ലൈംഗികപീഡനക്കേസിൽ കുടുങ്ങി നാടുകടന്ന പ്രജ്ജ്വലിന്റെ പാസ്‌പോർട്ട് റദ്ദാക്കൽ വിഷയം; കേന്ദ്രത്തെ കുറ്റപ്പെടുത്തി കർണാടക

prajwal

ബെംഗളൂരു : ഹാസൻ എം.പി. പ്രജ്ജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി കർണാടക.

പാസ്പോർട്ട് റദ്ദാക്കാൻ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം കേന്ദ്ര വിദേശമന്ത്രാലയത്തിന് കത്തയച്ചിട്ട് രണ്ടുദിവസമായിട്ടും പ്രതികരണമുണ്ടായിട്ടില്ല.

പ്രജ്ജ്വലിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചശേഷമായിരുന്നു കത്തയച്ചത്. നേരത്തേ മുഖ്യമന്ത്രി സിദ്ധരാമയ്യയും കത്തയച്ചിരുന്നു.

  പരോളിലിറങ്ങി മുങ്ങി എമ്പുരാൻ അടക്കമുളള സിനിമകളിൽ അഭിനയിച്ചുപോന്ന കൊലക്കേസ് പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ

പാസ്പോർട്ട് റദ്ദാക്കി അന്വേഷണസംഘത്തെ സഹായിക്കുകയെന്നത് കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും സംസ്ഥാനത്തെ വിമർശിച്ചിട്ട് കാര്യമില്ലെന്നും ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു.

അശ്ലീല വീഡിയോകൾ പ്രചരിച്ചതിനെത്തുടർന്ന് ഏപ്രിൽ 27-നാണ് പ്രജ്ജ്വൽ നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച് വിദേശത്തേക്ക് കടന്നത്.

ലൈംഗിക പീഡനക്കേസുകളിൽ പ്രതിയായ പ്രജ്ജ്വലിനെ തിരിച്ചെത്തിച്ച് അറസ്റ്റുചെയ്യാനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ ശ്രമം.

ഇതിന്റെ ഭാഗമായി ഇന്റർപോൾ പ്രജ്ജ്വലിനെതിരേ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രണ്ട് പേരുടെ ശമ്പളമുണ്ടായിട്ടും ബെംഗളൂരുവിൽ വീട് നടന്നില്ല; യുകെയിൽ പോയി വീട് വാങ്ങി ടെക്കി യുവതിയുടെ ഞെട്ടിക്കുന്ന പോസ്റ്റ്!
[masterslider id="10"]

Related posts