യുവാവിനെ വിവസ്ത്രനാക്കി ജനേന്ദ്രിയത്തിൽ അടക്കം ആക്രമിച്ചു

ബെംഗളൂരു : ബെംഗളൂരു റൂറൽ ജില്ലയിലെ നെലമംഗല താലൂക്കിലെ സോളദേവനഹള്ളിയിൽ ഒരു പെൺകുട്ടിയുടെ പേരിൽ യുവാവിനെ നഗ്നനാക്കി ആക്രമിച്ചു. യുവാവ് കുശാൽ ആണ് ആക്രമണത്തിന് ഇരയായത്. കേസുമായി ബന്ധപ്പെട്ട് നാല് പ്രതികളെ സോളദേവനഹള്ളി പോലീസ് അറസ്റ്റ് ചെയ്തു.

കോളേജ് പഠനകാലത്ത് കുശാലും യുവതിയും പ്രണയത്തിലായിരുന്നു. രണ്ട് വർഷം പഴക്കമുള്ള ബന്ധം ഏതാനും മാസങ്ങൾക്ക് മുമ്പ് തകർന്നിരുന്നു. ഇത് സഹിക്കാൻ കഴിയാതെ കുശാല്‍ യുവതിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നാണ് റിപ്പോർട്ടുകൾ.

  മുതിർന്ന നടനും പ്രശസ്ത സംവിധായകനുമായ പി. ഭാരതിരാജ അന്തരിച്ചു

ഇതോടെ, യുവതിയുടെ പുതിയ സുഹൃത്തും കൂട്ടരും ഒത്തുചേർന്ന് ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ എന്ന വ്യാജേനെ അവർ കുശാലിനെ ബാഗൽഗുണ്ടെയിലെ എജിപി ലേഔട്ടിലേക്ക് തട്ടിക്കൊണ്ടുപോകുകയായിരുന്നു.

പിന്നീട് പ്രതികൾ കുശാലിനെ ഒരു കാറിൽ വിജനമായ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി മാരകമായി ആക്രമിച്ചു. കുശാലിനെ വിവസ്ത്രനാക്കി ജനനേന്ദ്രിയത്തിൽ അടക്കം ആക്രമിച്ചു.

കുശാലിനെ നഗ്നനാക്കി ആക്രമിക്കുന്നതിന്റെ വീഡിയോ പ്രതി പകർത്തി. രേണുകസ്വാമി കൊലപാതക കേസ് പോലെ ഇത് സംഭവിക്കുമെന്ന് പ്രതി വീഡിയോയിൽ പറഞ്ഞു. പിന്നീട്, വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാക്കുമെന്ന് പ്രതികൾ കുശാലിനെ ഭീഷണിപ്പെടുത്തി.

  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്

സംഭവവുമായി ബന്ധപ്പെട്ട് സോളദേവനഹള്ളി പോലീസ് സ്റ്റേഷനിൽ നാല് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹേമന്ത്, യശ്വന്ത്, ശിവശങ്കർ, ശശാങ്ക് ഗൗഡ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സോളദേവനഹള്ളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണുതുടങ്ങി; ഇനി എത്ര നാൾ തുഴയാനാകുമെന്ന് അറിയില്ല: എന്ന് കുറിച്ച ചിരിസുൽത്താൻ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ?
[masterslider id="10"]

Related posts