കോപ്പിയടിച്ചത് പിടിക്കപ്പെട്ട ഒന്നാം വർഷ പിയു വിദ്യാർത്ഥി തടാകത്തിൽ ചാടി ജീവനൊടുക്കി.

ബെംഗളൂരു: കോപ്പിയടിച്ചതിന് പിടിക്കപ്പെടുകയും കോളേജ് അധികൃതർ മാതാപിതാക്കളെ അറിയിക്കുകയും ചെയ്തതിൽ മനംനൊന്ത് മുധോളിൽ ഒന്നാം വർഷ പി.യു.സി വിദ്യാർത്ഥിനി തടാകത്തിൽ ചാടി ആത്മഹത്യ ചെയ്തു. തേജസ്വിനി ദൊഡ്ഡമണി (17) ആണ് മരിച്ചത്, ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.

ഫെബ്രുവരി 27 ന് ശാരദ പി.യു കോളേജിലെ വിദ്യാർത്ഥിനിയായ തേജസ്വിനി പരീക്ഷയിൽ കോപ്പിയടിച്ചതിന് പിടിക്കപ്പെടുകയും മാതാപിതാക്കളെ വിവരം അറിയിക്കുകയും ചെയ്തു. അടുത്ത ദിവസം, മാതാപിതാക്കൾ കോളേജിൽ എത്തി തെളിവ് തേടിയപ്പോൾ സിസിടിവി ദൃശ്യങ്ങളും ദച്ചൂൽ അധികൃതർ കാണിച്ച് കൊടുത്തു.

  വധുവിനെ ആവശ്യമുണ്ട് ;സ്വന്തം ഓട്ടോയിൽ വിവാഹ പരസ്യവുമായി ഓട്ടോ ഡ്രൈവർ :ബ്രോക്കർക്ക് 10000 രൂപ ഓഫറും

ഇതോടെ തേജസ്വിനി കോളേജിൽ നിന്ന് പുറത്തേക്ക് പോയി മഹാറാണി തടാകത്തിൽ ചാടി ആത്മഹത്യ ചെയ്തു. കോളേജ് വിട്ട് പുറത്തേക്ക് പോകുന്നത് സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. മാതാപിതാക്കൾക്ക് കുട്ടിയെ കണ്ടെത്താതായപ്പോൾ, അവർ മുധോൾ പോലീസിൽ പരാതി നൽകി. ഞായറാഴ്ച, തടാകത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ എൽ.പി.ജി പ്രതിസന്ധി രൂക്ഷം; പകുതിയോളം പമ്പുകൾ അടച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'നഷ്ടങ്ങൾക്ക് എണ്ണിയെണ്ണി കണക്ക് ചോദിക്കും; ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല': മുജ്തബ ഖമേനി
[masterslider id="10"]

Related posts

Click Here to Follow Us