മെയ് 31 ന് പ്രത്യേക അന്വേഷണ സംഘത്തിന്  മുന്നിൽ ഹാജരാകുമെന്ന് പ്രജ്വൽ രേവണ്ണ

ബെംഗളൂരു: ലൈംഗിക പീഡനക്കേസുകളിൽ മെയ് 31 ന് പ്രത്യേക അന്വേഷണ സംഘത്തിന്  മുന്നിൽ ഹാജരാകുമെന്ന് പ്രജ്വൽ രേവണ്ണ.

“എന്നെ തെറ്റിദ്ധരിക്കരുത്, 31ന് രാവിലെ 10 മണിക്ക്, ഞാൻ എസ്ഐടിക്ക് മുന്നിൽ ഉണ്ടാകും, ഞാൻ സഹകരിക്കും, എനിക്ക് ജുഡീഷ്യറിയിൽ വിശ്വാസമുണ്ട്, ഇത് തനിക്കെതിരായ കള്ളക്കേസുകളാണ്, എനിക്ക് നിയമത്തിൽ വിശ്വാസമുണ്ട്,” പ്രജ്വൽ രേവണ്ണ  പറഞ്ഞു.

തനിക്കെതിരെയുള്ള ആരോപണങ്ങളെ രാഷ്ട്രീയ ഗൂഢാലോചന എന്ന് വിളിച്ച പ്രജ്വൽ രേവണ്ണ വിഷാദത്തിലും ഒറ്റപ്പെടലിലും ആണെന്നും പറഞ്ഞു.

താൻ എവിടെയാണെന്ന് വെളിപ്പെടുത്താത്തതിന് ജെഡിഎസ് നേതാവിനോടും പാർട്ടി പ്രവർത്തകരോടും അദ്ദേഹം ക്ഷമ ചോദിക്കുകയും ചെയ്തു.

  ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലിം ലീഗിന് അര്‍ഹത: അവകാശവാദവുമായി മുനവറലി തങ്ങള്‍

വിദേശത്ത് ഞാൻ എവിടെയാണെന്നതിനെക്കുറിച്ച് ശരിയായ വിവരങ്ങൾ നൽകാത്തതിന് എൻ്റെ കുടുംബാംഗങ്ങളോടും എൻ്റെ കുമാരണ്ണയോടും പാർട്ടി പ്രവർത്തകരോടും മാപ്പ് ചോദിക്കാൻ ആഗ്രഹിക്കുന്നു.

ഏപ്രിൽ 26 ന് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ എനിക്കെതിരെ ഒരു കേസും ഉണ്ടായിരുന്നില്ല.

എസ്.ഐ.ടി ടീം തയാറാക്കിയിട്ടില്ല.

ഞാൻ പോയിട്ട് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞപ്പോൾ, എനിക്കെതിരെയുള്ള ആരോപണങ്ങൾ യൂട്യൂബിൽ കണ്ടു.

ഇത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മറ്റ് മുതിർന്ന നേതാക്കളും പരസ്യമായി സംസാരിച്ചതായും പ്രജ്വല ആരോപിച്ചു.

“ഞാൻ ഡിപ്രഷനിലേക്കും ഒറ്റപ്പെടലിലേക്കും പോയതിൽ ക്ഷമ ചോദിക്കുന്നു,” ജെഡിഎസ് എംപി കൂട്ടിച്ചേർത്തു.

  ആറന്മുളയെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണിത്: അബിൻ വർക്കി

എസ്ഐടി സമർപ്പിച്ച അപേക്ഷയെത്തുടർന്ന് പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി മെയ് 18ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

സി.ബി.ഐ മുഖേനയുള്ള എസ്.ഐ.ടിയുടെ അഭ്യർഥനയെ തുടർന്ന് ഇൻ്റർപോൾ ഇയാളുടെ സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ തേടി ‘ബ്ലൂ കോർണർ നോട്ടീസ്’ ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ട്.

ജെഡിഎസ് എംഎൽഎ എച്ച്ഡി രേവണ്ണയുടെ മകൻ പ്രജ്വല് ജർമനിയിലാണെന്ന് സൂചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിലിണ്ടർ ക്ഷാമത്തിൽ വിറങ്ങലിച്ച് കേരളവും!" ഹോട്ടലുകളിൽ ഇനി ബിരിയാണി മാത്രം?"
[masterslider id="10"]

Related posts

Click Here to Follow Us