‘ഗര്‍ഭധാരണത്തിനും അലസിപ്പിക്കാനും പ്രേരിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; പുതിയ ശബ്ദരേഖ പുറത്ത് വന്നതോടെ കുടുങ്ങാൻ സാധ്യത

തിരുവനന്തപുരം: പാലക്കാട് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ മാങ്കുട്ടത്തിൽ സജീവമാകുന്നതിനിടെ, ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് പുതിയ ശബ്ദരേഖ പുറത്ത്. രാഹുൽ മാങ്കൂട്ടത്തിലിന്റേതെന്ന് ആരോപിക്കപ്പെടുന്ന ശബ്ദരേഖയിലും വാട്സ്ആപ്പ് ചാറ്റുകളിലും ഗർഭധാരണത്തിനും ഗർഭഛിദ്രത്തിനും നിർബന്ധിക്കുന്ന

സംഭാഷണമാണുള്ളത്. ലൈംഗികാരോപണത്തിൽ പാർട്ടിയുടെ സസ്പെൻഷൻനേരിട്ട രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വച്ചിരുന്നു.നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ,ശബ്ദരേഖ ഇപ്പോൾ പുറത്തു വന്നത് എന്തു കൊണ്ടാണെന്ന് മനസിലാകുമെന്നും രാഹുൽ പ്രതികരിച്ചു. ‘

ഗർഭനിരോധന ഗുളിക കഴിക്കരുതെന്നും, ഗർഭിണിയാകാൻ റെഡിയാകൂയെന്നും ചാറ്റിൽ യുവതിയോട്ആവശ്യപ്പെടുണ്ട്. നമ്മുടെ കുഞ്ഞ് വേണമെന്ന് പറയുമ്പോൾ കൊല്ലാക്കൊല ചെയ്യരുതെന്ന് യുവതി അപേക്ഷിക്കുന്നു.ശബ്ദരേഖയിൽ യുവതിക്കെതിരെ ഭീഷണി സ്വരത്തിലും രാഹുൽ സംസാരിക്കുന്നുണ്ട്.

  ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രതിശ്രുത വരൻ മരിച്ചു; വിഷമം സഹിക്കാനാവാതെ മനംനൊന്ത് യുവതി ജീവനൊടുക്കി

ഡ്രാമ കളിക്കരുതെന്നും അങ്ങനെയുള്ളവരെ തനിക്കിഷ്ടമല്ലെന്നുമാണ് യുവതിയോട് പറയുന്നത്. തനിക്ക് വയ്യാതെ ഇരിക്കുകയാണെന്നും ഛർദ്ദി ഉൾപ്പടെ പ്രശ്നങ്ങളുണ്ടെന്നും യുവതി വൈകാരികമായി പ്രതികരിക്കുന്നു. ആദ്യ മാസം ഇങ്ങനെയുള്ള പ്രശ്നങ്ങളുണ്ടാകില്ലെന്നും ,ഉടൻ ആശുപത്രിയിൽ പോകാനും യുവതിക്ക് മറുപടി നൽകുന്നു.കുഞ്ഞ് വേണമെന്ന് പറഞ്ഞു കൊണ്ടിരുന്നത് നിങ്ങളല്ലേയെന്നും ,അവസാന നിമിഷം എന്തിനാണ് ഇങ്ങനെ മാറുന്നതെന്നും യുവതി ചോദിക്കുന്നു.

  സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ആശ്വാസം: ക്ഷാമബത്ത 1.50 ശതമാനം വർദ്ധിപ്പിച്ചു

എന്റെ പ്ലാനിങ് അല്ലായിരുന്നല്ലോ, നിങ്ങളുടെ പ്ലാനിങ് ആയിരുന്നല്ലോ ഇതെന്നും യുവതി ചോദിക്കുമ്പോൾ, കുഞ്ഞിനെ ഇല്ലാതാക്കണമെന്ന മറുപടിയാണ് നൽകുന്നത്. രാഹുലിനെതിരെ തെളിവുകളടക്കം യുവതി പരാതി നൽകുമെന്നാണ് സൂചന. മുൻപ് ഇത്തരത്തിലുള്ള ശബ്ദ സംഭാഷണം പുറത്തു വന്നതോടെ, കോൺഗ്രസ് പ്രതിരോധത്തിലായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതി 2029-ന് മുമ്പ് പൂർത്തിയാകില്ല; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts