ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി പാലക്കാട് ശ്രീകൃഷ്ണപുരം വലംപിരിമംഗലം മൂര്‍ത്തിയേടത്ത് മന സുധാകരന്‍ നമ്പൂതിരി (59) തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബര്‍ ഒന്നു മുതല്‍ അടുത്ത ആറ് മാസത്തേക്കാണ് നിയമനം. ബുധനാഴ്ച ഉച്ചപൂജ കഴിഞ്ഞ് ക്ഷേത്രം നട തുറന്ന ശേഷം നറുക്കെടുപ്പിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്. കൂടിക്കാഴ്ചയിലൂടെ യോഗ്യരെന്ന് കണ്ടെത്തിയ 51 അപേക്ഷകരുടെ പേരുകള്‍ ശ്രീലകത്തിന് മുന്നിലെ നമസ്‌ക്കാര മണ്ഡപത്തില്‍ വെള്ളിക്കുടത്തില്‍ നിക്ഷേപിച്ചു. ക്ഷേത്രംതന്ത്രി പി.സി.ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ നിലവിലെ മേല്‍ശാന്തി കവപ്ര മാറത്ത് അച്യുതന്‍ നമ്പൂതിരി നറുക്കെടുത്തു. ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍, ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്,…
Read MoreMonth: September 2025
മോദിയുടെ പിറന്നാള്‍ പള്ളിയില്‍ ആഘോഷിക്കും’; ബിജെപി പോസ്റ്റര്‍ വിവാദത്തില്‍; എതിർപ്പുമായി വികാരി
തൊടുപുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം തൊടുപുഴ മുതലക്കോടം സെന്റ് ജോര്‍ജ് ഫെറോന പള്ളിയില്‍ ആഘോഷിക്കുമെന്ന ബിജെപിയുടെ പോസ്റ്റര്‍ വിവാദത്തില്‍. ജന്മദിനാഘോഷത്തിന്റെ ഭാഗമായി കുര്‍ബാനയും കേക്ക് മുറിക്കലും പള്ളിയില്‍ നടക്കുമെന്നും പോസ്റ്ററില്‍ വ്യക്തമാക്കുന്നു. ചടങ്ങില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോണ്‍ ജോര്‍ജ്, ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ അഡ്വ. നോബിള്‍ ജോര്‍ജ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കുമെന്നും പോസ്റ്ററില്‍ പറയുന്നു. എന്നാല്‍ ബിജെപിയുടെ പോസ്റ്ററിനെ വിമര്‍ശിച്ച് പള്ളി വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ ആരോലിച്ചാലില്‍ രംഗത്തുവന്നു. ഇടവക അറിയാതെയാണ് പോസ്റ്റര്‍ അടിച്ചതെന്നും പള്ളിക്ക് രാഷ്ട്രീയ…
Read Moreഹിന്ദിദിനാചരണം കന്നഡ അനുകൂല സംഘടനയുടെ പ്രതിഷേധത്തെ തുടർന്ന് മുടങ്ങി
ബെംഗളൂരു : കന്നഡ അനുകൂല സംഘടനാപ്രവർത്തകരുടെ പ്രതിഷേധത്തെത്തുടർന്ന് ഹിന്ദിദിനാചരണപരിപാടി പാതിവഴിയിൽ മുടങ്ങി. റെയിൽവേ ജീവനക്കാർ അംഗമായ രാജ്യഭാഷ മഹാസഭാ സംഘ് ബെംഗളൂരുവിലെ ഒരു ഹോട്ടലിൽ നടത്തിയ പരിപാടിയാണ് കർണാടക രക്ഷണ വേദികെ പ്രവർത്തകർ തടഞ്ഞത്. സംസ്ഥാനത്ത് ഹിന്ദി അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നുപറഞ്ഞായിരുന്നു വനിതാപ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധം. പരിപാടി നടന്നുകൊണ്ടിരുന്ന ഹാളിലേക്ക് പ്രതിഷേധവുമായി എത്തിയ പ്രവർത്തകർ ബാനറുകൾ നീക്കി. ഹിന്ദിയെ രാജ്യഭാഷ എന്നുവിശേഷിപ്പിച്ചതിനെയും ഇവർ എതിർത്തു. സംഘാടകർ ഹിന്ദിയിൽ പ്രതികരിച്ചപ്പോൾ കന്നഡയിൽ സംസാരിക്കാൻ നിർദേശിച്ചു. കന്നഡയിൽ മാത്രമേ പരിപാടി നടത്താൻ പാടുള്ളൂവെന്നും അറിയിച്ചു. പിന്നീട് പോലീസെത്തി പ്രതിഷേധക്കാരെ…
Read Moreഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു യുവാവ് ജീവനോടെ വെന്തുമരിച്ചു
ബെംഗളൂരു : ചിത്രദുർഗയിൽ കാറിന് തീപിടിച്ചു, അതിനുള്ളിൽ ഉണ്ടായ യുവാവ് ജീവനോടെ വെന്തുമരിച്ചു. ചിത്രദുർഗ ജില്ലയിലെ ഹിരിയൂർ താലൂക്കിലെ അരലികേറ്റ് ഗ്രാമത്തിലാണ് സംഭവം. മരിച്ചയാളെ സിദ്ധേശ്വര്‍ (35) എന്നാണ് തിരിച്ചറിഞ്ഞത്. ടാറ്റ നെക്‌സോൺ കാറിന് തീപിടിച്ചു. അകത്ത് കുടുങ്ങിയ സിദ്ധേശ്വര്‍ ജീവനോടെ വെന്തുമരിച്ചു. സിദ്ധേശ്വര്‍ ഹിരിയൂരില്‍ നിന്ന് അരളികേറ്റിലേക്ക് ടാറ്റ നെക്‌സണ്‍ കാറില്‍ മടങ്ങുകയായിരുന്നു. ഈ സമയത്ത്, ആകസ്മികമായി തീപിടിക്കുകയും നിമിഷങ്ങള്‍ക്കുള്ളില്‍ കാര്‍ പൊട്ടിത്തെറിക്കുകയും ചെയ്തു. ഐമാംഗല പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്, പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Read Moreബെംഗളൂരുവിലെ കുഴികളെക്കുറിച്ച് ശബ്ദമുയർത്തി ഐടി ഭീമന്മാർ: കമ്പനി സ്ഥലം മാറ്റാൻ തീരുമാനിച്ച പ്രതിഷേധം
ബെംഗളൂരു: ഗ്രേറ്റർ ബെംഗളൂരുവിലെ കുഴികളിൽ കൊച്ചുകുട്ടികൾ പോലും രോഷം പ്രകടിപ്പിക്കുകയാണ് . നിലവിൽ, ഈ വിഷയം വളരെയധികം ചർച്ചാ വിഷയമാണ്, കൂടാതെ ഐടി വ്യവസായി മോഹൻദാസ് പൈയും ഇതിൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. “ഇത് ബെംഗളൂരുവിലെ ഭരണത്തിന്റെ വലിയ പരാജയമാണ്. പല കമ്പനികളുടെയും സിഐഒമാർ രാജ്യം വിടുകയാണ്. ബെംഗളൂരുവിലെ ഔട്ടർ റിംഗ് റോഡുകളിൽ സ്ഥിതി മോശമാണ്. ദയവായി ഇടപെടുക” എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ബെംഗളൂരു നഗരവികസന മന്ത്രിയെയും ഡിസിഎം ഡി.കെ. ശിവകുമാറിനെയും ടാഗ് ചെയ്തുകൊണ്ട് ട്വീറ്റ് ചെയ്തു. ബ്ലാക്ക് ബക്ക് കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ രാജേഷ്…
Read Moreധർമസ്ഥലയിൽ പരിശോധന നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജി; എസ്‌ഐടിക്ക് നോട്ടീസയച്ച് കോടതി
ബെംഗളൂരു : ധർമസ്ഥലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ പരിശോധന നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ പ്രത്യേക അന്വേഷണസംഘത്തിന് ഹൈക്കോടതി നോട്ടീസയച്ചു. ധർമസ്ഥല സ്വദേശികളായ രണ്ടുപേർ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് എം. നാഗപ്രസന്നയാണ് നോട്ടീസയച്ചത്. വ്യാഴാഴ്ച മറുപടി സമർപ്പിക്കാൻ നോട്ടീസിൽ ആവശ്യപ്പെട്ടു. അന്വേഷണസംഘത്തിനു നൽകിയ അപേക്ഷയിൽ നടപടിയെടുക്കാൻ വിസമ്മതിച്ചതിനാലാണ് കോടതിയെ സമീപിച്ചതെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. പുരന്തരഗൗഡ എന്നയാളും മറ്റൊരാളുമാണ് ഹർജി നൽകിയത്. തങ്ങൾ കാണിച്ചുകൊടുത്ത സ്ഥലത്ത് പരിശോധന നടത്തണമെന്ന അപേക്ഷ പരിഗണിക്കണമെന്നാണ് ഹർജിയിൽ ഉന്നയിച്ച ആവശ്യം. ഓഗസ്റ്റ് ആറിനും 29-നുമാണ് അന്വേഷണസംഘത്തിന് അപേക്ഷ നൽകിയത്. അപേക്ഷയിൽ കാണിച്ച വിവരങ്ങൾ തെറ്റാണെന്നുതെളിഞ്ഞാൽ…
Read Moreകൊട്ടാരത്തിലെ ദർബാർ ഹാളിൽ സ്വർണസിംഹാസനം സ്ഥാപിച്ചു
ബെംഗളൂരു : ദസറ ആഘോഷത്തിന് മുന്നോടിയായി അംബാ വിലാസ് കൊട്ടാരത്തിലെ ദർബാർ ഹാളിൽ സ്വർണസിംഹാസനം സ്ഥാപിച്ചു. ചരിത്രപ്രസിദ്ധമായ രത്‌നങ്ങൾ പതിച്ച 280 കിലോഗ്രാം ഭാരമുള്ളതാണ് മൈസൂരു രാജവംശത്തിന്റെ സ്വർണസിംഹാസനം. രാജകുടുംബത്തിലെ പിന്തുടർച്ചക്കാരനായ മൈസൂരു എംപി യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ സിംഹാസനം ഏറ്റുവാങ്ങി പ്രതീകാത്മക സ്വകാര്യദർബാറിനായി സ്ഥാപിച്ചു. കഴിഞ്ഞവർഷത്തെ ദസറ ആഘോഷങ്ങൾക്കുശേഷം പൊളിച്ചുമാറ്റിയ സിംഹാസനം കനത്തസുരക്ഷയിൽ കൊട്ടാരത്തിലെ സ്‌ട്രോങ് മുറിയിലാണ് സൂക്ഷിച്ചത്. രാജകുടുംബാംഗമായ പ്രമോദ ദേവി വൊഡയാറുടെ സാന്നിധ്യത്തിലാണ് ക്രമീകരണങ്ങൾ നടന്നത്.
Read Moreശക്തമായ മഴ; കേരളത്തിൽ ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തിൽ ഇടവേളയ്ക്ക് ശേഷം മഴ ശക്തമാകുന്നു. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോര്‍ അലര്‍ട്ടാണുള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ ശക്തമായ മഴയാണ് കണക്കുകൂട്ടുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മഴയോടൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്
Read Moreക്ഷേത്രത്തിലെ വിഷ്ണു വിഗ്രഹം നവീകരിക്കണമെന്ന ഹര്‍ജിയിൽ ‘ഭഗവാനോട് തന്നെ പറയൂ’ വെന്ന് സുപ്രീംകോടതി
മധ്യപ്രദേശിലെ ഖജുരാഹോ സ്മാരക സമുച്ചയത്തിലെ ജാവേരി ക്ഷേത്രത്തിലെ കേടുപാടുകൾ സംഭവിച്ച ഏഴ് അടി ഉയരമുള്ള വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി സുപ്രീം കോടതി ചൊവ്വാഴ്ച തള്ളി. ഈ ഹർജിയെ “പ്രശസ്തിക്ക് വേണ്ടിയുള്ള ഹർജി” എന്ന് വിശേഷിപ്പിച്ച ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച്, ഈ വിഷയം കോടതിയുടെ അധികാരപരിധിയിലല്ല, മറിച്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) അധികാരപരിധിയിലാണെന്ന് വ്യക്തമാക്കുകയും ചെയ്തു. “പോയി ദൈവത്തോട് തന്നെ എന്തെങ്കിലും ചെയ്യാൻ പറയൂ. നിങ്ങൾ വിഷ്ണു…
Read Moreസംസ്ഥാനത്തെ ആനപരിപാലന കേന്ദ്രത്തിൽ വയനാട് ചേകാടി സ്‌കൂളിലെത്തി വൈറൽ ആയ ആനക്കുട്ടി ചരിഞ്ഞു
വയനാട്ടിലെ ചേകാടിയിലെ സ്‌കൂളിലെത്തി വൈറലായ കുട്ടിയാന ചരിഞ്ഞു. സ്കൂളിൽ പഠനം നടന്നുകൊണ്ടിരിക്കെ മുറ്റത്തും വരാന്തയിലും ക്ലാസ് മുറികളിലുമെത്തിയ ആനക്കുട്ടി അന്ന് കൗതുമായിരുന്നു. കഴിഞ്ഞ മാസം പതിനെട്ടിനായിരുന്നു കുഞ്ഞന്‍ ആന സ്‌കൂളിലെത്തിയത്. ഇവിടെ നിന്ന് വനംവകുപ്പ് പിടികൂടി വെട്ടത്തൂര്‍ വനമേഖലയിലേക്ക് മാറ്റിയെങ്കിലും കാട്ടാനകള്‍ ആനക്കൂട്ടിയെ ഒപ്പം ചേര്‍ക്കാന്‍ തയാറായിരുന്നില്ല. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍ക്കാട്ടിലാക്കിയ ആനക്കുട്ടി പിന്നീട് കബനിപ്പുഴ മുറിച്ചു കടന്ന് നേരെ കര്‍ണാടകയുടെ ബൈരക്കുപ്പ പഞ്ചായത്ത് പരിധിയിലെ വനപ്രദേശങ്ങളിലേക്ക് എത്തി. ഇവിടെ കടഗദ്ദ എന്ന പ്രദേശത്ത് നിന്ന് പരിക്കേറ്റ നിലയില്‍ ആനക്കുട്ടിയെ പ്രദേശവാസികള്‍ കര്‍ണാടക വനംവകുപ്പിന്…
Read More