അച്ഛന് കൊള്ളിവെച്ച മരുമകൻ; എന്തിന് പിരിഞ്ഞു? സംഭവിച്ചത് എന്ത്? ഗോപി സുന്ദറുമായുള്ള ബന്ധത്തെക്കുറിച്ച് അമൃതയുടെ വെളിപ്പെടുത്തൽ

കൊച്ചി: മലയാളികളുടെ പ്രിയ ഗായിക അമൃത സുരേഷ് തന്റെ വ്യക്തിജീവിതത്തിലെ നിർണ്ണായകമായ ഏടുകളെക്കുറിച്ച് മനസ്സ് തുറക്കുന്നു. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള പ്രണയത്തെക്കുറിച്ചും പിന്നീട് മാന്യമായി പിരിയാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ഏറെ വൈകാരികമായാണ് താരം സംസാരിച്ചത്. വർഷങ്ങളോളം അനുഭവിച്ച മാനസിക പ്രയാസങ്ങൾക്കിടയിൽ തനിക്ക് ലഭിച്ച വലിയൊരു പിന്തുണയായിരുന്നു ആ ബന്ധമെന്ന് അമൃത വെളിപ്പെടുത്തി.

അച്ഛന്റെ വിയോഗവും ഗോപി സുന്ദറിന്റെ സാന്നിധ്യവും

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടമായ അച്ഛന്റെ മരണസമയത്ത് ഗോപി സുന്ദർ നൽകിയ കരുത്തിനെക്കുറിച്ച് അമൃത വികാരാധീനയായി. “അച്ഛൻ മരിച്ച സമയത്ത് ഒരു മകനായി അദ്ദേഹം അവിടെ ഉണ്ടായിരുന്നു. അച്ഛന് ഒരു മരുമകൻ എന്ന സ്ഥാനത്ത് നിന്ന് കർമ്മം ചെയ്യാനും കൊള്ളി വെക്കാനും യോഗം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ആ ഒരു വർഷത്തെ കാലയളവിൽ എന്നെ താങ്ങാൻ വേണ്ടിയാകാം അദ്ദേഹം വന്നത്,” അമൃത പറഞ്ഞു. ആ ഉപകാരം തനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ലെന്നും താരം കൂട്ടിച്ചേർത്തു.

  ബെംഗളൂരുവിൽ പാർക്കിംഗിനെച്ചൊല്ലിയുള്ള തർക്കം അക്രമത്തിൽ കലാശിച്ചു; ദമ്പതികൾക്ക് ബാറ്റും സ്റ്റെമ്പും കൊണ്ട് ക്രൂര മർദനം

പിരിയാനുള്ള തീരുമാനം സംയുക്തം

സംഗീതം എന്ന പൊതുവായ താൽപ്പര്യമാണ് ഇരുവരേയും അടുപ്പിച്ചത്. ആ ബന്ധം മനോഹരമായി മുന്നോട്ട് കൊണ്ടുപോകാൻ രണ്ടുപേരും ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു. എന്നാൽ പിന്നീട് ഒരുമിച്ച് പോകാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ പരസ്പര സമ്മതത്തോടെ പിരിയുകയായിരുന്നു. “നൂറ് ശതമാനം ഇഷ്ടത്തോടെ എടുത്ത തീരുമാനമായിരുന്നു അത്. ഇന്നും അദ്ദേഹം എന്നെ ഉപദ്രവിക്കുന്നില്ല, പരസ്പര ബഹുമാനം നിലനിർത്തുന്നുണ്ട്,” അമൃത വ്യക്തമാക്കി.

  ഭക്തിയോ പാഴാക്കലോ? നർമ്മദയിൽ 11,000 ലിറ്റർ പാൽ അഭിഷേകവും ഗംഗയിൽ നെയ്യ് ഒഴുക്കലും; പരിസ്ഥിതി പ്രവർത്തകർ ആശങ്കയിൽ.

പരസ്പര ബഹുമാനത്തോടെയുള്ള മടക്കം

നിലവിൽ വലിയ രീതിയിലുള്ള ആശയവിനിമയങ്ങൾ ഇല്ലെങ്കിലും ജന്മദിനങ്ങളിലും മറ്റും ഇരുവരും മെസ്സേജ് അയക്കാറുണ്ട്. എന്നാൽ അവസാനിപ്പിച്ച ഒരു വികാരത്തെ വീണ്ടും കുത്തിപ്പൊക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും താരം പറഞ്ഞു. തന്റെ പഴയകാല വികാരങ്ങൾ ജെനുവിൻ ആയിരുന്നുവെന്നും ഗോപി സുന്ദറിന്റെ അമ്മയെ സ്വന്തം അമ്മയെപ്പോലെയാണ് കണ്ടിരുന്നതെന്നും മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അമൃത പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എറണാകുളം - ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് വഴിതിരിച്ചുവിടും; കെ.ആർ പുരത്ത് സ്റ്റോപ്പുണ്ടാകില്ല; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us