ബെംഗളൂരു: ശ്രീ ചാമരാജേന്ദ്ര പാർക്കിലെ (കബ്ബൺ പാർക്ക്) വിനോദ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മാസങ്ങൾക്ക് ശേഷം, സമാനമായ നിയന്ത്രണങ്ങൾ ഇപ്പോൾ ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിലും നടപ്പിലാക്കി. പുതിയ നിയമങ്ങൾ പ്രകാരം പൂന്തോട്ടത്തിനുള്ളിൽ നിരവധി പ്രവർത്തനങ്ങൾ നിരോധിച്ചിരിക്കുന്നു, കൂടാതെ ലംഘിക്കുന്നവർക്ക് 500 രൂപ പിഴ ചുമത്തുമെന്ന് ഹോർട്ടികൾച്ചർ വകുപ്പ് പ്രഖ്യാപിച്ചു. കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിൽ, സാധാരണ പാർക്കുകളിൽ നിന്ന് വ്യത്യസ്തമായി, പുഷ്പ സമ്പത്ത് സംരക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു നിയുക്ത സസ്യോദ്യാനമാണ് ലാൽബാഗ് എന്ന് സർക്കാർ വ്യക്തമാക്കി. പൗരന്മാരും ആക്ടിവിസ്റ്റുകളും വളരെക്കാലമായി…
Read MoreYear: 2025
നിഖിൽ കുമാരസ്വാമിയെ ജെഡിഎസ് കർണാടക സംസ്ഥാന അധ്യക്ഷനാക്കാൻ നീക്കം
ബെംഗളൂരു : മുൻപ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ കൊച്ചുമകനും കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകനുമായ നിഖിൽ കുമാരസ്വാമിയെ ജെഡിഎസ് കർണാടക സംസ്ഥാന അധ്യക്ഷനാക്കാൻ നീക്കം. വ്യാഴം, വെള്ളി ദിവസങ്ങളിൽ ബെംഗളൂരുവിൽ ജെഡിഎസ് ദേശീയസമിതി യോഗം ചേരുന്നുണ്ട്. ഇതിന്റെ അവസാനദിവസം പ്രഖ്യാപനം നടത്താനാണ് ഒരുങ്ങുന്നത്. സംസ്ഥാന അധ്യക്ഷനായിരുന്ന സി.എം. ഇബ്രാഹിമിനെ അച്ചടക്കലംഘനത്തെത്തുടർന്ന് പാർട്ടിയിൽനിന്ന് പുറത്താക്കിയശേഷം കുമാരസ്വാമിയാണ് അധ്യക്ഷപദവി വഹിക്കുന്നത്. പുതിയ അധ്യക്ഷനെ നിയമിക്കുന്നതുവരെ താത്കാലികക്രമീകരണം എന്ന നിലയിലാണ് കേന്ദ്രമന്ത്രിയായ കുമാരസ്വാമിയെ ചുമതലയേൽപ്പിച്ചത്. സംസ്ഥാന അധ്യക്ഷസ്ഥാനത്ത് കൊണ്ടുവരുന്നതിന് മുന്നോടിയായി കഴിഞ്ഞിടയ്ക്ക് നിഖിൽ കുമാരസ്വാമിയെ പാർട്ടി രാഷ്ട്രീയകാര്യസമിതിയിൽ ഉൾപ്പെടുത്തിയിരുന്നു. സഖ്യം…
Read Moreബലമായി ചുംബിക്കാൻ ശ്രമിച്ച മുൻ കാമുകന്‍റെ നാക്ക് യുവതി കടിച്ചെടുത്തു
കാൺപുർ: ബലമായി ചുംബിക്കാനും ശാരീരികമായി ഉപദ്രവിക്കാനും ശ്രമിച്ച മുൻ കാമുകന്‍റെ നാക്ക് യുവതി കടിച്ചെടുത്തു. ഉത്തർപ്രദേശിലെ കാൺപുരിലാണ് സംഭവം. കാൺപുർ സ്വദേശിയായ ചാംപി എന്നയാളുടെ നാക്കാണ്, ഇയാളുടെ മുൻ കാമുകിയായ യുവതി കടിച്ചെടുത്തത്. നിലവിൽ വിവാഹിതനാണ് 35കാരനായ ചാംപി. യുവതിയുടെ വിവാഹം നിശ്ചയിച്ചതിൽ പ്രകോപിതനായാണ് ചാംപി ഉപദ്രവിക്കാൻ ശ്രമിച്ചത്. എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, തിങ്കളാഴ്ച ഉച്ചയ്ക്കുശേഷമാണ് കേസിന് ആസ്പമായ സംഭവം ഉണ്ടായത്. കുളിക്കാനും തുണി അലക്കാനുമായി വീടിന് സമീപത്തെ കുളത്തിലേക്ക് പോയ യുവതിയെ പിന്തുടർന്നാണ് ചാംപി ഉപദ്രവിച്ചത്.…
Read Moreകരൂർ ദുരന്തത്തിന് ശേഷം സേലത്ത് നിന്ന് പ്രചാരണം പുനരാരംഭിക്കാനൊരുങ്ങി വിജയ്
ചെന്നൈ: കരൂരിൽ നടന്ന ദാരുണമായ സംഭവത്തെ തുടർന്ന് തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തിവച്ച നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്, തന്റെ രാഷ്ട്രീയ പര്യടനം സേലത്ത് നിന്ന് പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് മുതിർന്ന പാർട്ടി പ്രവർത്തകർ പറഞ്ഞു. ഡിസംബർ ആദ്യ വാരം പൊതുയോഗം നടത്താനാണ് നീക്കം. രണ്ട് ജില്ലകളിൽ രണ്ട് യോഗങ്ങൾ വീതമായിരിക്കും നടത്തുക. സേലത്ത് മൂന്ന് സ്ഥലങ്ങൾ ടിവികെ നിർദേശിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച അപേക്ഷ സേലം പൊലീസിന് ടിവികെ നൽകി. ഡിസംബർ 4ന് സേലത്തുവെച്ച് പൊതുയോഗം നടത്താനാണ് നിലവിലെ നീക്കം. ആഴ്ചയിൽ 4 യോഗം വീതമാണ്…
Read Moreയാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന,; ബെംഗളൂരുവിലെ എല്ലാ ക്യാബുകളിലും ഇത് ഇനിമുതൽ നിർബന്ധം
ബെംഗളൂരു: ബെംഗളൂരുവിൽ ക്യാബുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാരിൽ നിന്ന് നിരവധി പരാതികൾ ലഭിക്കുന്നുണ്ട് . യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻതൂക്കം നൽകുന്നതിനായി പോലീസ് പുതിയ സുരക്ഷാ നടപടി അവതരിപ്പിച്ചു. 112 എമർജൻസി ഹെൽപ്പ് ലൈൻ, കർണാടക സ്റ്റേറ്റ് പോലീസ് മൊബൈൽ ആപ്ലിക്കേഷൻ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ സ്റ്റിക്കറുകൾ ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന ക്യാബുകളിൽ ഒട്ടിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു. സ്ത്രീ യാത്രക്കാരിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് പൊതു സുരക്ഷ മെച്ചപ്പെടുത്തുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. വ്യക്തമായി കാണാവുന്ന ഹെൽപ്പ്‌ലൈൻ വിശദാംശങ്ങൾ കുറ്റകൃത്യങ്ങൾ തടയാനും ഗതാഗതം നിയന്ത്രിക്കാനും സഹായിക്കുമെന്ന്…
Read Moreശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാര്‍ അറസ്റ്റില്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ അറസ്റ്റില്‍. തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ്. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് പത്മകുമാറിനെ ചോദ്യംചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എന്‍ വാസുവിനെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഇരുവരെയും ഒരുമിച്ചിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍
Read Moreതെരുവുനായ ആക്രമണത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പരിക്ക്
ആലപ്പുഴ: തെരുവുനായ ആക്രമണത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പരിക്ക്. ചേര്‍ത്തലയിലാണ് സംഭവം . 15-ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹരിതയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഹരിതയുടെ താടിയ്ക്ക് പരിക്കേറ്റു. തെരുവുനായയുടെ നഖം കൊണ്ടാണ് പരിക്കേറ്റത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സംഭവം. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹരിത ചികിത്സ തേടി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇടുക്കി ബൈസണ്‍വാലിയിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും നായയുടെ കടിയേറ്റിരുന്നു. ബൈസണ്‍വാലി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജാന്‍സി വിജുവിനാണ് കടിയേറ്റത്.
Read Moreകെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്
തൃശൂർ: കൊടകരയിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ 2.45 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 2.45 ഓടെയായിരുന്നു അപകടം. എറണാകുളത്തു നിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്. പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
Read Moreനായ്ക്കളുടെ കടിയേറ്റ് മരിച്ചവർക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു
ബെംഗളൂരു: ബെംഗളൂരുവിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നവർക്കുള്ള നഷ്ടപരിഹാര മാർഗ്ഗനിർദ്ദേശങ്ങൾ പരിഷ്കരിച്ച് കർണാടക സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു . നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകുന്നതിനും മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനുമാണ് ഈ പരിഷ്കരണം വരുത്തിയതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നായ്ക്കളുടെ കടിയേറ്റത്, ചതവ്, രക്തസ്രാവ പ്രശ്നങ്ങൾ, മുറിവുകൾ തുടങ്ങിയ പരിക്കുകൾ ഉണ്ടായാൽ 5,000 രൂപ വരെ നഷ്ടപരിഹാരം നൽകും. തെരുവ് നായ ആക്രമണമോ പേവിഷബാധയോ മൂലം ഒരാൾ മരിച്ചാൽ, അയാളുടെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം…
Read Moreഅധികാരമാറ്റത്തിന് ആർക്കും തിടുക്കമില്ല, ലക്ഷ്യം 2028 തിരഞ്ഞെടുപ്പ് – ഡി.കെ. ശിവകുമാർ
ബെംഗളൂരു : മുഖ്യമന്ത്രിയാകാൻ തിടുക്കമില്ലെന്ന് വ്യക്തമാക്കി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഡൽഹിയിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം കർണാടകയിലെ അധികാരമാറ്റം സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് ഒരു സ്ഥാനത്തിന് വേണ്ടിയും ആർക്കും തിടുക്കമില്ലെന്നും 2028 നിയമസഭാ തിരഞ്ഞെടുപ്പിലും വിജയം നേടുകയാണ് ലക്ഷ്യമെന്നും ശിവകുമാർ പറഞ്ഞത്. സംസ്ഥാന സർക്കാർ വ്യാഴാഴ്ച രണ്ടര വർഷം പൂർത്തിയാക്കുന്ന പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യയും ശിവകുമാറും ഡൽഹിയിൽ എത്തി പാർട്ടി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്. മുൻധാരണ പ്രകാരം രണ്ടര വർഷം കഴിയുമ്പോൾ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ…
Read More