കർണാടകയിൽ മഴ തുടരും; ശക്തി കുറയും

ബെംഗളൂരു: കർണാടകയുടെ ചില ഭാഗങ്ങളിൽ സാധാരണ ജീവിതത്തെ ബാധിച്ച കനത്ത മഴ അടുത്ത രണ്ട് ദിവസത്തേക്ക് കൂടി തുടരുമെന്ന് പ്രവചനമുണ്ടെങ്കിലും അതിന്റെ തീവ്രത കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തുടനീളം തിങ്കളാഴ്ച ‘റെഡ്’ അലേർട്ട് പ്രഖ്യാപിചിരുന്നു . ചൊവ്വാഴ്ച ‘ഓറഞ്ച്’ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കനത്തതോ അതിശക്തമോ ആയ മഴയെ സൂചിപ്പിക്കുന്നു. ബുധനാഴ്ച ‘യെല്ലോ’ അലേർട്ട് നിലവിലുണ്ട്.

  നഗരത്തിനടിയിലൂടെ 16 കിലോമീറ്റർ തുരങ്കം; ബെംഗളൂരുവിനെ മാറ്റിയെഴുതാൻ അതിവേഗ റെയിൽ വരുന്നു; ബുള്ളറ്റ് ട്രെയിൻ പാതയുടെ അലൈൻമെന്റ് പുറത്ത്

കഴിഞ്ഞ മൂന്ന് ദിവസമായി തീരദേശ കർണാടകയിൽ പെയ്യുന്ന മഴയിൽ ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിലെ ചില ഭാഗങ്ങളിൽ നാശനഷ്ടമുണ്ടായി.

ശനിയാഴ്ച രാവിലെ 8.30 മുതൽ 48 മണിക്കൂറിനുള്ളിൽ ദക്ഷിണ കന്നഡ ജില്ലയിലെ ചില ഭാഗങ്ങളിൽ 170 മില്ലിമീറ്ററിലധികം മഴ പെയ്തു.

തീരദേശ ജില്ലകളിലെ നിരവധി നദികൾ നിറഞ്ഞൊഴുകുകയാണ്. ഫാൽഗുനി നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് മംഗളൂരുവിലെ ചില വീടുകളിൽ വെള്ളം കയറി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയും ആലിപ്പഴ വീഴ്ചയും; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്! കടലിൽ പോകരുതെന്ന് കർശന നിർദ്ദേശം;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇലക്ട്രിക് വാഹന ഉപഭോക്താക്കൾക്കായി ഏകീകൃത ആപ്പ്: 'യൂണിഫൈഡ് ഭാരത് ഇ-ചാർജ്' ബെംഗളൂരുവിൽ ലോഞ്ച് ചെയ്യുന്നു
[masterslider id="10"]

Related posts