ബെംഗളൂരു : എംബിബിഎസ് സീറ്റ് നിഷേധിക്കപ്പെട്ട വിദ്യാർഥിനിക്ക് സ്വകാര്യ മെഡിക്കൽ കോളേജ് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്.
കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വരയുടെ ഉടമസ്ഥതയിൽ തുമകൂരുവിലുള്ള ശ്രീസിദ്ധാർഥ അക്കാദമി ഓഫ് ഹയർ എജുക്കേഷനെതിരേയാണ് വിധി.
യോഗ്യതയുണ്ടായിട്ടും 2017-18 കാലത്ത് പ്രവേശനം നിഷേധിക്കപ്പെട്ട വി. സഞ്ജനയ്ക്കാണ് നഷ്ടപരിഹാരം നൽകേണ്ടത്.
ആദ്യവർഷത്തെ ഫീസടയ്ക്കുകയും ചെയ്തതിനുശേഷമാണ് സീറ്റ് നിരസിച്ചത്. പ്രവേശനംനൽകാമെന്ന് അറിയിച്ചെങ്കിലും വാഗ്ദാനം പാലിച്ചില്ല.
തുടർന്ന് മറ്റൊരു മെഡിക്കൽ കോളേജിൽ പ്രവേശനംനേടിയ വിദ്യാർഥിനി കോടതിയെ സമീപിക്കുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
