പാകിസ്ഥാനിയെ വിവാഹം കഴിച്ച മൈസൂരു യുവതിയും മൂന്ന് മക്കളും വാഗാ അതിർത്തി കടക്കാൻ കഴിയാതെ മടങ്ങി

ബെംഗളൂരു : പാകിസ്താനിലേക്ക് പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് മൈസൂരു സ്വദേശിനിയും മൂന്നുകുട്ടികളും വാഗാ അതിർത്തിയിൽനിന്ന് മടങ്ങി.

മൈസൂരു രാജീവ് നഗറിൽ താമസിക്കുന്ന റംസയാണ് ഏപ്രിൽ 29-ന് എട്ടും ഏഴും നാലും വയസ്സുള്ള കുട്ടികളുമായി വാഗാ അതിർത്തിയിലെത്തിയത്.

പത്തുവർഷം മുൻപാണ് യുവതി ബന്ധുവും പാകിസ്താൻ പൗരനുമായ മുഹമ്മദ് ഫാറൂഖിനെ വിവാഹം കഴിച്ചത്.

  ഓർമ്മച്ചിത്രങ്ങളിലേക്ക് ബെംഗളൂരുവിന്റെ കുറ്റാന്വേഷണ കഥകളിലെ 'മജസ്റ്റിക്' സാന്നിധ്യം;

ഇവരുടെ മൂന്നുകുട്ടികൾക്ക് പാകിസ്താൻ പൗരത്വം ലഭിച്ചു. പാകിസ്താനിൽ താമസമാക്കിയ കുടുംബം മൈസൂരു നഗരത്തിലെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് കഴിഞ്ഞമാസം ഇന്ത്യയിലെത്തിയത്.

പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് എല്ലാ പാകിസ്താൻ പൗരരോടും ഉടൻ രാജ്യംവിടാൻ കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു.

ഇതിനെത്തുടർന്നാണ് കുട്ടികളെയും കൂട്ടി യുവതി പാകിസ്താനിലേക്ക് തിരിച്ചത്. എന്നാൽ, യുവതിയുടെ ഇന്ത്യൻ പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞതിനാൽ രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിയില്ലെന്നാണ് പാകിസ്താൻ പട്ടാളക്കാരുടെ വിശദീകരണം.

  സ്കൂൾ പരിപാടികളിൽ അശ്ലീല ഗാനങ്ങൾ വേണ്ട; മാന്യമായ വസ്ത്രധാരണം; വിദ്യാലയങ്ങൾക്കായി പുതിയ മാർഗ്ഗരേഖ പുറത്തിറക്കി സർക്കാർ

ഇതേത്തുടർന്ന് പാസ്പോർട്ട് പുതുക്കാൻ അവർ ബെംഗളൂരുവിലേക്ക് മടങ്ങിയെത്തി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ
[masterslider id="10"]

Related posts