ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിലെ പ്രതിയായ പവിത്ര ഗൗഡയ്ക്ക് ആഴ്ചയിലൊരിക്കൽ വീട്ടിൽ പാകം ചെയ്ത ഭക്ഷണം നൽകാൻ കോടതി അനുമതി നൽകി. ഇതുസംബന്ധിച്ച ഹർജി പരിഗണിച്ച കോടതി, ആഴ്ചയിലൊരിക്കൽ വീട്ടിൽ പാകം ചെയ്ത ഭക്ഷണം നൽകണമെന്ന് നിർദ്ദേശിച്ചു. ആരോഗ്യസ്ഥിതിയിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ ഡോക്ടറുടെ ഉപദേശപ്രകാരം ഭക്ഷണം നൽകണമെന്നും അതിൽ പറയുന്നു. ജയിലില്‍ നല്ല ഭക്ഷണം ലഭിക്കുന്നില്ലെന്നും ഇത് ആരോഗ്യം മോശമാക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രതികളായ പവിത്ര ഗൗഡ, നാഗരാജു, ലക്ഷ്മണ്‍ എന്നിവര്‍ വീട്ടില്‍ പാകം ചെയ്ത ഭക്ഷണം നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കോടതി…
Read MoreMonth: January 2026
പെണ്‍കുട്ടികളുടെ സ്വഭാവത്തെ കുറ്റപ്പെടുത്തുന്ന നിലപാട് സ്വീകരിക്കും; ലിവ്-ഇന്‍ റിലേഷന്‍ഷിപ്പുകളിൽ സ്ത്രീകള്‍ക്ക് ഭാര്യയുടെ പദവി ലഭിക്കണം: ഹൈക്കോടതി
ലിവ്-ഇന്‍ റിലേഷന്‍ഷിപ്പുകളിൽ സ്ത്രീകള്‍ക്ക് ഭാര്യയുടെ പദവി ലഭിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ സാധാരണമായതില്‍ ആശങ്ക പ്രകടിപ്പിച്ച ഹൈക്കോടതി ഇത്തരം ബന്ധങ്ങളിലെ സ്ത്രീകള്‍ക്ക് ഭാര്യയുടെ പദവി നല്‍കി സംരക്ഷിക്കണമെന്നും നിരീക്ഷിച്ചു. ”ആണ്‍കുട്ടികള്‍ പെട്ടെന്ന് പെണ്‍കുട്ടികളുടെ സ്വഭാവത്തെ കുറ്റപ്പെടുത്തുന്ന നിലപാട് സ്വീകരിക്കും. ലിവ് -ഇന്‍ ബന്ധത്തിലുള്ള ആണ്‍കുട്ടികള്‍ തങ്ങള്‍ മോഡേണ്‍ ആണെന്ന് സങ്കല്‍പ്പിക്കുമെങ്കിലും ലിവ് ഇന്‍ ബന്ധം പുലര്‍ത്തുന്നതിന് അവര്‍ പെണ്‍കുട്ടികളുടെ സ്വഭാവത്തെ കുറ്റപ്പെടുത്തും”, ഹൈക്കോടതി നിരീക്ഷിച്ചു. ”ലിവ് -ഇന്‍ ബന്ധങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിന് ഒരു സാംസ്‌കാരികമായ ആഘാതമാണ്. എന്നാല്‍ അത് സാധാരണമായിരിക്കുന്നു. പെണ്‍കുട്ടികള്‍…
Read Moreമോട്ടോർ ഒക്കെ അടിച്ചോ ? അറിഞ്ഞില്ലേ നഗരത്തിലെ നൂറില്‍ കൂടുതല്‍ പ്രദേശങ്ങളിൽ വൈദ്യുതി ഇനി വൈകിട്ട് 6 മണിക്കേ വരുകയുള്ളു
ബെംഗളൂരു: ബെംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും. 66/11KV ബനസ്വാടി സബ്‌സ്റ്റേഷനില്‍ അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്‌കോം) വൈദ്യുതി തടസം ഏര്‍പ്പെടുത്തുന്നത്. നൂറില്‍ കൂടുതല്‍ പ്രദേശങ്ങളെ വൈദ്യുതി മുടക്കം ബാധിക്കും. എട്ട് മണിക്കൂറാണ് വൈദ്യുതി മുടക്കം ഉണ്ടായിരിക്കുക എന്ന് ബെസ്‌കോം അറിയിച്ചു. കിഴക്കന്‍, വടക്കന്‍, മധ്യ ബെംഗളൂരുവിലെ നിരവധി പ്രദേശങ്ങളെ വൈദ്യുതി തടസം ബാധിച്ചേക്കും. അതിനാല്‍ തന്നെ ഇവിടങ്ങളിലെ താമസക്കാര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ബെസ്‌കോം അറിയിച്ചു. ജനുവരി 21 ബുധനാഴ്ച, രാവിലെ 10 മണി മുതല്‍…
Read Moreജനവാസ മേഘലയിൽ പുളളിപ്പുലി; പ്രദേശവാസികൾ ഭീതിയിൽ
ബെംഗളൂരു; നെലമംഗലയിലെ ഹേമഗംഗ ബരങ്കേയിൽ പുള്ളിപ്പുലി ശല്യം രൂക്ഷമായതോടെ പ്രദേശവാസികൾ കടുത്ത ഭീതിയിലാണ്. പുള്ളിപ്പുലികളുടെ ആക്രമണം തുടർച്ചയായി വർദ്ധിച്ചുവരികയാണ്, ഇത് ജനങ്ങൾക്കിടയിൽ ഭീതി സൃഷ്ടിച്ചിട്ടുണ്ട്. വളർത്തുമൃഗങ്ങളുടെ സുരക്ഷയ്ക്കായി ആളുകൾ രാത്രി മുഴുവൻ വടികളുമായി കാവൽ നിൽക്കേണ്ട സാഹചര്യം സംജാതമായിട്ടുണ്ട്. പുലർച്ചെ 4:17 ന്, ബാരങ്കേയിൽ ഒരു പുള്ളിപ്പുലി നായയെ ആക്രമിച്ചു, ഈ സംഭവം സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. പുള്ളിപ്പുലി നായയെ വലിച്ചിഴയ്ക്കാൻ ശ്രമിച്ചെങ്കിലും, നായ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. എന്നിരുന്നാലും, ആക്രമണത്തിന്റെ ഫലമായി, നായയ്ക്ക് പരിക്കേറ്റു, ഇപ്പോഴും മുടന്തനായാണ് നടക്കുന്നത്. ഈ…
Read Moreനഗരത്തിൽ രാവിലെ നാളെ 10 മണി മുതല്‍ വൈദ്യുതി മുടങ്ങും; വിശദാംശങ്ങൾ
ബെംഗളൂരു: ബെംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. 66/11KV ബനസ്വാടി സബ്‌സ്റ്റേഷനില്‍ അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്‌കോം) വൈദ്യുതി തടസം ഏര്‍പ്പെടുത്തുന്നത്. നൂറില്‍ കൂടുതല്‍ പ്രദേശങ്ങളെ വൈദ്യുതി മുടക്കം ബാധിക്കും. എട്ട് മണിക്കൂറാണ് വൈദ്യുതി മുടക്കം ഉണ്ടായിരിക്കുക എന്ന് ബെസ്‌കോം അറിയിച്ചു. കിഴക്കന്‍, വടക്കന്‍, മധ്യ ബെംഗളൂരുവിലെ നിരവധി പ്രദേശങ്ങളെ വൈദ്യുതി തടസം ബാധിച്ചേക്കും. അതിനാല്‍ തന്നെ ഇവിടങ്ങളിലെ താമസക്കാര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ബെസ്‌കോം അറിയിച്ചു. ജനുവരി 21 ബുധനാഴ്ച, രാവിലെ 10 മണി മുതല്‍…
Read Moreബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പർ എത്തി;
ബെംഗളൂരു: വന്ദേ ഭാരതിന്റെ പുതിയ ഘട്ടമായി സ്ലീപ്പര്‍ ട്രെയിനുകളും സര്‍വീസ് ആരംഭിച്ചു. ബെംഗളൂരുവില്‍ നിന്നും വന്ദേ ഭാരത് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ജോലിക്കും വിദ്യാഭ്യാസത്തിനുമായി നഗരത്തിലേക്ക് എത്തുന്നയാളുകള്‍ക്ക് വന്ദേ ഭാരത് ട്രെയിനുകള്‍ ഒരു അനുഗ്രഹമാണെന്ന് പറയാം. ബെംഗളൂരുവില്‍ നിന്ന് രാജ്യത്തെ മറ്റ് പല നഗരങ്ങളിലേക്കും വന്ദേ ഭാരതില്‍ യാത്ര ചെയ്യാനാകും. തൊട്ടടുത്തെ പ്രമുഖ നഗരമായ ഹൈദരാബാദിലേക്കും ബെംഗളൂരുവില്‍ നിന്ന് വന്ദേ ഭാരതുണ്ട്. ബെംഗളൂരു-ഹൈദരാബാദ് വന്ദേ ഭാരത് ട്രെയിന്‍ നമ്പര്‍ 20704/ 20703 ബെംഗളൂരുവിനും ഹൈദരാബാദിനും ഇടയില്‍ സര്‍വീസ് നടത്തുന്നു. ഏകദേശം 8 മണിക്കൂറും 15…
Read Moreപിഎസ്‍സി അപേക്ഷയിൽ ഇനി മുതൽ തെറ്റ് തിരുത്താം ഇത്രയും ചെയ്‌താൽ മതി
കേരള പബ്ലിക് സർവീസ് കമ്മീഷൻ ( പി എസ് സി) അപേക്ഷ അയക്കുമ്പോൾ തെറ്റ് സംഭവിച്ചാൽ പേടിക്കണ്ട, ഇനി മുതൽ തിരുത്താൻ അവസരം ലഭിക്കും. ഇന്നലെ ചേർന്ന പി എസ് സി കമ്മീഷൻ യോഗത്തിലാണ് ഉദ്യോഗാർത്ഥികൾക്ക് അപേക്ഷയിൽ തെറ്റ് തിരുത്താനുള്ള അവസരം നൽകാനുള്ള തീരുമാനം സ്വീകരിച്ചത്. മറ്റ് പല പരീക്ഷകൾക്കും തെറ്റ് തിരുത്താൻ പരീക്ഷാർത്ഥികൾക്ക് അവസരം നൽകാറുണ്ട്. പി എസ് സിയിൽ ആ അവസരം ഇതുവരെ ലഭ്യമല്ലാതിരുന്നു. എന്നാൽ, ഇപ്പോൾ ആ സംവിധാനം കൂടി നടപ്പാക്കുകയാണ് പി എസ് സി. അടുത്ത വിജ്ഞാപനം മുതല്‍…
Read Moreകേന്ദ്ര വിള ഇൻഷുറൻസ് പദ്ധതി; ഫസല്‍ ബീമാ യോജന നടപ്പിലാക്കുന്നതിൽ കർണാടകയ്ക്ക് രണ്ടാം സ്ഥാനം
ബെംഗളുരു: കേന്ദ്ര വിള ഇന്‍ഷുറന്‍സ് പദ്ധതിയായ പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന നടത്തിപ്പുമായി ബന്ധപ്പെട്ട്, വലിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കര്‍ണാടകയ്ക്കു രണ്ടാം സ്ഥാനം. കൃഷി മന്ത്രാലയം ബെംഗളുരുവില്‍ സംഘടിപ്പിച്ച ദേശീയ സമ്മേളനത്തില്‍ കൃഷി വകുപ്പ് കമ്മിഷണറും ഡയറക്ടറും ചേര്‍ന്നു പുരസ്‌കാരം ഏറ്റുവാങ്ങി. 2024ലെ ഖരീഫ്, 2024-25 വര്‍ഷങ്ങളിലെ റാബി വിളകളുമായി ബന്ധപ്പെട്ട മികച്ച പ്രകടനം മുന്‍ നിര്‍ത്തിയാണിത്. പ്രകൃതിദുരന്തം, കീടബാധ തുടങ്ങിയവയെ തുടര്‍ന്നു വിള നഷ്ടപ്പെടുന്ന കര്‍ഷകര്‍ക്കു നഷ്ടപരിഹാരം ഉറപ്പാക്കാനായാണു വിള ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കി വരുന്നത്. ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്ന കര്‍ണാടകയിലെ 27,04…
Read Moreഅനധികൃത നിര്‍മാണം 9 ഇടങ്ങളില്‍ കൂടി കയ്യേറ്റം ഒഴിപ്പിച്ച് കോര്‍പറേഷന്‍
ബെംഗളുരു: ബെംഗളൂരു നോര്‍ത്ത് സിറ്റി കോര്‍പറേഷന്റെ നേതൃത്വത്തില്‍ നഗരത്തില്‍ 9 ഇടങ്ങളിലായി അനധികൃത നിര്‍മാണങ്ങള്‍ ഇടിച്ചുനിരത്തി. സര്‍ക്കാര്‍ ഭൂമി കയ്യേറ്റം ഒഴിപ്പിക്കലിന്റെ ഭാഗമായി യെലഹങ്ക ഫക്കീര്‍ കോളനിയിലെ 160 വീടുകള്‍ ഡിസംബര്‍ 20ന് ഇടിച്ചുനിരത്തിയത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണു യെലഹങ്ക, മഴവെള്ളക്കനാലുകളും ഓടകളും മറ്റും കയ്യേറി നിര്‍മിച്ച വീടുകളും കോര്‍പറേഷന്‍ അനുമതി നല്‍കിയ ബ്ലൂപ്രിന്റില്‍ നിന്നു വ്യതിചലിച്ചു നിര്‍മിച്ച അനധികൃത ഭാഗങ്ങളുമാണു പൊളിച്ചുനീക്കിയത്. ഇത്തരത്തില്‍ നിര്‍മിച്ച 39 വീടുകളുടെ അനധികൃത ഭാഗങ്ങള്‍ ഇടിച്ചുനിരത്താന്‍ ഈസ്റ്റ് സിറ്റി കോര്‍പറേഷന്‍ കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു. ഫെബ്രുവരി 6നു മുന്‍പ്…
Read More‘നായകളോട് അമിത സ്‌നേഹമുള്ളവര്‍ സ്വന്തം വീട്ടില്‍ കൊണ്ടുപോയി വളര്‍ത്തട്ടെ; മേനക ഗാന്ധിക്കെതിരേ സുപ്രീംകോടതി
ന്യൂഡല്‍ഹി: തെരുവ് നായ പ്രശ്‌നവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ, മൃഗസംരക്ഷണ പ്രവര്‍ത്തകയും ബിജെപി നേതാവുമായ മേനക ഗാന്ധിക്കെതിരെയും മൃഗസ്നേഹികളുടെ വാദങ്ങള്‍ക്കെതിരെയും സുപ്രീംകോടതിയില്‍ രൂക്ഷവിമര്‍ശനം. തെരുവ് നായകളെ അവയുടെ ആവാസവ്യവസ്ഥയില്‍ നിന്ന് മാറ്റാന്‍ പാടില്ലെന്ന മേനക ഗാന്ധിയുടെയും എന്‍ജിഒകളുടെയും നിലപാട് പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വിവിധ സംസ്ഥാനങ്ങള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. നായകളെ വന്ധ്യംകരണത്തിന് ശേഷം പിടികൂടിയ സ്ഥലത്ത് തന്നെ തിരികെ വിടണമെന്ന നിയമം കൊണ്ടുവരാന്‍ സമ്മര്‍ദ്ദം ചെലുത്തിയത് ഇത്തരം സംഘടനകളാണെന്ന് കോടതിയില്‍ ആരോപണമുയര്‍ന്നു. നായകള്‍ക്ക് മനുഷ്യരേക്കാള്‍ പ്രാധാന്യം നല്‍കുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.…
Read More