നടിയെ ആക്രമിച്ച കേസ് ദിലീപിനെ വെറുതെ വിട്ടത് നിലനില്‍ക്കില്ല; വിചാരണക്കോടതിയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി നിയമോപദേശം

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിയ്ക്കും ജഡ്ജിയ്ക്കുമെതിരേ ഗുരുതര പരാമര്‍ശങ്ങളുമായാണ് കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന വി.അജകുമാര്‍ നിയമോപദേശം നല്‍കിയിരിക്കുന്നത്.

അപ്പീല്‍ സമര്‍പ്പിക്കുന്നതിന് ശക്തമായ കാരണങ്ങളുണ്ടെന്ന് നിയമോപദേശത്തില്‍ പറയുന്നു. കേസില്‍ എട്ടാംപ്രതിയായ ദിലീപിനെതിരേ ഗൗരവമുള്ള ഒട്ടേറെ തെളിവുകള്‍ സമര്‍പ്പിച്ചിട്ടും അതെല്ലാം തള്ളിയെന്ന് നിയമോപദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

  സാങ്കേതിക തകരാർ; ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മ മെട്രോ യാത്രക്കാർക്ക് നിർദ്ദേശം ബിഎംആർസിഎൽ

മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ സംശയ നിഴലിലാണ് വിചാരണക്കോടതി ജഡ്ജി. ഒന്നു മുതല്‍ ആറു വരെയുള്ള പ്രതികള്‍ക്കെതിരേ അംഗീകരിച്ച തെളിവുകള്‍ പോലും ദിലീപിനെതിരേ അംഗീകരിച്ചിട്ടില്ല.

തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്നെന്ന് തെളിഞ്ഞിട്ടും ദിലീപിന്റെ അഭിഭാഷകരെ തുടരാന്‍ കോടതി അനുവദിച്ചതായും ഇതില്‍ ചൂണ്ടിക്കാണിക്കുന്നു.

1709 പേജുകളുള്ള വിധിയില്‍ അനാവശ്യകാര്യങ്ങളുടെ വിശദീകരണത്തിനാണ് സ്ഥലം ചെലവാക്കിയിരിക്കുന്നതെന്നും നിയമോപദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts