മൈസൂരു ദസറ; ഗജപായന ചടങ്ങിന് തുടക്കമായി

ബെംഗളൂരു : മൈസൂരു ദസറയോടനുബന്ധിച്ചുള്ള ഗജപായന ചടങ്ങിന് തുടക്കമായി. ദസറയ്ക്കായി ആനകളെ മൈസൂരു നഗരത്തിലേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങാണ് ഗജപായനം.

നാഗർഹോളയിലെ വീരനഹൊസഹള്ളിയിൽ നിന്ന് ആദ്യ ബാച്ച് ദസറ ആനകളെ മൈസൂരുവിലേക്ക് യാത്രയാക്കി.

വനംമന്ത്രി ഈശ്വർ ഖന്ദ്രെ, മൈസൂരുവിന്റെ ചുമതലയുള്ള മന്ത്രി എച്ച്.സി. മഹാദേവപ്പ, മൃഗസംരക്ഷണ മന്ത്രി കെ. വെങ്കടേഷ്, ചാമരാജനഗർ എം.പി. സുനിൽ ബോസ്, ഹുൻസൂർ എം.എൽ.എ. ജി.ഡി. ഹരീഷ് ഗൗഡ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

  ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു; രാജ്യത്ത് പെട്രോളിന് അഞ്ചു രൂപ വരെ ഉടൻ വർദ്ധിപ്പിച്ചേക്കും

അഭിമന്യുവിന്റെ നേതൃത്വത്തിലുള്ള ഒൻപത് ആനകളാണ് ആദ്യ ബാച്ചിലുള്ളത്. ആനകളുടെ മേൽ പുഷ്പവൃഷ്ടി നടത്തിയാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്.

ആദ്യകാലങ്ങളിൽ ആനകളെ നടത്തിച്ചാണ് മൈസൂരുവിലെത്തിച്ചിരുന്നത്. ഇപ്പോൾ പ്രതീകാത്മകമായി അല്പദൂരം നടത്തിച്ചതിനു ശേഷം ട്രക്കുകളിലാണ് നഗരത്തിലെത്തിക്കുക.

മൈസൂരുവിലെ ആരണ്യ ഭവനിലാകും ആനകളെ പാർപ്പിക്കുക. വെള്ളിയാഴ്ച ആനകൾക്ക് കൊട്ടാരത്തിൽ പരമ്പരാഗത രീതിയിലുള്ള വരവേൽപ്പ് നൽകും.

  താങ്ങാനാവാത്ത കടബാധ്യത! ആദ്യ ദിവസം തന്നെ മുഖ്യമന്ത്രി വിജയ്;

തുടർന്ന് ജംബോ സവാരിക്കുള്ള പരിശീലനം ആരംഭിക്കും. ഒക്ടോബറിലാണ് ദസറ ആഘോഷം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രി വിഷയം; പരസ്യപ്രതികരണങ്ങള്‍ തളളി കെ സി വേണുഗോപാല്‍
[masterslider id="10"]

Related posts

Click Here to Follow Us