പാചകം വിറകടുപ്പിലാണോ? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം!! വിറകടുപ്പിലെ പുക വെറുമൊരു പുകയല്ല

ബെംഗളൂരു: എൽ.പി.ജി സിലിണ്ടറുകളുടെ കടുത്ത ക്ഷാമത്തെത്തുടർന്ന് ജനങ്ങൾ വീണ്ടും വിറകടുപ്പുകളിലേക്ക് മടങ്ങുന്നത് ആരോഗ്യരംഗത്ത് വലിയ ആശങ്കയുണ്ടാക്കുന്നു. വിറകടുപ്പുകളിൽ നിന്നുള്ള പുക ശ്വസിക്കുന്നത് ക്യാൻസർ, ക്ഷയം (ടിബി), ആസ്ത്മ തുടങ്ങിയ നൂറുകണക്കിന് മാരക രോഗങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.

വിറക് കത്തുമ്പോൾ പുറന്തള്ളുന്ന പുകയിൽ ബെൻസീൻ (Benzene), പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ (PAHs) തുടങ്ങിയ അപകടകരമായ രാസവസ്തുക്കളുണ്ട്. ഇവ ശ്വാസകോശ അർബുദം, സ്തനാർബുദം തുടങ്ങിയവയ്ക്ക് കാരണമാകുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

  ഇരകൾക്ക് 2 വർഷത്തെ ശിക്ഷയോ? ബെംഗളൂരുവിലെ പ്രമുഖ സർവകലാശാലയിൽ വിദ്യാർത്ഥി സസ്പെൻഷനെച്ചൊല്ലി വൻ പ്രതിഷേധം!

വിറകടുപ്പിന്റെ ഉപയോഗം പെട്ടെന്ന് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കില്ലെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇത് മാരകമായേക്കാം. പുക ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമതയെ ബാധിക്കുകയും ഗുരുതരമായ ആസ്ത്മ, ടിബി എന്നിവയ്ക്ക് വഴിതെളിക്കുകയും ചെയ്യുന്നു.
അസംസ്‌കൃത വിറകിന് പകരം നന്നായി ഉണങ്ങിയ വിറക് മാത്രം പാചകത്തിന് ഉപയോഗിക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്നു. പുക കുറയ്ക്കുന്നതിലൂടെ അപകടസാധ്യത ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അപ്പാർട്ട്‌മെന്റുകളിലെ ഇ.വി ചാർജിംഗ് സുരക്ഷിതമാണോ? ചതിക്കുന്നത് ബാറ്ററിയല്ല ! ഇലക്ട്രിക് വാഹന ഉടമകൾ ജാഗ്രതൈ.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരിക്കേറ്റ മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു
[masterslider id="10"]

Related posts