കുതിക്കുന്നു സ്വര്‍ണത്തിനൊപ്പം വെള്ളിയുടെ വിലയും

സ്വര്‍ണത്തിനൊപ്പം വെള്ളിയുടെ വിലയും കുതിക്കുകയാണ്. ലോകരാഷ്ട്രീയ സംഘര്‍ഷങ്ങളും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷയുമാണ് സ്വര്‍ണം, വെള്ളി ലോഹങ്ങളുടെ വിലക്കയറ്റത്തിന് കാരണം.

വെനസ്വേലയ്ക്കെതിരായ അമേരിക്കയുടെ എണ്ണ ഉപരോധം, യുക്രെയ്ന്‍-റഷ്യ യുദ്ധത്തിലെ പുതിയ നീക്കങ്ങള്‍ തുടങ്ങിയവയാണ് നിക്ഷേപകരെ ആശങ്കയിലാക്കുന്നത്. ഇത്തരം അസ്ഥിര സാഹചര്യങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ആളുകള്‍ സ്വര്‍ണ്ണത്തെയും വെള്ളിയെയും ആശ്രയിക്കുന്നു.

  സിഇടി പരീക്ഷയ്ക്കിടെ വിദ്യാർത്ഥികളുടെ പൂണൂൽ അഴിപ്പിച്ച സംഭവം ബെംഗളൂരുവിൽ മൂന്ന് ജീവനക്കാർക്ക് സസ്‌പെൻഷൻ

ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയുമ്പോള്‍ ഡോളറിന്റെ മൂല്യം ഇടിയുകയും, സ്വര്‍ണ്ണം പോലുള്ള ലോഹങ്ങളിലേക്ക് കൂടുതല്‍ നിക്ഷേപം എത്തുകയും ചെയ്യും.

വെള്ളി ഒരു ഔണ്‍സിന് 67.55 ഡോളര്‍ എന്ന റെക്കോര്‍ഡ് വിലയിലേക്ക് ഉയര്‍ന്നു. വിതരണത്തിലെ കുറവും നിക്ഷേപകരുടെ താല്‍പ്പര്യവുമാണ് വെള്ളിയുടെ വില വര്‍ദ്ധിക്കാന്‍ കാരണം.

സ്വര്‍ണ്ണവില ഔണ്‍സിന് ഏകദേശം 4,365 ഡോളര്‍ എന്ന നിലയിലെത്തി. ഇത് എക്കാലത്തെയും ഉയര്‍ന്ന നിരക്കിന് തൊട്ടരികിലാണ്. 1979-ന് ശേഷമുള്ള ഏറ്റവും വലിയ വാര്‍ഷിക വര്‍ധനവാണ് ഈ വര്‍ഷം സ്വര്‍ണ്ണത്തിലും വെള്ളിയിലും ദൃശ്യമാകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  20 വർഷത്തെ കാത്തിരിപ്പ് അവസാനത്തിലേക്ക്; അബ്ദുൽ റഹീമിന്റെ ശിക്ഷാകാലാവധി നാളെ കഴിയും, പ്രതീക്ഷയോടെ കേരളം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'അമേരിക്ക കീഴടങ്ങും വരെ പോരാട്ടം'; ട്രംപിന്റെ അവകാശവാദങ്ങൾ തള്ളി ഇറാൻ
[masterslider id="10"]

Related posts

Click Here to Follow Us