15 ദിവസത്തിനിടെ ബെംഗളൂരുവിൽ 80 ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തു

ബെംഗളൂരു : മൺസൂണിന് മുന്നോടിയായുള്ള മഴയെ തുടർന്ന് കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ നഗരത്തിൽ 80 ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തതോടെ നഗരസഭാധികൃതർ എല്ലാ വാർഡുകളിലും വീടുവീടാന്തരം ലാർവ സർവേ നടത്തി.

ദീർഘനേരം വെള്ളം സംഭരിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് മുനിസിപ്പൽ ഉദ്യോഗസ്ഥർ ജനങ്ങളെ ബോധവൽക്കരിക്കുന്നുണ്ടെന്ന് ബിബിഎംപി സ്‌പെഷ്യൽ കമ്മീഷണർ (ആരോഗ്യം) ഡോ കെ വി ത്രിലോക് ചന്ദ്ര പറഞ്ഞു.

ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട 80 ഡെങ്കിപ്പനി കേസുകളിൽ 50 ശതമാനവും ഈസ്റ്റ്, മഹാദേവപുര മേഖലകളിലാണ്. ഈസ്റ്റ് സോണിൽ 24 കേസുകളും മഹാദേവപുരയിൽ 21 കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്.

രോഗബാധ ഭയാനകമല്ലെന്ന് അധികൃതർ ഉറപ്പ് നൽകി. “മൂന്ന് വർഷം മുമ്പ് ബെംഗളൂരുവിൽ 12,000 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു “അതേസമയം ഈ വർഷം, 400 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്. സ്ഥിതി നിയന്ത്രണവിധേയമാണ്” ” ഡോ ചന്ദ്ര പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us