ബന്ദിപുർ കടുവ സംരക്ഷണകേന്ദ്രത്തിലെ സഫാരി സംവിധാനത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായവർധന

ബെംഗളൂരു: കനത്തമഴയെത്തുടർന്ന് താത്കാലികമായി അടച്ചിട്ട ബന്ദിപുർ കടുവ സംരക്ഷണകേന്ദ്രത്തിലെ സഫാരി സംവിധാനത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായവർധന.

താത്കാലികമായി അടച്ചിട്ട ബന്ദിപുർ സംരക്ഷണ വനമേഖലയിലേക്ക് ജൂൺ ഒന്നു മുതലാണ് യാത്രക്കാരെ വാഹന സംവിധാനത്തിലൂടെ കടുവ സംരക്ഷണ കേന്ദ്രത്തിലേക്കുള്ള പ്രവേശനം അനുവദിച്ച് തുടങ്ങിയത്.

മഴ കനത്തതോടെ കാട്ടിലെ മിക്ക തടാകങ്ങളും വെള്ളക്കെട്ടുകളും നിറഞ്ഞു. പച്ചപ്പും ജലലഭ്യതയും കൂടിയതോടെ വന്യജീവികളെത്തുന്നതും കൂടി.

  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി

വന്യമൃഗങ്ങളെ കാണുന്നതിനായി സഫാരി സംവിധാനത്തിലേക്ക് കാഴ്ചക്കാരുടെ എണ്ണവും ഇരട്ടിയായി.

സന്ദർശകരിൽ ഒരാൾ പകർത്തിയ വിഡീയോ ദൃശ്യം ഇപ്പോൾ പ്രചരിക്കുകയാണ്. കടുവ സംരക്ഷണ കേന്ദ്രത്തിലെ തടാകത്തിൽനിന്ന് വെള്ളം കുടിക്കാനെത്തിയ മാനിനെ കടുവ വേട്ടയാടുന്ന ചിത്രമാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.

വെള്ളം കുടിക്കാനെത്തുന്ന മാനിനെ കടുവ നീരീക്ഷിക്കുന്നതും വെള്ളം കുടിക്കുമ്പോൾ പിറകിലൂടെയെത്തി കഴുത്തിന് കടിച്ച് വലിച്ചിഴയ്ക്കുന്ന വീഡിയോ ദൃശ്യമാണ് സാമൂഹികമാധ്യമത്തിലടക്കം പ്രചരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകത്തിലെ ഏറ്റവും വിലകൂടിയ മിയാസാക്കി വരെ ലാൽബാഗിലേക്ക്; മാമ്പഴ പ്രേമികൾക്കായി ഒരുങ്ങുന്ന ആ സർപ്രൈസ്!
[masterslider id="10"]

Related posts