കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കുറ്റവാളികളുടെ കാലിൽ വെടിവെച്ചിട്ട് അറസ്റ്റ് ചെയ്ത് പോലീസ്

ബെംഗളൂരു,: ബന്നാറുഘട്ടയ്ക്ക് സമീപം നിഷ്ചിത് എന്ന ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തിയ കേസിൽ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രതികളായ ഗുരുമൂർത്തിയെയും ഗോപാലകൃഷ്ണയെയും കാലിൽ വെടിവെച്ചിട്ടാണ് അറസ്റ്റ് ചെയ്യുന്നതിൽ പോലീസ് പറഞ്ഞു. ബന്നാറുഘട്ട പോലീസ് സ്റ്റേഷൻ പരിധിയിലെ കഗ്ഗലിപൂർ റോഡിൽ വെച്ചാണ് പോലീസ് നടപടി . ഇതോടെ, സംഭവം നടന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടി .

  ശബരിമല തീര്‍ത്ഥാടകര്‍ക്ക് ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് സ്പെഷ്യൽ സർവീസുമായി കര്‍ണാടക ആര്‍ടിസി

പ്രതികളായ ഗുരുമൂർത്തിയെയും ഗോപാലകൃഷ്ണനെയും കുറിച്ചുള്ള കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബന്നാർഘട്ട പോലീസ് സ്ഥലത്തെത്തിയത്. ആ സമയത്ത്, പ്രതികൾ മാരകായുധങ്ങൾ ഉപയോഗിച്ചാണ് പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചത്.

തുടർന്ന്, ഹുളിമാവ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കുമാരസ്വാമിയും പിഎസ്ഐ അരവിന്ദ് കുമാറും പ്രതികൾക്ക് നേരെ വെടിയുതിർത്തു. ആത്മരക്ഷയ്ക്കായി പോലീസ് ആകെ 6 റൗണ്ട് വെടിവച്ചു.

അറസ്റ്റിലായ പ്രതികൾ ഇപ്പോൾ ജയനഗർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ഹുളിമാവു പോലീസ് സ്റ്റേഷനിൽ തട്ടിക്കൊണ്ടുപോകൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിനിമാ ടിക്കറ്റിന്റെ കണക്ക് സൂക്ഷിക്കണമെന്ന വിധിക്ക് സ്‌റ്റേ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us