ബെംഗളുരു: ഷോപ്പിങ് മാളുകള്‍ നഗരത്തില്‍ ഏറെയുണ്ടെങ്കിലും റമസാന്‍ കാലത്ത് ശിവാജിനഗറിലെ റസല്‍മാര്‍ക്കറ്റിലെ തിരക്കിന് കുറവൊന്നുമില്ല. വിദേശിയും സ്വദേശിയുമായ പഴങ്ങളുടെ വിപണിയാണ് റസല്‍മാര്‍ക്കറ്റിനെ പ്രിയങ്കരമാ ക്കുന്നത്. ബന്ധുക്കള്‍ക്കും സു ഹൃത്തുക്കള്‍ക്കും സമ്മാനമായി നല്‍കാനുള്ള അലങ്കരിച്ച പഴ ക്കൊട്ടകളും ഉണക്കപ്പഴങ്ങളുടെ (ഡ ഫ്രൂട്‌സ്)് കിറ്റുകളുമാണ് റമസാന്‍ കാലത്തെ സവിശേഷത.
ബ്രിട്ടിഷ് ഭരണകാലത്ത് 1927ല്‍ പ്രവര്‍ത്തനം തുടങ്ങിയ മാര്‍ക്കറ്റിന് 1933ലാണ് മൈസൂരു വിലെ മുനിസിപ്പല്‍ കമ്മിഷണറായിരുന്ന ടി.ബി.റസലിന്റെ പേര് നല്‍കിയത്. 2012ല്‍ തീപിടിത്തത്തെ തുടര്‍ന്ന് കനത്ത നാശനഷ്ടം നേരിട്ട മാര്‍ക്കറ്റ് മാസങ്ങള്‍ക്ക് ശേഷം പഴയ പ്രൗഢിയോടെ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത് അതിജീവനത്തിന്റെ വിജയഗാഥയുമായാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
