ് എന്നിവരും തൊഴിലാളികളെ പിരിച്ചു വിട്ടു. കൊവിഡ് പ്രതിസന്ധിക്കിടയില്‍ ചെറിയ ലാഭമുണ്ടാക്കിയ സംരംഭങ്ങളാണ് പ്രതിസന്ധിയിലായത്. രാജ്യത്ത് 60,000 പേര്‍ക്ക് ഈ വര്‍ഷം ജോലി നഷ്ടപ്പെട്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി
[masterslider id="10"]

Related posts