ബെംഗളൂരു : ഹവംബവി പ്രദേശത്തെ ബിജെപി നേതാവ് ജനാർദന റെഡ്ഡിയുടെ വീടിന് മുന്നിൽ വാൽമീകി ബാനർ സ്ഥാപിച്ചതിനെച്ചൊല്ലി രണ്ട് ഗ്രൂപ്പുകൾ തമ്മിൽ സംഘർഷമുണ്ടായി, ഒരാൾ മരിച്ചതായി റിപ്പോർട്ട്.
സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. ജനാർദന റെഡ്ഡിയുടെയും കോൺഗ്രസ് നേതാവ് നര ഭരത് റെഡ്ഡിയുടെയും അനുയായികളും തമ്മിലാണ് തമ്മിൽ സംഘർഷമുണ്ടായത്, ഇത് കയ്യാങ്കളിയിലേക്ക് നയിച്ചു. രണ്ട് ഗ്രൂപ്പുകളും തമ്മിൽ നിരവധി ആളുകൾ ഏറ്റുമുട്ടിയതായും പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിച്ചതായും വൃത്തങ്ങൾ അറിയിച്ചു.
അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തി ചാർജ് നടത്തി. ബിജെപി നേതാവ് ശ്രീരാമുലു സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിവരികയാണ്. ഭരത് റെഡ്ഡിയുടെ അനുയായികൾ തന്നെ കൊല്ലാൻ ഗൂഢാലോചന നടത്തിയതായി ജനാർദന റെഡ്ഡിയും ആരോപിച്ചു.
ജനുവരി 3 ന് വാൽമീകി പ്രതിമ അനാച്ഛാദനത്തിന്റെ പശ്ചാത്തലത്തിൽ, ഭരത് റെഡ്ഡിയുടെ അനുയായികൾ നഗരത്തിലുടനീളം ബാനറുകൾ സ്ഥാപിച്ചിട്ടുണ്ട്. അതനുസരിച്ച്, ജനാർദന റെഡ്ഡിയുടെ വീടിന് മുന്നിൽ ബാനറുകൾ സ്ഥാപിക്കാൻ തീരുമാനിച്ചുച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ അനുയായികൾ ഇതിനെതിരെ എതിർപ്പ് പ്രകടിപ്പിച്ചു. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചത്, പ്രശ്നത്തിൽ ഇടപെട്ട പോലീസിനു നേരെയും കല്ലെറിഞ്ഞു.
വിവരം അറിഞ്ഞയുടൻ ബിജെപി നേതാവ് ശ്രീരാമുലു ജനാർദന റെഡ്ഡിയുടെ വസതിയിൽ എത്തി. ഭരത് റെഡ്ഡിയുടെ അനുയായി സതീഷ് റെഡ്ഡിയും ജനാർദന റെഡ്ഡിയുടെ അനുയായികളും തമ്മിൽ സംഘർഷമുണ്ടായി, ഇത് സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കി. പോലീസ് ആകാശത്തേക്ക് വെടിയുതിർത്തു. നിലവിൽ സംസ്ഥാന ഭരണകൂടം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്, മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംഭവത്തിൽ നിരവധി വീടുകൾക്ക് നേരെ കല്ലേറും ഉണ്ടായി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
