പാർക്ക് ചെയ്തിരുന്ന കാറിന്റെ പിൻഭാഗത്തെ ഗ്ലാസ് തകർത്ത് ക്യാമറയും ലെൻസും മോഷ്ടിച്ചു

ബെംഗളൂരു : വിജയനഗർ ജില്ലയിലെ ഹൊസപേട്ട് താലൂക്കിലെ തുംഗഭദ്ര അണക്കെട്ടിന്റെ കായലിനടുത്ത് ഒരു കാറിന്റെ പിൻഭാഗത്തെ ഗ്ലാസ് തകർത്ത് നാല് ലക്ഷം രൂപ വിലമതിക്കുന്ന ക്യാമറ കിറ്റ് മോഷ്ടിച്ചു.

വിവാഹത്തിന് മുമ്പുള്ള സേവ് ദ ഡേറ്റ് ചിത്രീകരണത്തിനായി ഫോട്ടോഗ്രാഫർ ലൊക്കേഷനിലേക്ക് പോയപ്പോഴാണ് മോഷണം നടന്നത്.

റായ്ച്ചൂർ താലൂക്കിലെ മാൻവിയിൽ നിന്നുള്ള ഫോട്ടോഗ്രാഫർ ഹുമയൂൺ തന്റെ കാർ പാർക്ക് ചെയ്ത് വനത്തിലെ കായലിനടുത്ത് ഫോട്ടോഷൂട്ടിനായി പോയിരുന്നു.

  പെരുന്നാൾ ദിനത്തിൽ അപ്പാർട്ട്‌മെന്റിൽ ചോരപ്പുഴ; ലക്ഷ്യം ഭാര്യ, പക്ഷേ വെട്ടേറ്റത് മാതാപിതാക്കൾക്ക്

തിരിച്ചെത്തിയപ്പോൾ, തന്റെ കാറിന്റെ പിൻഭാഗത്തെ വിൻഡ്‌സ്‌ക്രീൻ തകർന്നതായും വാഹനത്തിൽ നിന്ന് 4 ലക്ഷം രൂപ വിലമതിക്കുന്ന കാനൺ ആർ 5 ക്യാമറയും ലെൻസും മോഷ്ടിക്കപ്പെട്ടതായും കണ്ടെത്തി.

കാറിന് ചുറ്റും ആരുമില്ലെന്ന് കണ്ടാണ് അക്രമികൾ മോഷണം നടത്തിയതെനാണ് സംശയിക്കുന്നത്. മാരിയമ്മനഹള്ളി പോലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്ത ശേഷം കൂടുതൽ അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടുംബ ബജറ്റിന്റെ നെഞ്ചിലേക്ക് അടുത്ത പ്രഹരം; നേരം പുലരുമ്പോൾ ഇത്രയധികം സാധനങ്ങൾക്ക് വിലകൂടുമെന്ന് കരുതിയോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്ലാറ്റുകളിലെ മലിനജലം ഇനി വ്യവസായശാലകൾക്ക് ജീവനീര്; ബെംഗളൂരുവിൽ പുതിയ 'ജല വിപ്ലവം'
[masterslider id="10"]

Related posts