ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത സ്വത്ത് വിട്ടു കിട്ടാൻ ആവശ്യം; ദീപയുടെ ഹർജി തള്ളി

ചെന്നൈ : ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത സ്വത്ത് വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് അനന്തരവൾ ജെ. ദീപ നൽകിയ ഹർജി സുപ്രീംകോടതി തള്ളി.

ജയലളിതയുടെ മരണത്തെത്തുടർന്ന് സ്വത്തുകേസ് അവസാനിപ്പിച്ചെങ്കിലും അവരെ കുറ്റവിമുക്തയാക്കി എന്ന് അർഥമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

2014-ൽ വിചാരണക്കോടതി ജയലളിതയ്ക്ക് നാലുവർഷത്തെ തടവുശിക്ഷ വിധിച്ചെങ്കിലും 2015-ൽ കർണാടക ഹൈക്കോടതി അവരെ കുറ്റവിമുക്തയാക്കിയിരുന്നു.

  വിഴിഞ്ഞത്ത് യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് നടി അനുശ്രീ

അതിനെ ചോദ്യംചെയ്തുള്ള അപ്പീൽ സുപ്രീംകോടതി പരിഗണിക്കുന്നതിനിടെ 2016-ൽ ജയലളിത അന്തരിച്ചു.

ജയലളിതക്കെതിരായ നിയമനടപടികൾ അവസാനിപ്പിച്ച സാഹചര്യത്തിൽ സ്വത്ത് അനന്തരാവകാശികൾക്ക് വിട്ടു കിട്ടണമെന്നായിരുന്നു ജയലളിതയുടെ സഹോദരൻ ജയകുമാറിന്റെ മകളായ ദീപയുടെ വാദം.

ആഭരണങ്ങൾ ജയലളിത സിനിമയിൽ അഭിനയിച്ച സമയത്തു വാങ്ങിയതാണെന്നും അതിന് കേസുമായി ബന്ധമില്ലെന്നും അവരുടെ ഹർജിയിൽ പറഞ്ഞു.

എന്നാൽ, പിടിച്ചെടുത്ത സ്വത്ത് അനന്തരാവകാശികൾക്ക് വിട്ടുകൊടുക്കേണ്ടതില്ലെന്ന ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപടാൻ ഉദ്ദേശിക്കുന്നില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അന്ധവിശ്വാസം ജീവനെടുത്തു: മകന്റെ രോഗം മാറാൻ മകളെ ബലി നൽകി; അമ്മയും മന്ത്രവാദിയും പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ എൽപിജി വിലവർദ്ധനവിനിടെ വിപണി കീഴടക്കാൻ ഇ-ഓട്ടോകൾ
[masterslider id="10"]

Related posts

Click Here to Follow Us