ഡൽഹി: പ്രശസ്ത ഗായകനും റാപ്പറുമായ ബാദ്ഷായ്ക്ക് ലോറൻസ് ബിഷ്‌ണോയിയുടെ വധഭീഷണി. ബിഷ്‌ണോയി സംഘം ഈ ഭീഷണി മുഴക്കിയിരിക്കുന്നത് ഫെയ്‌സ്ബുക്കിലൂടെയാണ്.
ബാദ്ഷയുടെ നെറ്റിയിൽ വെടിവെക്കുമെന്നാണ് സംഘത്തിലെ രൺദീപ് മാലിക്, അനിൽ പണ്ഡിറ്റ് എന്നിവർ പറഞ്ഞത്. ഏറ്റവും പുതിയ ഗാനമായ ടട്ടീരി പുറത്തിറങ്ങി വിവാദമായതിനെ പിന്നാലെയായായിരുന്നു ഈ ഭീഷണി. ഹരിയാനയുസേ സംസ്കാരത്തെ ബാദ്ഷാ നശിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ബിഷ്‌ണോയി സംഘം ആരോപിക്കുന്നത്.
2024 ൽ ബാദ്ഷയുടെ ഉടമസ്ഥതയിലുള്ള ചണ്ഡീഗഡിലെ ഒരു ക്ലബിന് പുറത്തു നടന്ന സ്ഫോടനം വെറുമൊരു ട്രെയിലർ മാത്രമായിരുന്നുവെന്നും ഇനി നേരിട്ട് വെടിവെക്കുമെന്നുമാണ് സംഘം ഫെയ്‌സ്ബൂക്കിലൂടെ പറഞ്ഞത്. അന്ന് ആ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം കാനഡ ആസ്ഥാനമായുള്ള ഗോൾഡി ബ്രാർ ഏറ്റെടുത്തിരുന്നു.
ടട്ടീരി എന്ന പാട്ടിലെ വരികൾ സ്ത്രീകളെയും പ്രായപൂർത്തിയാകാത്തവരെയും മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ചു വലിയ പ്രതിശേഷം ഉണ്ടായിരുന്നു. ഇതിൽ ബാദ്ഷക്കെതിരെ പഞ്ച്കുലയിൽ പരാതി നൽകുകയും അതിൽ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ ഗാനം പുറത്തിറങ്ങിയത് ബാദ്ഷായുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ്. ഗാനം നിലവിൽ യൂട്യൂബ് നീക്കം ചെയ്തിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]