ഏപ്രിൽ ഒന്ന് മുതൽ കൈയ്യിൽ ചില്ലറ കാശ് കരുതിയിട്ട് കാര്യമില്ല”; ടോൾ നിരക്ക് ഉയരുന്നതിനോടൊപ്പം പ്ലാസകളിൽ വരുന്നത് വൻ മാറ്റങ്ങൾ

ഡൽഹി: ദേശീയപാതകളിലൂടെ യാത്ര ചെയ്യുന്നവർക്ക് പോക്കറ്റ് ചോരും. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) പുതിയ ടോൾ നിരക്കുകൾ പ്രഖ്യാപിച്ചു. പുതുക്കിയ നിരക്കുകൾ 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. പണപ്പെരുപ്പവും മൊത്തവില സൂചികയും അടിസ്ഥാനമാക്കിയാണ് ഈ വാർഷിക വർദ്ധനവ്.

വാർഷിക പാസ് നിരക്കിലെ മാറ്റം

നിശ്ചിത ദൂര പരിധിക്കുള്ളിൽ സ്ഥിരമായി യാത്ര ചെയ്യുന്നവർക്കുള്ള വാർഷിക പാസ് നിരക്ക് ₹3,000-ൽ നിന്ന് ₹3,075 ആയി ഉയരും. ഒരു വർഷത്തേക്കോ അല്ലെങ്കിൽ പരമാവധി 200 ടോൾ ക്രോസിംഗുകൾക്കോ ആണ് ഈ പാസ് ഉപയോഗിക്കാനാവുക.

  സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച; മരണക്കെണിയാകുന്ന ബൈക്ക് ടാക്സികൾ; റൈഡ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ?

കർണാടകയിൽ 66 പ്ലാസകളിൽ നിരക്ക് കൂടും

കർണാടകയിലെ 66 ടോൾ പ്ലാസകളിൽ 3 മുതൽ 5 ശതമാനം വരെ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. ബെംഗളൂരുവിലെ കെമ്പെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള റോഡ് (സദഹള്ളി ടോൾ), സാറ്റലൈറ്റ് ടൗൺ റിംഗ് റോഡ് (STRR) എന്നിവിടങ്ങളിൽ യാത്ര കൂടുതൽ ചെലവേറിയതാകും.

സദഹള്ളി ടോൾ നിരക്ക് (ഉദാഹരണത്തിന്):

  • കാർ/ജീപ്പ്/വാൻ: ₹115-ൽ നിന്ന് ₹120 ആയി ഉയരും.

  • ലൈറ്റ് കൊമേഴ്‌സ്യൽ വാഹനം: ₹175-ൽ നിന്ന് ₹185.

  • ബസ്/ട്രക്ക്: ₹355-ൽ നിന്ന് ₹370.

പുതിയ മാറ്റങ്ങൾ ശ്രദ്ധിക്കുക

  1. ക്യാഷ് കൗണ്ടറുകൾ ഇനിയില്ല: ഏപ്രിൽ 1 മുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കുന്നത് പൂർണ്ണമായും നിർത്തലാക്കിയേക്കും. ഫാസ്‌ടാഗ്, യുപിഐ എന്നിവ വഴി മാത്രമേ പണമടയ്ക്കാൻ കഴിയൂ.

  2. ജിപിഎസ് ടോൾ (GNSS): സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം പണം നൽകുന്ന ജിപിഎസ് അധിഷ്ഠിത ടോൾ സംവിധാനം തിരഞ്ഞെടുത്ത പാതകളിൽ നടപ്പിലാക്കും.

  3. കെവൈസി നിർബന്ധം: ഫാസ്‌ടാഗ് പ്രവർത്തനക്ഷമമായി തുടരാൻ കെവൈസി (KYC) അപ്‌ഡേറ്റ് ചെയ്യുന്നത് നിർബന്ധമാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പീനിയ വ്യവസായ മേഖല വീണ്ടും ജി.ബി.എയുടെ കീഴിലേക്ക്
[masterslider id="10"]

Related posts