വരൾച്ച മുന്നൊരുക്കം സജ്ജമാകുന്നു: വേനൽക്കാലത്തും കുടിവെള്ളം വീടുകളിലെത്തും

ബംഗളുരു : വരൾച്ച മുന്നൊരുക്കത്തിന്റെ ഭാഗമായി കൂടുതൽ വീടുകളിൽ നദീജലം ശുദ്ധീകരിച്ച് എത്തിക്കാൻ പദ്ധതിയൊരുങ്ങുന്നു.

അമൃത് 2.0 ജല പദ്ധതിക്ക് കീഴിൽ മൈസൂരുവിലെ 12,000 വീടുകൾക്ക് ഉടൻ നദീജലം ലഭിക്കും.

വീടുകളിൽ കുഴൽക്കിണറുകൾ മാറ്റി സ്ഥിരമായ കുടിവെള്ളം എത്തിക്കാൻ ലക്ഷ്യമിടുകയെന്നതാണ് ലക്ഷ്യം.

വേനൽക്കാലത്തടക്കം വീടുകളിൽ തുടർച്ചയായി കുടിവെള്ളമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ 273.28 കോടി ചെലവിട്ടാണ് കർണാടക അർബൻ വാട്ടർ സപ്ലൈ ബോർഡിന്റെ നേതൃത്വത്തിൽ പദ്ധതി യാഥാർഥ്യമാകുന്നത്.

  യു ഡിഎഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്; ശശി തരൂർ

ജലവിതരണം ഉറപ്പാക്കാനായി 385 കിലോമീറ്റർ പൈപ്പ് ലൈനുകളും 25 ജലസംഭരണികളുമാണ് ഒരുക്കുക.

പദ്ധതി ഏതാണ്ട് 70 ശതമാനം പൂർത്തിയായി. എന്നാൽ, റോഡുകളോട് ചേർന്നുള്ള പൈപ്പ് ലൈൻ നിർമാണത്തിന് ദേശീയപാതാ അതോറിറ്റിയുടെ അനുമതി മാത്രമേ ഇനി ലഭിക്കാനുള്ളൂ.

അതിന്റെ പ്രവൃത്തികൾ അടുത്ത മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനിയർ  പറഞ്ഞു

ഹൂട്ട്ഗള്ളി, ശ്രീരാംപുര, രാമനഹള്ളി, ബൊഗാദി, കഡകോല വില്ലേജുകളിലെ വീടുകളിലാണ് കുടിവെള്ളമെത്തിക്കുക. കാവേരി, കബനി, മേലാപൂർ നദികളിൽ നിന്നുള്ള വെള്ളമാണെത്തിക്കുക.

  ജനങ്ങളുടെ സര്‍വേയില്‍ യുഡിഎഫ് ബഹുദൂരം മുന്നില്‍; കെ സി

ശ്രീരാംപുര, കഡകോല വില്ലേജുകളിലെ വീടുകളിൽ കബനിയിൽനിന്നുള്ള വെള്ളമാണ് വിതരണം ചെയ്യുക. രാമനഹള്ളിയിൽ മേലാപൂരയിൽനിന്ന് കുടിവെള്ളമെത്തും. മറ്റ് രണ്ട് വില്ലേജുകളിൽ കബനിയിൽനിന്നും വെള്ളമാണെത്തിക്കു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭാര്യയോട് മാപ്പുപറഞ്ഞ് ഗണേഷ്കുമാര്‍; അപ്പോ ശുഭം!!! അങ്ങനെ എല്ലാം കോംപ്രമൈസാക്കി
[masterslider id="10"]

Related posts

Click Here to Follow Us