ബെംഗളൂരു ഉൾപ്പെടെയുള്ള വലിയ നഗരങ്ങളിൽ, ഓട്ടോറിക്ഷകളും ടാക്സികളും ബുക്ക് ചെയ്യാൻ മിക്ക ആളുകളും ആപ്പുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ നഗരത്തിൽ, ആപ്പ് വഴി ഓട്ടോറിക്ഷ ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ടിപ്പ് ചേർത്ത് ഓട്ടോ ഡ്രൈവർമാർ അധിക പണം ഈടാക്കുന്നുണ്ടെന്ന് ആരോപണമുണ്ട്.
എന്നാൽ ഇപ്പോൾ ബെംഗളൂരുവിൽ നിന്നുള്ള ഒരു സ്ത്രീ ഓട്ടോറിക്ഷ മീറ്ററിലും ഓൺലൈൻ ബുക്കിംഗ് ആപ്പിലും കാണിക്കുന്ന നിരക്കുകളിലെ വലിയ വ്യത്യാസത്തെക്കുറിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഓട്ടോറിക്ഷ മീറ്ററിൽ 2.6 കിലോമീറ്ററിന് 39 രൂപ കാണിക്കുമ്പോൾ, ഉബർ ആപ്പിൽ ഇത് 172 രൂപയാണ്.
മീറ്റര്‍ ഉപയോഗിച്ചുള്ള ഓട്ടോയുടെ നിരക്കും ആപ്പ് വഴിയുള്ള നിരക്കും താരതമ്യം ചെയ്തുകൊണ്ടുള്ള ഒരു യുവതിയുടെ പോസ്റ്റ് ഓണ്‍ലൈനില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ് .എക്‌സില്‍ (നേരത്തെ ട്വിറ്റര്‍) പങ്കുവെച്ച ഒരു പോസ്റ്റിലാണ് ബെംഗളൂരുവിലെ യുവതി തന്റെ അനുഭവം വിവരിച്ചത്.
യാത്രയുടെ ചിത്രവും യുവതി പങ്കുവെച്ചിട്ടുണ്ട്. 2.6 കിലോമീറ്റര്‍ ദൂരത്തിന് ഓട്ടോ മീറ്ററില്‍ 39 രൂപ രേഖപ്പെടുത്തിയപ്പോള്‍, ഊബര്‍ ആപ്പില്‍ 172 രൂപയാണ് കാണിച്ചത്. ഇത് മീറ്റര്‍ നിരക്കിന്റെ നാലിരട്ടിയിലധികം വരുമെന്നും യുവതി ചൂണ്ടിക്കാട്ടി.
എക്‌സ് ഉപയോക്താക്കളുടെ പ്രതികരണം : ഈ പോസ്റ്റ് അതിവേഗം പ്രചരിക്കുകയും നിരവധി എക്‌സ് ഉപയോക്താക്കള്‍ ഇതിനോട് പ്രതികരിക്കുകയും ചെയ്തു. ‘മീറ്റര്‍ ഇടാന്‍ സമ്മതിച്ച ഓട്ടോയെ കണ്ടെത്തിയല്ലോ,’ ഒരാള്‍ കമന്റ് ചെയ്തു. ഇതിന് മറുപടിയായി, ‘യഥാര്‍ത്ഥ നിരക്ക്് കാണാന്‍ മീറ്റര്‍ ഇടാന്‍ ഞാന്‍ ആവശ്യപ്പെട്ടതാണ്,’ എന്ന് യുവതി വ്യക്തമാക്കി.ചില ഉപയോക്താക്കള്‍ ആപ്പ് വഴിയുള്ള നിരക്കുകളെ ന്യായീകരിക്കാന്‍ ശ്രമിച്ചു. ‘ഊബര്‍ നിരക്കുകള്‍ ആവശ്യകതയെയും ലഭ്യതയെയും ആശ്രയിച്ചിരിക്കുന്നു, എന്നാല്‍ മീറ്റര്‍ നിരക്കുകള്‍ സര്‍ക്കാര്‍ നിശ്ചയിച്ചതാണ്,’ ഒരു ഉപയോക്താവ് വിശദീകരിച്ചു.
‘എന്നാല്‍ സര്‍ക്കാര്‍ ബൈക്ക് ടാക്‌സികള്‍ നിരോധിക്കുകയും അന്യസംസ്ഥാനക്കാരായ ഓട്ടോ ഡ്രൈവര്‍മാരെ ഒഴിവാക്കുകയും ചെയ്യുമ്ബോള്‍ ആ ന്യായീകരണവും പരാജയപ്പെടുന്നു. ഇതെല്ലാം ഓട്ടോ മാഫിയയുടെ നിയന്ത്രണത്തിലാണ്,’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറ്റൊരു യാത്രികന്‍ തന്റെ സമീപകാല അനുഭവം പങ്കുവെച്ചു: ‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഊബറില്‍ മീറ്റര്‍ നിരക്കിനോട് ചേര്‍ന്നുള്ള നിരക്കുകള്‍ കാണിക്കുന്നുണ്ടെങ്കിലും ഡ്രൈവര്‍മാര്‍ യാത്രക്ക് തയാറാകുന്നില്ല. യഥാര്‍ത്ഥ നിരക്കിനേക്കാള്‍ 50 രൂപ കൂടുതലുണ്ടെങ്കില്‍ മാത്രമേ ഓലയും നമ്മ യാത്രിയും യാത്രക്ക് തയാറാകുന്നുള്ളൂ എന്നും അദ്ദേഹം പറയുന്നു.
ബെംഗളൂരുവില്‍ സ്വന്തമായി വാഹനം ഉണ്ടായിരിക്കുന്നതും ഒരു പരിഹാരമല്ലെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ‘ഈ ട്രാഫിക്കില്‍ സ്വന്തം വാഹനത്തിന് പോലും 9 കിലോമീറ്ററില്‍ താഴെ മാത്രമാണ് മൈലേജ് ലഭിക്കുന്നത്,’ ഒരു ഉപയോക്താവ് ചൂണ്ടിക്കാട്ടി.
പൊതുഗതാഗതവും നഗരയാത്രയും ബെംഗളൂരുവില്‍ വലിയ വിഷയമായി തുടരുന്നതിനിടയിലാണ് ഈ വൈറല്‍ പോസ്റ്റ് വന്നിരിക്കുന്നത്. ഉയര്‍ന്ന നിരക്കുകള്‍, മീറ്റര്‍ നിയമങ്ങള്‍ നടപ്പിലാക്കാത്തത്, ബൈക്ക് ടാക്‌സികള്‍ക്കെതിരായ സമീപകാല നടപടികള്‍ എന്നിവയെക്കുറിച്ച് യാത്രക്കാര്‍ പതിവായി പരാതിപ്പെടുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]