ബെംഗളൂരു : സംസ്ഥാനത്തെ കാടുകളിലും വന്യജീവി സങ്കേതങ്ങളിലും മൃഗങ്ങൾ കൊല്ലപ്പെടുന്നത് പതിവായതോടെ രാത്രിയിലടക്കം വനംവകുപ്പ് ഉദ്യോഗസ്ഥർ പട്രോളിങ്ങ് ശക്തമാക്കും.
എംഎം ഹിൽസ് വന്യജീവി സങ്കേതത്തിൽ അഞ്ച് കടുവകൾ ചത്ത സംഭവത്തിൽ സർക്കാർ നിർദേശത്തെത്തുടർന്നാണ് തീരുമാനം.
ഇതിന് പിന്നാലെ ഇതേമേഖലയിൽ 20 കുരങ്ങുകളെ വിഷംനൽകി കൊന്ന് ചാക്കിൽക്കെട്ടി തള്ളിയിരുന്നു. ഇത്തരം സംഭവങ്ങൾ പതിവായതോടെ പരിസ്ഥിതി സംരക്ഷകരുടെയടക്കം പ്രതിഷേധം സംസ്ഥാനത്ത് ശക്തമായിരിക്കുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.