ബെംഗളൂരു: മഴക്കാലത്തിന് ശേഷം നഗരത്തിലെ തടാകങ്ങളില്‍ മലിനീകരണം കൂടിയതായി പഠന റിപ്പോര്‍ട്ട് .
തടാകങ്ങളുടെ പുനരുജ്ജീവനത്തിനും സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഫ്രന്‍ഡ്‌സ് ഓഫ് ലേക്ക് എന്ന സംഘടനയാണ് പഠനം നടത്തിയത്.
ഒട്ടേറെ വ്യവസായ ശാലകള്‍ പ്രവര്‍ത്തിക്കുന്ന പീനിയയ്ക്ക് സമീപത്തെ ശിവപുര തടാകമാണ് കൂടുതല്‍ മലിനമെന്ന് കണ്ടെത്തി.
ഇവിടെ വെളളത്തിന് ദുര്‍ഗന്ധമുളളതായും മാലിന്യം ഒഴുകി നടക്കുന്നതായും പഠനം പറയുന്നു.
മഴവെളളത്തിനൊപ്പം ഒഴുകിയെത്തി മാലിന്യം മുന്‍പും ശേഷമുളള സാംപിളുകള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്.
വെളളത്തിന്റെ നിറം മണം പിച്ച് മൂല്യം ഒഴുകി നടക്കുന്ന മാലിന്യം തുടങ്ങിയവയിലുണ്ടാകുന്ന മാറ്റങ്ങളാണ് പരിശോഝിച്ചത്.
മഴവെളളത്തിനോടൊപ്പം വ്യവസായ മാലിന്യമുള്‍പ്പെടെ തടാകത്തിലെത്തിയത് മലിനീകരണം കൂടാന്‍ ഇടയാക്കിയതായും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.