മൊബൈൽ ഫോൺ നൽകിയില്ല, 16 കാരി ജീവനൊടുക്കി 

ബെംഗളൂരു: കോട്ട പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഐറോഡിയില്‍ മാതാവ് മൊബൈല്‍ ഫോണ്‍ നല്‍കാൻ വിസമ്മതിച്ചതില്‍ മനംനൊന്ത് 16കാരി ആത്മഹത്യ ചെയ്തു.

ഒന്നാം വർഷ പി.യു വിദ്യാർഥിനി ആശയാണ് മരിച്ചത്.

പരീക്ഷ കഴിഞ്ഞ് അവധിയിലിരിക്കെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു.

ആശ മാതാവിനോട് മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടപ്പോള്‍ പിന്നീട് നല്‍കാമെന്ന് ഉറപ്പുനല്‍കി.

  ഹൈദരാബാദും മുംബൈയും പിന്നിൽ; വിദേശ കമ്പനികളുടെ 'ഫസ്റ്റ് ചോയ്‌സ്' ഇന്നും ബെംഗളൂരു തന്നെ; കാരണമിത്

നല്‍കാൻ വൈകിയതില്‍ അസ്വസ്ഥയായ മകള്‍ ഉച്ചഭക്ഷണം കഴിക്കാതെ മുറിക്കുള്ളില്‍ അടച്ചുപൂട്ടി.

മറുപടി ലഭിക്കാത്തതിനെത്തുടർന്ന് അയല്‍ക്കാർ വാതില്‍ പൊളിച്ച്‌ നോക്കിയപ്പോള്‍ തൂങ്ങിയനിലയില്‍ കണ്ടെത്തി.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. കോട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയോട് സംസാരിച്ചിരിക്കെ കുഴഞ്ഞുവീണു; 25-കാരിയായ ടെക്കി മസ്തിഷ്കാഘാതം മൂലം മരിച്ചു; അവയവദാനത്തിന് തയ്യാറായി മാതാപിതാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us