ബെംഗളൂരു: വാഹനാപകടത്തിൽ കർണാടക സ്വദേശിയായ യുവ എൻജിനീയർ കൊല്ലപ്പെട്ടു. ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ സ്വദേശിനിയും ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയറുമായ ക്ഷിപ്ര (27) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ആന്ധ്രാപ്രദേശിലെ കുർണൂലിന് സമീപമാണ് അപകടം നടന്നത്. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ക്ഷിപ്ര, വാരാന്ത്യ അവധി ആഘോഷിക്കുന്നതിനായി സഹപ്രവർത്തകർക്കൊപ്പം യാത്ര പോയതായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ക്ഷിപ്ര സംഭവസ്ഥലത്തുതന്നെ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് സഹപ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുള്ള്യ…
Read MoreYear: 2026
ചട്ടങ്ങൾ ലംഘിച്ച് റോഡ് ഷോ; ചെന്നൈ നഗരം ബ്ലോക്കിലായി; നടൻ വിജയ്ക്കും ടിവികെ നേതാക്കൾക്കുമെതിരെ ചെന്നൈയിൽ കേസുകളുടെ പെരുമഴ
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അനുമതി മാനദണ്ഡങ്ങൾ ലംഘിച്ച് റോഡ് ഷോകൾ സംഘടിപ്പിച്ചതിന് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്ക്കെതിരെ ചെന്നൈയിൽ വിവിധയിടങ്ങളിലായി പോലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന ഫ്ലൈയിങ് സ്ക്വാഡിന്റെയും നിരീക്ഷകരുടെയും പരാതിയെത്തുടർന്നാണ് നടപടി. വിജയ്‍യെ കൂടാതെ പാർട്ടി ജനറൽ സെക്രട്ടറി എൻ. ആനന്ദ് (ബുസ്സി ആനന്ദ്), വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ എന്നിവർക്കെതിരെയും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിശ്ചിത വേദിയിൽ യോഗം നടത്താൻ മാത്രമാണ് അനുമതി നൽകിയിരുന്നതെങ്കിലും നിർദ്ദേശങ്ങൾ മറികടന്ന് വിജയ് തുറന്ന വാഹനത്തിൽ റോഡ് ഷോ സംഘടിപ്പിക്കുകയായിരുന്നുവെന്ന് അധികൃതർ…
Read Moreആശകൾ ആയിരം ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു; എവിടെ, എപ്പോൾ കാണാം?
ജയറാം, കാളിദാസ് ജയറാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജി പ്രജിത് സംവിധാനം ചെയ്ത ‘ആശകൾ ആയിരം’ ഒടിടിയിലേക്ക്. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്ന് രചന നിർവഹിച്ച ചിത്രം ഫെബ്രുവരിയിലാണ് തിയേറ്ററുകളിൽ എത്തിയത്. 23 വർഷങ്ങൾക്ക് ശേഷം ജയറാമും കാളിദാസും ഒരുമിക്കുന്ന ചിത്രത്തിൽ ആശാ ശരത്, ഷറഫുദ്ദീൻ, ഇഷാനി കൃഷ്ണ, ആനന്ദ് മന്മഥൻ, അഖിൽ എൻ.ആർ.ഡി, രമേഷ് പിഷാരടി, ദിലീപ് മേനോൻ, സിൻസ് ഷാൻ, രാജേഷ് അഴിക്കോട്, വൈശാഖ് വിജയൻ, അഭിനന്ദ് അക്കോട്, മുകുന്ദൻ, ആനന്ദ് പദ്മനാഭൻ, രഞ്ജിത് ബാലചന്ദ്രൻ, സുധീർ പരവൂർ,…
Read Moreഗാനമേളക്കിടെ നൃത്തം ചെയ്ത വയോധികന് പ്ലാസ്റ്റിക് കസേരയ്ക്ക് അടിയേറ്റു ;വ്യാപക വിമർശനം
കൊല്ലം: കൊല്ലം ആശ്രാമത്ത് ക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടെ മദ്യപിച്ച് നൃത്തം ചെയ്തയാൾക്ക് മർദ്ദനം. തിരുവനന്തപുരം ആറ്റുകാൽ സ്വദേശിയായ 57 കാരൻ ബാലചന്ദ്രനെയാണ് പ്ലാസ്റ്റിക് കസേര കൊണ്ട് ഒരാൾ ആക്രമിച്ചത്. ആക്രിപെറുക്കി വിറ്റ് റോഡരികിൽ കിടക്കുന്നയാളാണ് ബാലചന്ദ്രൻ. പരാതി ഇല്ലാത്തതിനാൽ പോലീസ് കേസ് എടുത്തിട്ടില്ല. ആശ്രാമത്തെ ക്ഷേത്രോത്സവത്തിൽ ഗാനമേള നടക്കുകയായിരുന്നു. കാണികൾക്ക് ഇടയിലൂടെ ഗാനമേളയിലെ പാട്ടിന് നൃത്തം ചെയ്ത് ബാലചന്ദ്രൻ മുന്നോട്ട് കയറി. മദ്യലഹരിയിൽ ആയിരുന്നു 57 കാരനായ ബാലചന്ദ്രൻ.സ്‌റ്റേജിന് മുന്നിലേക്ക് എത്തിയ വ്യക്തി പ്ലാസ്റ്റിക് കസേര കൊണ്ട് ബാലചന്ദ്രനെ അടിച്ചു. മർദ്ദനത്തിൽ മുഖത്തിന് പരിക്കേറ്റു. തിരുവനന്തപുരം…
Read Moreബീഫ് വിവാദത്തെ തുടർന്നുണ്ടായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി ഷിയാസ്
തിരുവനന്തപുരം: ബീഫ് വിവാദത്തെ തുടർന്നുണ്ടായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി ഷിയാസ് കരീം. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ, തന്റെ നിലപാടിന് ഒരു മാറ്റമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഷിയാസ്. ബീഫിന്റെ പേരിൽ പ്രശ്‌നങ്ങളുണ്ടാക്കിയതും വേർതിരിവുണ്ടാക്കിയതും ബിജെപിക്കാരാണെന്ന് ഷിയാസ് വീഡിയോയിൽ പറയുന്നു. ഒരു പരിപാടിയ്ക്കിടെ ഭക്ഷണം വിളമ്പുന്നതിനിടയിൽ അനുമോൾ ബീഫ് വേണ്ടെന്ന് പറഞ്ഞപ്പോൾ ഡയറ്റിലാണോ അതോ ബിജെപിയിൽ ചേർന്നോ എന്ന് ഷിയാസ് ചോദിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ഇതോടെയാണ് ഷിയാസിനെതിരെ വിമർശനം ഉയർന്നത്.
Read Moreരക്ഷാപ്രവർത്തനത്തിന് പോയ ഫയർഫോഴ്‌സിന് വഴി നൽകാത്ത സംഭവം; കാർ ഉടമയ്‌ക്കെതിരെ കേസ്
ആലപ്പുഴ: തുറവൂര്‍ ആശുപത്രിയിലെ തീപിടിത്ത രക്ഷാപ്രവര്‍ത്തനത്തിന് പോയ ഫയര്‍ഫോഴ്‌സിന് വഴി നല്‍കാത്ത സംഭവത്തില്‍ കാര്‍ ഉടമയ്ക്ക് എതിരെ കേസെടുത്തു. പട്ടണക്കാട് പൊലീസ് ആണ് കേസെടുത്തത്. വാഹനം പിടിച്ചെടുത്തു. കുത്തിയതോട് കോടന്തുരുത്ത് വൈകുണ്ടത്തില്‍ സുജിത്തിനെതിരെയാണ് കേസെടുത്തത്. കസ്റ്റഡിയിലെടുത്ത സുജിത്തിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ആലപ്പുഴ എസ്എച്ച്ഒ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണ് കേസ്. ബിഎന്‍എസ് 281, 285 പ്രകാരവും മോട്ടോര്‍സ് ആക്ട് പ്രകാരവുമാണ് കേസെടുത്തത്.
Read Moreബെംഗളൂരുവിലെ ഹോട്ടലിൽ വൻ തീപിടുത്തം: ഇഡ്ഡലി സ്റ്റീമർ പൊട്ടിത്തെറിച്ച് സ്ഥാപനം പൂർണമായും കത്തിനശിച്ചു
ബെംഗളൂരു: നഗരത്തിൽ വീണ്ടും വൻ തീപിടുത്തം. നൈസ് റോഡിലെ സോംപുര സർക്കിളിൽ പ്രവർത്തിക്കുന്ന ‘ശുദ്ധ ടിണ്ടി’ ഹോട്ടലാണ് വ്യാഴാഴ്ചയുണ്ടായ അപകടത്തിൽ പൂർണമായും കത്തിനശിച്ചത്. ഹോട്ടലിലെ ഇഡ്ഡലി സ്റ്റീമറിലുണ്ടായ ഷോർട്ട് സർക്യൂട്ടിനെത്തുടർന്ന് പൊട്ടിത്തെറി ഉണ്ടാവുകയും തീ അതിവേഗം പടരുകയുമായിരുന്നു. കഴിഞ്ഞ മാർച്ചിൽ മാത്രം പ്രവർത്തനം ആരംഭിച്ച ഹോട്ടലാണ് ഇന്ന് ഉച്ചയോടെ അഗ്നിക്കിരയായത്. ഇഡ്ഡലി സ്റ്റീമറിൽ നിന്ന് തീപ്പൊരി പടരുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ഉടൻ തന്നെ പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. നിമിഷങ്ങൾക്കുള്ളിൽ ഹോട്ടൽ സമുച്ചയമാകെ തീ വിഴുങ്ങി. സംഭവസമയത്ത് അകത്തുണ്ടായിരുന്ന ജീവനക്കാരെയും ഉപഭോക്താക്കളെയും…
Read Moreവനിതാ ബില്ല്; ബില്ലുകളിന്മേൽ 18 മണിക്കൂർ ചർച്ച; വോട്ടെടുപ്പ് നാളെ വൈകീട്ട് നാലിന്
ഡൽഹി: പാർലമെന്റിൽ വനിതാ സംവരണ ഭേദഗതി അടക്കമുള്ള മൂന്നു ബില്ലുകളിന്മേൽ ചർച്ച ആരംഭിച്ചു. ബില്ലുകളിന്മേൽ അടുത്ത 12 മണിക്കൂർ ചർച്ചയാകാമെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. സമയം ദീർഘിപ്പിക്കണമെങ്കിൽ സ്പീക്കർക്ക് അധികാരമുണ്ട്. വോട്ടെടുപ്പ് നാളെ നടത്താമെന്നും കേന്ദമ്രന്ത്രി റിജിജു പറഞ്ഞു. ആവശ്യമെങ്കിൽ ചർച്ച 18 മണിക്കൂറായി നീട്ടാമെന്ന് ലോക്സഭ സ്പീക്കർ ഓം ബിർല അറിയിച്ചു. വോട്ടെടുപ്പ് നാളെ വൈകീട്ട് നാലുമണിക്ക് നടക്കുമെന്നും സ്പീക്കർ വ്യക്തമാക്കി. വനിതാ സംവരണ ബിൽ അവതരിപ്പിക്കാന്‍ നടത്തിയ വോട്ടെടുപ്പിൽ 251 പേർ ബിൽ അവതരണത്തെ അനുകൂലിച്ചപ്പോൾ 185…
Read Moreഭരണം ലഭിക്കുന്നതിന് മുമ്പേ യു ഡി എഫിൽ കെ സുധാകരൻ തുടക്കമിട്ടത് വെടിക്കെട്ടിന് മുൻപുള്ള മത്താപ്പ് കത്തീര്
കോട്ടയം :നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പെ കോൺഗ്രസ് നേതാവ് കെ സുധാകരൻ കോൺഗ്രസിൽ തുടക്കമിട്ടത് വെടിക്കെട്ടിന് മുമ്പുള്ള മത്താപ്പ് കത്തീര്.തനിക്ക് കണ്ണൂർ സീറ്റ് നൽകാതിരിക്കാൻ ഹൈക്കമാണ്ടിൽ ഏറെ സമ്മർദ്ദം ചെലുത്തിയത് വി ഡി സതീശനാണെന്ന് കെ സുധാകരന് നല്ലോണം അറിയാം.കെ പി സി സി പ്രസിഡണ്ട് സ്ഥാനത്ത് നിന്നും തന്നെ നിഷ്കാസിതനാക്കിയതും വി ഡി സതീശന്റെ കുത്തി തിരുപ്പാണെന്നും കെ സുധാകരന് നല്ലോണം അറിയാം .അതിനുള്ള മധുര പ്രതികാരമാണ് കെ സുധാകരൻ കെ സി വേണുഗോപാൽ കേരളത്തിലെത്തി സംഘടനയെ നയിക്കണമെന്ന സന്ദേശത്തിലൂടെ നൽകിയിരിക്കുന്നത്…
Read Moreമുഖ്യമന്ത്രി വിഷയം; പരസ്യപ്രതികരണങ്ങള്‍ തളളി കെ സി വേണുഗോപാല്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പുള്ള കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ തളളി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നാലാം തിയതി ഫലം വരുന്നത് വരെ എല്ലാവരും കാത്തിരിക്കണമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസിന് ഒരു സിസ്റ്റവും നേതാക്കളുമുണ്ടെന്നും എല്ലാവരും കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. വിഷയം പൊതുജനമധ്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടതല്ലെന്നും ജനങ്ങള്‍ യുഡിഎഫിന് അനുകൂലമായി വിധിയെഴുതിയിട്ടുണ്ടെന്നാണ് ഉറച്ച വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. പരസ്യ വിവാദങ്ങളിലേക്ക് പോകാതിരിക്കുന്നതാണ് നല്ലതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
Read More