കോപ്പിയടിച്ചത് പിടിക്കപ്പെട്ട ഒന്നാം വർഷ പിയു വിദ്യാർത്ഥി തടാകത്തിൽ ചാടി ജീവനൊടുക്കി.

ബെംഗളൂരു: കോപ്പിയടിച്ചതിന് പിടിക്കപ്പെടുകയും കോളേജ് അധികൃതർ മാതാപിതാക്കളെ അറിയിക്കുകയും ചെയ്തതിൽ മനംനൊന്ത് മുധോളിൽ ഒന്നാം വർഷ പി.യു.സി വിദ്യാർത്ഥിനി തടാകത്തിൽ ചാടി ആത്മഹത്യ ചെയ്തു. തേജസ്വിനി ദൊഡ്ഡമണി (17) ആണ് മരിച്ചത്, ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.

ഫെബ്രുവരി 27 ന് ശാരദ പി.യു കോളേജിലെ വിദ്യാർത്ഥിനിയായ തേജസ്വിനി പരീക്ഷയിൽ കോപ്പിയടിച്ചതിന് പിടിക്കപ്പെടുകയും മാതാപിതാക്കളെ വിവരം അറിയിക്കുകയും ചെയ്തു. അടുത്ത ദിവസം, മാതാപിതാക്കൾ കോളേജിൽ എത്തി തെളിവ് തേടിയപ്പോൾ സിസിടിവി ദൃശ്യങ്ങളും ദച്ചൂൽ അധികൃതർ കാണിച്ച് കൊടുത്തു.

  ഓൺലൈൻ മരുന്ന് വിൽപ്പനയ്‌ക്കെതിരെയുള്ള ദേശീയ പണിമുടക്ക് ബെംഗളൂരുവിൽ പരാജയം; ഭൂരിഭാഗം മെഡിക്കൽ സ്റ്റോറുകളും തുറന്നുപ്രവർത്തിച്ചു

ഇതോടെ തേജസ്വിനി കോളേജിൽ നിന്ന് പുറത്തേക്ക് പോയി മഹാറാണി തടാകത്തിൽ ചാടി ആത്മഹത്യ ചെയ്തു. കോളേജ് വിട്ട് പുറത്തേക്ക് പോകുന്നത് സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. മാതാപിതാക്കൾക്ക് കുട്ടിയെ കണ്ടെത്താതായപ്പോൾ, അവർ മുധോൾ പോലീസിൽ പരാതി നൽകി. ഞായറാഴ്ച, തടാകത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കടബാധ്യതയിൽ തർക്കം; ആവശ്യത്തിന് പണമുണ്ട്, ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കൂ'; വിജയിന് മറുപടിയുമായി സ്റ്റാലിൻ, ആരോപണങ്ങൾ തള്ളി മുൻ മുഖ്യമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടിന്റെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി; കർണാടകത്തിന് വൻ വിജയം
[masterslider id="10"]

Related posts