ഒന്നുമുതൽ മൂന്നുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് വേണ്ടിയായിരുന്ന ‘കളിച്ചുകൊണ്ട് പഠനം’ പദ്ധതി ഉപേക്ഷിക്കും

ബെംഗളൂരു : പ്രാഥമികവിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ പരിഷ്കാരമാകുമെന്ന് പ്രതീക്ഷിച്ച ‘കളിച്ചുകൊണ്ട് പഠനം’ പദ്ധതി (നലി കലി പദ്ധതി) ഉപേക്ഷിക്കുന്നു.
ഒന്നുമുതൽ മൂന്നുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്കുവേണ്ടിയായിരുന്നു പദ്ധതി നടപ്പാക്കിയത്. എന്നാൽ, വിദ്യാർഥികളുടെ പഠനനിലവാരം മോശമാകുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇത് ഉപേക്ഷിക്കാൻ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചത്.

ഒന്നുമുതൽ മൂന്നുവരെ ക്ലാസുകളിലെ കുട്ടികളെ ഒരുമിച്ചിരുത്തി കളികളും പരിശീലനപരിപാടികളുമായി പഠനം നടത്തുന്ന രീതിയായിരുന്നു നലി കലി പദ്ധതിയിൽ പിന്തുടർന്നിരുന്നത്. ഓരോ ക്ലാസിനും ഓരോ ക്ലാസ് മുറി എന്നതിനുപകരം മൂന്നുക്ലാസുകൾക്കുമായി ഒരു ക്ലാസ് മുറി നടപ്പാക്കുകയും ചെയ്തു.

  ഒരു പ്ലേറ്റ് ഇഡ്ഡലിയ്ക്ക് 90 രൂപ ബിരിയാണി 500 രൂപ; മിനിമം വേതന വർദ്ധനവ് മുന്നറിയിപ്പുമായി ഹോട്ടലുടമകൾ

2009-ലാണ് പദ്ധതി ആരംഭിച്ചത്. എന്നാൽ, വിദ്യാർഥികൾ ശരിയായവിധത്തിൽ പഠിക്കുന്നില്ലെന്നാണ് കണ്ടെത്തൽ.

പദ്ധതിനടത്തിപ്പിൽ മാറ്റംവേണമെന്ന് 2017 മുതൽ അഭിപ്രായം ഉയർന്നിരുന്നു. 2020-ൽ കഴിഞ്ഞസർക്കാർ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കാൻ തീരുമാനിച്ചപ്പോഴും പദ്ധതി പുനഃപരിശോധിക്കണമെന്ന് ശുപാർശചെയ്തിരുന്നു.

ആദ്യഘട്ടത്തിൽ 29,000 സ്കൂളുകളിലാണ് പദ്ധതി നിർത്തുന്നത്. ഘട്ടംഘട്ടമായി ബാക്കി സ്കൂളുകളും പദ്ധതി അവസാനിപ്പിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഗര്‍ഭിണിയായ യുവതി വെന്തുമരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാന പ്രാണിയായി തേനീച്ച, സംസ്ഥാന തവളയായി മലബാർ മരത്തവളയും; പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ
[masterslider id="10"]

Related posts