കഴിച്ച ഭക്ഷണത്തിന് മാത്രം പോരാ, ഇനി ഇതിനും പണം നൽകണം”; ബെംഗളൂരുവിലെ ഹോട്ടൽ ബില്ലുകളിലെ പുതിയ ചതിക്കുഴി ഇങ്ങനെ!

ബെംഗളൂരു: ഹോട്ടലുകളിൽ ഭക്ഷണം കഴിച്ചശേഷം കൈയ്യിൽ കിട്ടുന്ന ബില്ല് കണ്ട് അമ്പരക്കുകയാണ് ഉപഭോക്താക്കൾ. ജിഎസ്ടിക്ക് പുറമെ ഇപ്പോൾ ‘ഗ്യാസ് ചാർജ്’ (Gas Charges) എന്ന പേരിൽ അധിക തുക കൂടി ഈടാക്കിത്തുടങ്ങിയിരിക്കുന്നു. ചെന്നൈയിലും ബെംഗളൂരുവിലുമാണ് ഇത്തരത്തിൽ ഉപഭോക്താക്കളെ പിഴിയുന്ന നടപടികൾ വ്യാപകമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇഡ്ഡലിക്കും വടയ്ക്കും ഗ്യാസ് ഫീസ്! ചെന്നൈയിലെ ഒരു ഹോട്ടലിൽ പ്രഭാതഭക്ഷണം കഴിച്ച ഉപഭോക്താവിനാണ് ആദ്യം ഈ ദുരനുഭവം ഉണ്ടായത്. ബില്ലിൽ ഭക്ഷണത്തിന്റെ വിലയ്ക്കും ജിഎസ്ടിക്കുമൊപ്പം ‘ഗ്യാസ് ചാർജസ് – 9.52 രൂപ’ എന്ന് പ്രത്യേകമായി രേഖപ്പെടുത്തിയിരുന്നു. ബില്ലിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം

ബെംഗളൂരുവിലും സമാന സാഹചര്യം ബെംഗളൂരുവിലെ ഒരു ഹോട്ടലിൽ അത്താഴം കഴിക്കാനെത്തിയ ആൾക്ക് ഗ്യാസ് ചാർജായി 30 രൂപയാണ് അധികം നൽകേണ്ടി വന്നത്. നഗരത്തിലെ ഗ്യാസ് ക്ഷാമം ചൂണ്ടിക്കാട്ടി ഹോട്ടലുകൾ ആളുകളെ കൊള്ളയടിക്കുകയാണെന്ന് ആരോപിച്ച് പലരും സിറ്റി പോലീസിനെ ടാഗ് ചെയ്ത് സോഷ്യൽ മീഡിയയിൽ ബില്ലുകൾ പങ്കുവെക്കുന്നുണ്ട്.

കാരണം പശ്ചിമേഷ്യൻ സംഘർഷം ഇറാൻ-ഇസ്രായേൽ യുദ്ധവും പശ്ചിമേഷ്യയിലെ അശാന്തിയും കാരണം വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വിതരണത്തിൽ തടസ്സമുണ്ടായതാണ് ഹോട്ടലുടമകൾ കാരണമായി പറയുന്നത്. എന്നാൽ മുൻകൂട്ടി സ്റ്റോക്ക് ചെയ്യുന്നതിന് പകരം ഇതിന്റെ ഭാരം ഉപഭോക്താക്കളുടെ മേൽ ചുമത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് നെറ്റിസൺമാർ രോഷം പ്രകടിപ്പിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി
[masterslider id="10"]

Related posts