ബെംഗളൂരു: മലിനജല ശുദ്ധീകരണ പ്ലാന്റുകളില്‍ (എസ്ടിപി) ബാക്കിയാകുന്ന ചെളി മാലിന്യം (സ്റ്ററി) ഉപയോഗിച്ചു ബയോഗ്യാസ് ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിയുമായി ബെംഗളൂരു ജല അതോറിറ്റി. 86 കോടി രൂപയുടെ പദ്ധതി പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാണു നടപ്പിലാക്കുക. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ 120 കോടി രൂപ ഇതില്‍ നിന്നു ബിഡബ്ല്യുഎസ്എസ്ബിക്ക് ലഭി ക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. മലിനജലം സംസ്‌കരിച്ചു വില്‍ പന നടത്തുന്നതിനു പുറമേ അടിഞ്ഞുകൂടുന്ന ചെളി മാലിന്യം കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള വളമാക്കിയും വിതരണം ചെയ്യുന്നുണ്ട്. പ്രതിമാസം ചുരുങ്ങിയത് 4,000 മെട്രിക് ടണ്‍ സ്റ്ററിയാണ് പ്ലാന്റുകളില്‍ അടിഞ്ഞുകൂടുന്ന ത്. കോറമംഗല-ചല്ലഘട്ട, ബെലന്തൂര്‍…
Read MoreYear: 2026
ബെംഗളുരു വിമാനത്താവളത്തില്‍ നിന്നു കോഴിക്കോട്ടേക്കു ഫ്‌ലൈ ബസ്; വിശദാംശങ്ങളും
ബെംഗളുരു: വിമാനത്താവളത്തില്‍ നിന്നു കോഴിക്കോട്ടേക്കു ഫ്‌ലൈ ബസ് സര്‍വീസ് ആരംഭിക്കാന്‍ കര്‍ണാടക ആര്‍ടിസി നടപടി തുടങ്ങി. മൈസൂരു, ബത്തേരി വഴിയായിരിക്കും സര്‍വീസ്. നിലവില്‍ വിമാനത്താവളത്തില്‍ നിന്നു മൈസൂരു, മടിക്കേരി, കുന്ദാപുര, ദാവനഗരെ എന്നിവിടങ്ങളിലേക്കാണു കര്‍ണാടക ഫ്‌ലൈ ബസ് സര്‍വീസ് നടത്തുന്നത്. മൈസുരുവിലേക്കു പ്രതിദിനം 9, മറ്റിടങ്ങളിലേക്കു 2 സര്‍വീസുകള്‍ വീതമാണു നടത്തുന്നത്. വോള്‍വോയുടെ എസി സീറ്റര്‍ ബസുകളാണ് ഉപയോഗിക്കുന്നത്. കെംപെഗൗഡ വിമാനത്താവളത്തില്‍ നിന്നു കോഴിക്കോട്ടേക്കു സമീപകാലത്തു സ്വകാര്യ ബസുകള്‍ സര്‍വീസ് ആരംഭിച്ചിരുന്നു.
Read Moreസംസ്ഥാനത്ത് കടുത്ത ഉഷ്ണതരംഗം: സൂര്യാഘാതമേറ്റ് 20 കാരൻ മരിച്ചു; അഞ്ച് ജില്ലകളിൽ താപനില 40 ഡിഗ്രി കടന്നു
ബെംഗളൂരു: കർണാടകയിൽ വേനൽ കടുക്കുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ താപനില റെക്കോർഡ് വേഗത്തിൽ ഉയർന്നതോടെ ജനജീവിതം ദുസ്സഹമായി. വടക്കൻ കർണാടകയിലെ ബീദറിൽ കനത്ത ചൂടിനെത്തുടർന്ന് ഒരാൾ മരിച്ചു. ഉത്തർപ്രദേശ് സ്വദേശിയും കമലാനഗറിലെ സലൂൺ ജീവനക്കാരനുമായ മുഹമ്മദ് സമീർ (20) ആണ് ദേശീയ പാതയിൽ സൂര്യാതപമേറ്റു കുഴഞ്ഞുവീണു മരിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബീദറിൽ 41.6 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ ഞായറാഴ്ചയോടെ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തിയിരുന്നു. കലബുറഗിയിലാണ് ഏറ്റവും ഉയർന്ന…
Read Moreപരാതി നൽകാൻ ക്യുആർ കോഡ്; സ്ത്രീകൾക്ക് പോലീസ് സ്റ്റേഷനുകളിൽ അർഹമായ പരിഗണന ഉറപ്പാക്കണം: വനിതാ കമ്മീഷൻ
ബെംഗളൂരു: പോലീസ് സ്റ്റേഷനുകളിൽ പരാതിയുമായെത്തുന്ന സ്ത്രീകളോട് മാന്യമായി പെരുമാറണമെന്നും അവർക്ക് അർഹമായ പരിഗണന നൽകണമെന്നും സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ ഡോ. നാഗലക്ഷ്മി ചൗധരി നിർദ്ദേശിച്ചു. മണ്ട്യയിൽ നടന്ന ‘മഹിളാ ജനസുൻവായ്’ (വനിതാ അദാലത്ത്) പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. സ്ത്രീകൾക്ക് പരാതികൾ എളുപ്പത്തിൽ സമർപ്പിക്കാനായി എല്ലാ പോലീസ് സ്റ്റേഷനുകളിലും ക്യുആർ കോഡ് സംവിധാനം ഏർപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ‘അക്ക പടേ’ (Akka Pade) വാഹനങ്ങൾ സജ്ജമാക്കണം. സ്കൂളുകൾ, കോളേജുകൾ, പാർക്കുകൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കണം.…
Read Moreശരിക്കും ഞെട്ടിക്കുന്നു’; ബെംഗളൂരുവിലെ സെക്യൂരിറ്റി ജീവനക്കാരനിൽ നിന്ന് സ്റ്റാർട്ടപ്പ് ഐഡിയ, ഹാർവാർഡ് ബിരുദധാരിയെ അമ്പരപ്പിച്ച സംഭവം
ബെംഗളൂരു: ‘സ്റ്റാർട്ടപ്പുകളുടെ തലസ്ഥാനം’ എന്ന വിശേഷണം ബെംഗളൂരുവിന് എങ്ങനെ ലഭിച്ചു എന്നതിന് ഉദാഹരണമായി ഒരു അപൂർവ്വ സംഭവം കൂടി. പ്രശസ്ത സ്റ്റാർട്ടപ്പ് ഇൻകുബേറ്ററായ ‘വൈ കോമ്പിനേറ്റർ’ (Y Combinator) നഗരത്തിൽ സംഘടിപ്പിച്ച പരിപാടിക്കിടെ, അവിടെ ജോലിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ തന്റെ സ്റ്റാർട്ടപ്പ് ഐഡിയ അവതരിപ്പിച്ച് സംഘാടകരെ അമ്പരപ്പിച്ചു. ഇലക്ട്രോണിക് സിറ്റിയിൽ നടന്ന പരിപാടിക്കിടെയാണ് വൈ കോമ്പിനേറ്റർ പങ്കാളിയും ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനുമായ അങ്കിത് ഗുപ്തയ്ക്ക് ഈ അനുഭവം ഉണ്ടായത്. തങ്ങളെ സഹായിക്കാനുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ ഒരു മെക്കാനിക്കൽ എൻജിനീയറിങ്…
Read Moreജീവനക്കാരുടെ വസ്ത്രധാരണ രീതിയെ കുറിച്വിചുളള വാദങ്ങൾക്കൊടുവിൽ നിലപാട് തിരുത്തി നഗരത്തിലെ ലെൻസ്കാർട്ട്
ജീവനക്കാരുടെ വസ്ത്രധാരണ രീതിയെ കുറിച്വിചുളള വാദങ്ങൾക്കൊടുവിൽ നിലപാട് തിരുത്തി നഗരത്തിലെ ലെൻസ്കാർട്ട്; ബെംഗളൂരു: ജീവനക്കാരുടെ വസ്ത്രധാരണ രീതിയുമായി ബന്ധപ്പെട്ട (Style Guide) വിവാദങ്ങൾക്കൊടുവിൽ നിലപാട് വ്യക്തമാക്കി പ്രമുഖ ഐവെയർ ബ്രാൻഡായ ലെൻസ്കാർട്ട്. ഓഫീസുകളിലും സ്റ്റോറുകളിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് അവരുടെ വിശ്വാസത്തിന്റെ ഭാഗമായുള്ള മതചിഹ്നങ്ങൾ ധരിക്കാൻ ഔദ്യോഗികമായി അനുമതി നൽകുമെന്ന് കമ്പനി ശനിയാഴ്ച അറിയിച്ചു. കമ്പനിയുടെ ആഭ്യന്തര സ്റ്റൈൽ ഗൈഡിൽ കുറി തൊടുന്നതിനും ബിന്ദി ഇടുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഹിജാബ്, തലപ്പാവ് എന്നിവ ധരിക്കുന്നതിനും കർശനമായ നിബന്ധനകൾ…
Read More7.4 തീവ്രതയുളള വൻ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ്; മൂന്ന് മീറ്റർ ഉയരത്തിൽ വരെ തിരമാലകൾക്ക് സാധ്യത
ടോക്യോ: വടക്കൻ ജപ്പാനിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയതെന്ന് രാജ്യത്തെ മെട്രോളജിക്കൽ ഏജൻസി അറിയിച്ചു. അധികൃതർ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. മൂന്ന് മീറ്റർ ഉയരത്തിൽ വരെ തിരമാലകൾ രൂപപ്പെടാമെന്നും മുന്നറിയിപ്പുണ്ട്. തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നരം 4.53-ഓടെയാണ് ഭൂചലനം ഉണ്ടായത്. അധികൃതർ സാഹചര്യം നിരീക്ഷിച്ചുവരുകയാണ്. ആളുകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തീരപ്രദേശത്തുള്ളവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും നിർദേശമുണ്ട്. ‘തീരദേശ മേഖലകളിൽ നിന്നും പുഴയോരങ്ങളിൽ നിന്നും ഉടനടി സുരക്ഷിതമായ ഉയർന്ന സ്ഥലങ്ങളിലേക്കോ, കെട്ടിടങ്ങളിലേക്കോ മാറണം. സുനാമി തിരമാലകൾ കാരണം നാശനഷ്ടം…
Read Moreപ്രായം സംബന്ധിച്ച വിവാദങ്ങൾക്കിടെ, കുംഭമേള വൈറൽ താരം ഗർഭിണി പോലീസിന് മുന്നില്‍ ഉടൻ ഹാജരാകാനാകില്ലെന്ന് ഭര്‍ത്താവ്
കൊച്ചി: പ്രായം സംബന്ധിച്ച വിവാദങ്ങൾക്കിടെ, കുംഭമേള വൈറൽ താരമായ ഭാര്യ ഗർഭിണിയാണെന്നും യാത്രചെയ്ത് പൊലീസിന് മുന്നിൽ ഹാജരാകാൻ കഴിയില്ലെന്നും ഭർത്താവ് ഫർമാൻ ഖാൻ. പ്രായപൂർത്തിയാകാത്ത മകളെ വിവാഹം കഴിച്ചുവെന്നാരോപിച്ച് മാതാപിതാക്കൾ ഫർമാനെതിരെ മധ്യപ്രദേശിലെ മണ്ഡലേശ്വർ ഡിഎസ്പിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ നേരിട്ട് ഹാജരാകാൻ ഇരുവരോടും പൊലീസ് ആവശ്യപ്പെട്ടു. ഇതിനുള്ള മറുപടിയിലാണ് യാത്ര ചെയ്യാൻ കഴിയില്ലെന്ന കാര്യം ഭർത്താവ് അറിയിച്ചത്. മധ്യപ്രദേശ് ഖർഗോണിലെ വനിത എസ്.ഐയെയാണ് വിവരം അറിയിച്ചത്. കേസില്‍ ഇരുവരെയും അറസ്റ്റ് ചെയ്യുന്നത് ഹൈകോടതി മേയ് 20 വരെ തടഞ്ഞിരുന്നു. കുടുംബക്കാർ ബലം…
Read Moreഐപിഎൽ ടിക്കറ്റ് റാക്കറ്റിൽ അസോസിയേഷൻ അംഗമോ? ബെംഗളൂരു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച കരിഞ്ചന്ത ഇടപാട്!
ബെംഗളൂരു : ഐപിഎൽ ടിക്കറ്റ് കരിഞ്ചന്തയിൽ മറിച്ചുവിൽക്കുന്ന റാക്കറ്റുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെ.എസ്.സി.എ) വ്യക്തമാക്കി. ബംഗളുരുവിൽ നടന്ന ഐപിഎൽ ടിക്കറ്റ് വിൽപ്പനയുമായി ബന്ധപ്പെട്ട അഴിമതിയിൽ കെ.എസ്.സി.എ അംഗത്തിന് പങ്കുണ്ടെന്ന വാർത്തകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് അസോസിയേഷന്റെ വിശദീകരണം. അംഗീകൃത മാർഗങ്ങളിലൂടെ ടിക്കറ്റുകൾ കൈക്കലാക്കി വൻ വിലയ്ക്ക് മറിച്ചുവിൽക്കുന്ന സംഘത്തിലെ പ്രധാനിയായ ഗണേഷ് ഹരികേഷ് എന്ന വ്യക്തിക്കായി ബംഗളുരു പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. എന്നാൽ ഇയാൾക്ക് അസോസിയേഷനുമായി ബന്ധമുണ്ടോ എന്നത് അറസ്റ്റിന് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് പോലീസ്…
Read Moreതൃശൂര്‍ പൂരത്തിന് ഇന്ന് കൊടികയറും
തൃശ്ശൂര്‍: തൃശൂര്‍ ഇന്ന് മുതല്‍ പൂരം ലഹരിയില്‍. വിസ്മയക്കാഴ്ചകളുമായി തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. രാവിലെ 11 മണിയോടെ തിരുവമ്പാടിയിലും തൊട്ടുപിന്നാലെ പതിനൊന്നേ കാലോടെ പാറമേക്കാവിലും പൂരം കൊടിയേറ്റ് ചടങ്ങ് നടക്കും. പൂരച്ചമയ പ്രദര്‍ശനം ഏപ്രില്‍ 24നാണ് നടക്കുക. 26നാണ് പൂരപ്രേമികള്‍ കാത്തിരിക്കുന്ന തൃശ്ശൂര്‍ പൂരം. ഘടക ക്ഷേത്രങ്ങളുടെ പൂരം വരവ്, മഠത്തില്‍വരവ് പഞ്ചവാദ്യം, ഇലഞ്ഞിത്തറ മേളം, കുടമാറ്റം എന്നിവയും പുലര്‍ച്ചെ പ്രധാന വെടിക്കെട്ടും പൂര ദിനം നടക്കും. തൃശൂര്‍ പൂരത്തിന് ആദ്യം കൊടിയേറുക ഘടകപൂരമായ ലാലൂര്‍ കാര്‍ത്ത്യായനി ക്ഷേത്രത്തിലാണ്. ഇന്ന്…
Read More