കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് തോട്ടംതൊഴിലാളികൾക്ക് പരിക്കേറ്റു

ബെംഗളൂരു : കുടക് ജില്ലയിലെ സിദ്ധാപുരയ്ക്കടുത്തുള്ള കരടിഗോട് ഗ്രാമത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് തോട്ടംതൊഴിലാളികൾക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ തോട്ടത്തിലേക്ക്‌ പോയ 15 തൊഴിലാളികളെ കൊമ്പനാന ആക്രമിക്കുകയായിരുന്നു.

ഭൂരിഭാഗം തൊഴിലാളികളും ഓടിരക്ഷപ്പെട്ടു. എന്നാൽ, ബാഗൽകോട്ട് സ്വദേശിയായ പരമാനന്ദയ്ക്ക് (30) ആനയുടെ ആക്രമണത്തിൽ പരിക്കേൽക്കുകയായിരുന്നു. ഓടുന്നതിനിടെ വീണ് മറ്റൊരു തൊഴിലാളിയായ രഘുവിനും പരിക്കേറ്റു.

  വാക്ക് തർക്കത്തിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; ബെം​ഗളൂരുവിൽ കാർ ബോംബ് വെച്ച് തകർത്ത് യുവാവ് ജീവനൊടുക്കി

ഇരുവരെയും സിദ്ധാപുരയിലെ ഹെൽത്ത് സെന്ററിൽ പ്രഥമശുശ്രൂഷ നൽകി. തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി മടിക്കേരിയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിരാജ്‌പേട്ട റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർ ശിവറാമും ജീവനക്കാരും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.

അടുത്തിടെ ഗ്രാമത്തിൽ ആനയുടെ ആക്രമണത്തിൽ തൊഴിലാളിയായ പുരുഷോത്തം കൊല്ലപ്പെട്ടിരുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ വനംവകുപ്പിനോട് ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ അജിത്തിന്റെ അമ്മയുടെ വിയോഗം: ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വിജയ്‌യും കൂടെ തൃഷയും വീട്ടിലെത്തി
[masterslider id="10"]

Related posts