ബെംഗളുരു: ബന്ദിപ്പൂര്‍, നാഗര്‍ ഹോളെ വന്യജീവി സങ്കേതങ്ങള്‍ക്കുള്ളിലെ സഫാരി പുനരാരംഭിച്ചതില്‍ പ്രതിഷേധിച്ചു മൈസൂരുവില്‍ കര്‍ഷകര്‍ അനിശ്ചിത കാല സമരം ആരംഭിച്ചു.
കഴിഞ്ഞ വര്‍ഷം 4 കര്‍ഷകരെ കടുവ കടിച്ചു കൊന്നതിനു പിന്നാലെയായിരുന്നു നവംബര്‍ 7നു സഫാരിക്കും ട്രക്കിങ്ങിനും സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്.
തുടര്‍ന്ന് 22 മുതല്‍ നിയന്ത്രണങ്ങളോടെ സഫാരി പുനരാരഭിക്കുകയായിരുന്നു. ഇതു വീണ്ടും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണു കര്‍ഷകര്‍ സമരത്തിലുള്ളത്.
വനാതിര്‍ത്തികളില്‍ താമസി ക്കുന്ന കര്‍ഷകരുടെ ജീവന്‍ അപകടത്തിലാണെന്നും സഫാരി നിര്‍ത്തലാക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും സംസ്ഥാനത്തെ കര്‍ഷക സംഘടനകളുടെ ഫെഡറേ ഷന്‍ പ്രസിഡന്റ് കുറുബാര ശാ ന്തകുമാര്‍ ആവശ്യപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]