ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകളുടെ എണ്ണം വർദ്ധിക്കുന്നു: മൂന്ന് മാസത്തിനുള്ളിൽ രോഗം സ്ഥിരീകരിച്ചത് 435 പേർക്ക്

ബെംഗളൂരു: നഗരത്തിൽ കൊതുകുകൾ വഴി പകരുന്ന ഡെങ്കിപ്പനി കേസുകൾ വർദ്ധിക്കുന്നു . കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ മാത്രം 2,361 ഡെങ്കിപ്പനി സംശയിക്കുന്നവരുടെ രക്തസാമ്പിളുകളാണ് പരിശോധിച്ചത്, അതിൽ 435 പേരിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചു.

കഴിഞ്ഞ ഒരാഴ്ചയായി നഗരത്തിൽ പെയ്ത കനത്ത മഴയെത്തുടർന്ന് ഡെങ്കിപ്പനി പടരാനുള്ള സാധ്യത വർദ്ധിച്ചതെന്നാണ് റിപ്പോർട്ടുകൾ.

തലസ്ഥാനമായ ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വർദ്ധിച്ചു. ബിബിഎംപി മേഖലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്, ഡെങ്കിപ്പനി സംശയിക്കുന്ന 2,361 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചു, അതിൽ നഗരത്തിൽ 435 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.

  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു

എല്ലാ വർഷവും മൺസൂൺ മഴ ആരംഭിച്ചതിനു ശേഷമാണ് ഈ പനി മിക്ക ആളുകളെയും ബാധിച്ചിരുന്നത്.

എന്നാൽ ഇപ്പോൾ വേനൽക്കാലത്ത് കൊതുകുകടി മൂലം ഡെങ്കിപ്പനി വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഡെങ്കിപ്പനി കേസുകൾ 32,000 കടന്നിരുന്നു.

ഈ വർഷം ഏപ്രിലിൽ പെയ്ത കനത്ത മഴയെത്തുടർന്ന് പ്രീ-മൺസൂൺ സീസണിൽ ഡെങ്കിപ്പനി കേസുകൾ വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ ആരോഗ്യ വകുപ്പ് ജാഗ്രതയിലാണ്.

  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം

ബെംഗളൂരു നഗരം ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ ആശുപത്രികൾക്കും ഡെങ്കിപ്പനി നിയന്ത്രിക്കുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!
[masterslider id="10"]

Related posts