കോവിഡ് കാലത്ത് നടത്തിയ ക്രമക്കേടുകൾ; 28 ബി.ബി.എം.പി. ഉദ്യോഗസ്ഥർക്ക് നോട്ടീസ്

ബെംഗളൂരു : കോവിഡ് കാലത്ത് ചികിത്സാ ഉപകരണങ്ങൾ വാങ്ങിയതിലെ ക്രമക്കേടുകൾക്ക് ബെംഗളൂരു കോർപ്പറേഷനിലെ (ബി.ബി.എം.പി.) 28 ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകും.

ജസ്റ്റിഡ് മൈക്കൾ ഡി. കുഞ്ഞ കമ്മിഷന്റെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ പ്രകാരമാണ് കോർപ്പറേഷൻ നടപടിയെടുക്കുന്നത്.

ക്രമക്കേടുകളിൽ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ് നൽകുക.

ഉദ്യോഗസ്ഥരുടെ പട്ടിക ബി.ബി.എം.പി. തയ്യാറാക്കിയിട്ടുണ്ട്. കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാസ്കുകൾ, കൈയുറകൾ, മറ്റ് സുരക്ഷാ സാമഗ്രികൾ എന്നിവ വാങ്ങിയതിന് ഫണ്ട് ചെലവഴിച്ചതിന്റെ രേഖകൾ സൂക്ഷിച്ചിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നഗരവികസന വകുപ്പും നടപടിക്ക് നിർദേശിച്ചിരുന്നു.

  ട്രൈബൽ സ്കൂൾ കുട്ടികൾക്ക് കൈയിൽ കൊടുക്കാതെ മേശപ്പുറത്തേക്ക് മിഠായി വിതറി വി. മുരളീധരൻ; വീട്ടുമുറ്റത്തെ കുഴിയിൽ ഇലയിട്ട് കഞ്ഞി വിളമ്പിയത് പുനരാവിഷ്‍കരിച്ചതായി വിമർശനം

രേഖകൾ കാണാില്ലെന്ന് തെളിഞ്ഞാൽ പോലീസ് കേസെടുക്കും.

ബി.ജെ.പി. സർക്കാരിന്റെ കാലത്ത് നടന്ന ക്രമക്കേടുകളെപ്പറ്റിയാണ് ജസ്റ്റിസ് മൈക്കൾ ഡി. കുഞ്ഞ കമ്മിഷൻ അന്വേഷിച്ചത്.

റിപ്പോർട്ടിലെ കണ്ടെത്തലുകളെ തുടർന്ന് അന്നത്തെ മെഡിക്കൽ എജുക്കേഷൻ വകുപ്പ് ഡയറക്ടർ ഡോ. പി.ജി. ഗിരീഷ്, ജോയിന്റ് ഡയറക്ടർ (അക്കൗണ്ട്‌സ്) ജി.സി. രഘു, ഏതാനും ജനപ്രതിനിധികൾ എന്നിവരുടെ പേരിൽ കഴിഞ്ഞയാഴ്ച പോലീസ് കേസെടുത്തിരുന്നു.

  ശല്യം ആരോപിച്ച് തെരുവ് നായ്ക്കൾക്ക് വിഷം നൽകി; ആറോളം നായ്ക്കൾ ചത്തു, ഉദ്യോഗസ്ഥർക്കെതിരെയും പ്രതിഷേധം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ധർമസ്ഥല കേസ്: കുഴിയെടുക്കാൻ എത്തിയ തൊഴിലാളികൾക്കും മണ്ണുമാന്തി യന്ത്രത്തിനും പ്രതിഫലം നൽകിയില്ലെന്ന് പരാതി
[masterslider id="10"]

Related posts