ചെന്നൈ: പൊള്ളാച്ചി ആനമലൈ കടുവ സങ്കേതത്തിന്റെ പരധിയിലുള്ള ടോപ്സ്‍ലിപ്പില്‍ ട്രക്കിങ് നടത്തിയ രണ്ടംഗ സംഘത്തിലെ മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം കല്ലമ്പലം അജ്സല്‍ ഷൈൻ(26) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. ട്രക്കിങ്ങിനിടെ ശ്വാസതടസ്സത്തെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തമിഴ്നാട് വനം വകുപ്പിന്റെ അനുമതിയോടെയാണ് സുഹൃത്ത് ഫാഹില്‍ അയൂബിനൊപ്പം(27) ട്രക്കിങ് നടത്തിയത്. ടോപ്സ്‍ലിപ്പില്‍നിന്ന് എട്ടു കിലോമീറ്റർ അകലെ പണ്ടാരപാറ വരെയാണ് ഇവർ മലകയറിയത്. ട്രക്കിങ്ങിനിടെ ഫാഹിലിനും ചെറിയതോതില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തിരിച്ചിറങ്ങവെയാണ് ഇവർക്ക് ശ്വാസംമുട്ടലും മറ്റും അനുഭവപ്പെട്ടത്. ഫോറസ്റ്റ് ഗൈഡുമാരായ സന്താന…
Read MoreDay: 5 May 2025
പാകിസ്ഥാനിയെ വിവാഹം കഴിച്ച മൈസൂരു യുവതിയും മൂന്ന് മക്കളും വാഗാ അതിർത്തി കടക്കാൻ കഴിയാതെ മടങ്ങി
ബെംഗളൂരു : പാകിസ്താനിലേക്ക് പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് മൈസൂരു സ്വദേശിനിയും മൂന്നുകുട്ടികളും വാഗാ അതിർത്തിയിൽനിന്ന് മടങ്ങി. മൈസൂരു രാജീവ് നഗറിൽ താമസിക്കുന്ന റംസയാണ് ഏപ്രിൽ 29-ന് എട്ടും ഏഴും നാലും വയസ്സുള്ള കുട്ടികളുമായി വാഗാ അതിർത്തിയിലെത്തിയത്. പത്തുവർഷം മുൻപാണ് യുവതി ബന്ധുവും പാകിസ്താൻ പൗരനുമായ മുഹമ്മദ് ഫാറൂഖിനെ വിവാഹം കഴിച്ചത്. ഇവരുടെ മൂന്നുകുട്ടികൾക്ക് പാകിസ്താൻ പൗരത്വം ലഭിച്ചു. പാകിസ്താനിൽ താമസമാക്കിയ കുടുംബം മൈസൂരു നഗരത്തിലെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് കഴിഞ്ഞമാസം ഇന്ത്യയിലെത്തിയത്. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് എല്ലാ പാകിസ്താൻ പൗരരോടും ഉടൻ രാജ്യംവിടാൻ കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു. ഇതിനെത്തുടർന്നാണ്…
Read Moreമെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന മലയാളി വിദ്യാർത്ഥിയെ കാണാതായ സംഭവം ; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലിസ്
കർണാടക ബല്‍ഗാം മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന തലശേരി സ്വദേശിയായ വിദ്യാർത്ഥിയെ കാണാതായ സംഭവത്തില്‍ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടർന്നാണ് പൊലിസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയത്.ബല്‍ഗാം ബി ഐ.എം.എസ്. മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന വിദ്യാർത്ഥിക്കായി തെരച്ചില്‍ നടത്തിവരികയാണ് പൊലിസ്. കുടക് സോമവാർ പേട്ടയില്‍ ബേയ്ക്കറി ഉടമയായ വടകര വില്യാപ്പള്ളിയിലെ വി.കെ.ശശിയുടെയും തലശ്ശേരി ചൊക്ലിയിലെ ചിത്രാ നിവാസില്‍ ഷജി പാലക്കണ്ടിയുടെയും മകൻ അലൻ കൃഷ്ണ (19) യെയാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. കഴിഞ്ഞ വിഷു അവധിക്ക് നാട്ടില്‍ വന്ന അലൻ ഏപ്രില്‍21 ന്…
Read More21 ദിവസത്തിനുശേഷം പോലീസ് വെടിവെച്ചുകൊന്ന പോക്സോ കേസ് പ്രതിയുടെ മൃതദേഹം സംസ്കരിച്ചു
ബെംഗളൂരു : ഹുബ്ബള്ളിയിൽ പോലീസ് വെടിവെച്ചുകൊന്ന പോക്സോ കേസ് പ്രതിയുടെ മൃതദേഹം 21 ദിവസത്തിനുശേഷം സംസ്കരിച്ചു. ബിഹാർസ്വദേശിയായ തൊഴിലാളി റിതേഷ്‌കുമാറിന്റെ മൃതദേഹമാണ് ശനിയാഴ്ച കോടതി അനുമതിയോടെ സംസ്കരിച്ചത്. അഞ്ചുവയസ്സുകാരിയെയാണ് ഇയാൾ ബലാത്സംഗംചെയ്യാൻ ശ്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്. ഏപ്രിൽ 13-നാണ് പെൺകുട്ടി കൊല്ലപ്പെട്ടത്. അശോക് നഗർ പോലീസ് റിതേഷ് കുമാറിനെ അറസ്റ്റുചെയ്തു. കസ്റ്റഡിയിലിരിക്കെ പോലീസിനെ ആക്രമിച്ച് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ പോലീസിന്റെ വെടിയേറ്റായിരുന്നു മരണം. വെടിവെപ്പ് അനിവാര്യമായിരുന്നെന്ന പോലീസ് വാദത്തിൽ സംശയമുന്നയിച്ച് മനുഷ്യാവകാശപ്രവർത്തകർ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകി. കേന്ദ്ര-സംസ്ഥാന മനുഷ്യാവകാശ കമ്മിഷനുകളും വിഷയത്തിൽ…
Read Moreനിങ്ങളുടെ വീട്ടുവാതിൽക്കൽ 10 മിനിറ്റിൽ ഡ്രോൺ ഉപയോഗിച്ച് ഡെലിവറി! നഗരത്തിൽ ഡ്രോൺ ഡെലിവറി സേവനം ആരംഭിച്ചു
ബെംഗളൂരു: ബെംഗളൂരുവിൽ അവശ്യസാധനങ്ങളുടെ ഡ്രോൺ ഡെലിവറി സേവനം ആരംഭിച്ചു. കനകപുര റോഡിലെ പ്രസ്റ്റീജ് ഫാൽക്കൺ സിറ്റി ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബിഗ് ബാസ്‌ക്കറ്റുമായി ചേർന്നാണ് ഡ്രോൺ ഡെലിവറി ആരംഭിച്ചത്. അഞ്ച് മുതൽ 10 മിനിറ്റിനുള്ളിൽ ഡെലിവറി സാധ്യമാക്കുന്നതാണ് സേവനം. പലചരക്ക് സാധനങ്ങൾ, മരുന്നുകൾ, ദൈനംദിന അവശ്യവസ്തുക്കൾ എന്നിവ ഡ്രോൺ വഴി വിതരണം ചെയ്യും. പദ്ധതിയുടെ മാർച്ച് മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനക്ഷമമായിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ചയാണ് ഔദ്യോഗികമായി സേവനം ആരംഭിച്ചതെന്ന് ബിഗ് ബാസ്‌ക്കറ്റ് അറിയിച്ചു. ഡ്രോൺ ഉപയോഗിച്ച് ഇനങ്ങൾ അതാത് അപ്പാർട്ട്മെന്റ് പരിസരത്ത് എത്തിച്ചതിനുശേഷം ബിഗ്…
Read Moreബെംഗളൂരുവിലെ താമസസ്ഥലത്ത് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി
ബെംഗളൂരു : അന്തമാൻ നിക്കോബാർ സ്വദേശിനിയായ യുവതിയെ ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. സൗത്ത് അന്തമാൻ ജംഗ്ലിഘട്ട് സ്വദേശി സി. മുഹമ്മദ് ഹനീഫിന്റെ മകൾ ഹെന്ന ഹനീഫ് (26) ആണ് മരിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ ഐടി കമ്പനിയിൽ ജോലി ചെയ്തുവരുകയായിരുന്നു. ബൊമ്മനഹള്ളിയിലെ സ്വകാര്യ ഫ്ളാറ്റിലായിരുന്നു ഹെന്നയെ മരിച്ചനിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയാണ് മരണ വിവരം പുറത്തറിയുന്നത്. ബൊമ്മനഹള്ളി പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം സെയ്ന്റ് ജോൺസ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ് മോർട്ടം ചെയ്തു. തുടർന്ന് ബെംഗളൂരു എഐകെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: ഡോ.…
Read Moreശബരിമല സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു മേയ് 18ന് കേരളത്തിലെത്തും
ശബരിമല സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു മേയ് 18ന് കേരളത്തിലെത്തുമെന്ന് വിവരം. 18,19 തീയതികളിൽ രാഷ്ട്രപതി കേരളത്തിലുണ്ടാകും. കോട്ടയം കുമരകത്തായിരിക്കും രാഷ്ട്രപതി തങ്ങുകയെന്നാണ് റിപ്പോർട്ട്.രാഷ്ട്രപതിയുടെ സന്ദർശനത്തിനു വേണ്ട സൗകര്യങ്ങളൊരുക്കാൻ സംസ്ഥാന സർക്കാരിന് വിവരം ലഭിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇടവ മാസ പൂജയ്ക്കായി ശബരിമല നട തുറക്കുമ്പോൾ രാഷ്ട്രപതി എത്തുമെന്ന് പൊലീസിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും നേരത്തെ അനൗദ്യോഗിക അറിയിപ്പു ലഭിച്ചിരുന്നു. രാഷ്ട്രപതി സന്ദർശിക്കുന്ന ദിവസങ്ങളിൽ ശബരിമലയിൽ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. ആദ്യമായാണ് ഒരു രാഷ്ട്രപതി ശബരിമലയിലെത്തുന്നത്. മേയ് 14നാണ് ഇടവ മാസ പൂജകൾക്കായി ശബരിമല…
Read Moreപേ വിഷബാധയേറ്റ് ചികിത്സയിലിരുന്ന ഏഴു വയസ്സുകാരിയും മരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പേ വിഷബാധയേറ്റ് മരണം. പേവിഷ ബാധയെത്തുടര്‍ന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി നിയ ഫൈസല്‍ മരിച്ചു. വെന്റിലേറ്റര്‍ സഹായത്തില്‍ ചികിത്സയിലായിരുന്നു കുട്ടി. കൊല്ലം വിളക്കുടി സ്വദേശിയാണ് മരിച്ച നിയ ഫൈസല്‍. ഏപ്രിൽ എട്ടിന് ഉച്ചയ്ക്ക് വീട്ടുമുറ്റത്തിരിക്കുമ്പോഴാണ് താറാവിനെ ഓടിച്ചെത്തിയ പട്ടി കുട്ടിയെ കടിച്ചത്. ഉടൻ തന്നെ ഐഡിആർവി ഡോസ് എടുത്തിരുന്നു. അന്ന് തന്നെ ആന്‍റീ റാബിസ് സിറവും നൽകിയിരുന്നു. പിന്നീട് മൂന്ന് തവണ കൂടി ഐഡിആർവി നല്‍കി. ഇതിൽ മെയ് ആറിന് ഒരു ഡോസ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്.…
Read Moreഎസ്‌എസ്എൽസി, പിയു പരീക്ഷകളുടെ പാസ് മാർക്കുകൾ പാസ് മാർക്ക് 35 ൽ നിന്ന് 33 ആയി കുറയ്ക്കാനൊരുങ്ങി സംസ്ഥാന സർക്കാർ
ബെംഗളൂരു: മറ്റ് സംസ്ഥാനങ്ങളുടെയും കേന്ദ്ര ബോർഡുകളുടെയും മാതൃക പിന്തുടർന്ന് എസ്എസ്എൽസി, പിയുസി പരീക്ഷകളുടെ പാസ് മാർക്ക് 35 ൽ നിന്ന് 33 ആയി കുറയ്ക്കാനിരുങ്ങി സംസ്ഥാന സർക്കാർ. വിദ്യാർഥികൾക്ക് എളുപ്പത്തിൽ വിജയിക്കാനാണിത്. വരാനിരിക്കുന്ന 2025-26 അധ്യയന വർഷത്തിൽ ഇത് നടപ്പിലാക്കിയേക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പറഞ്ഞു. തീരുമാനം പ്രാബല്യത്തിൽ വരുത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പ് പ്രത്യേക നിയമം തയ്യാറാക്കും. നിലവിൽ, കർണാടകയിലെ ഉയർന്ന വിജയ മാർക്ക് വിദ്യാർഥികൾക്ക് വെല്ലുവിളിയാണ്. അതേസമയം കുറഞ്ഞ വിജയ മാർക്ക് ഉള്ള മറ്റ് സംസ്ഥാനങ്ങളിൽ കൂടുതൽ വിദ്യാർഥികൾ ബോർഡ് പരീക്ഷകൾ പാസ്…
Read Moreനമ്മ മെട്രോ ട്രെയിനുകളില്‍ വൈകാതെ ഡിജിറ്റല്‍ പരസ്യങ്ങളും പ്രത്യക്ഷപ്പെടും
നമ്മ മെട്രോ ട്രെയിനുകളില്‍ വൈകാതെ ഡിജിറ്റല്‍ പരസ്യങ്ങളും പ്രത്യക്ഷപ്പെടും. ട്രെയിനിന്റെ ബോഗികളുടെ പുറംഭാഗത്ത് ഡിജിറ്റല്‍ പരസ്യബോർഡുകള്‍ സ്ഥാപിക്കാൻ ബംഗളൂരു മെട്രോ റെയില്‍ കോർപറേഷന്‍ സ്വകാര്യ കമ്ബനികളായ മുദ്ര വെന്‍ച്വേര്‍സ്, ലോകേഷ് ഔട്ട് ഡോര്‍ എന്നിവയുമായി ഏഴു വര്‍ഷത്തെ കരാറില്‍ ഒപ്പിട്ടു. പര്‍പ്ള്‍, ഗ്രീന്‍ ലൈന്‍ മെട്രോ ട്രെയിനുകളിലാണ് പരസ്യം പതിക്കുക. പര്‍പ്പിള്‍ ലൈനിലെ ട്രെയിനുകളില്‍ മുദ്ര വെന്‍ച്വേര്‍സ്, ഗ്രീന്‍ ലൈനിലെ ട്രെയിനുകളില്‍ ലോകേഷ് ഔട്ട് ഡോര്‍ എന്നിവ പരസ്യ ബോർഡുകള്‍ ഒരുക്കും. വരുമാനം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി മെട്രോ ട്രെയിനില്‍ മുഴുവനായോ ഭാഗികമായോ പരസ്യം പതിക്കാമെന്നതാണ്…
Read More