മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർക്കെതിരേ ഉറങ്ങാൻ ‘ഒരു പെഗ്’ പരാമർശം; പ്രതിഷേധവുമായി മഹിളാ കോൺഗ്രസ് രംഗത്ത്

ബെംഗളൂരു : മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർക്ക് ഉറങ്ങാൻ ‘ഒരു പെഗ്’ കൂടുതൽ കഴിക്കണമെന്ന ബി.ജെ.പി. നേതാവ് സഞ്ജയ് പാട്ടീലിന്റെ പ്രസ്താവനയ്ക്കെതിരേ വ്യാപക പ്രതിഷേധവുമായി മഹിളാ കോൺഗ്രസ്.

സഞ്ജയ് പാട്ടീൽ മാപ്പുപറയണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തിന്റെ ബെലഗാവിയിലെ വീടിനുമുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.

നൂറോളം പ്രവർത്തകരാണ് മണിക്കൂറുകളോളം അദ്ദേഹത്തിന്റെ വീടിനുമുന്നിൽ കുത്തിയിരുന്നത്.

പിന്നീട് പോലീസെത്തി ഇവരെ നീക്കംചെയ്യുകയായിരുന്നു. ബെലഗാവി ജില്ലയിലെ മറ്റിടങ്ങളിലും മഹിളാ കോൺഗ്രസ് പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധം സംഘടിപ്പിച്ചു.

അതേസമയം, താൻ മന്ത്രിയെയല്ല ഉദ്ദേശിച്ചതെന്നും ഒരാളുടെ പേരും പറഞ്ഞിട്ടില്ലെന്നും സഞ്ജയ് പാട്ടീൽ പറഞ്ഞു.

താൻ തെറ്റായതരത്തിൽ എന്തെങ്കിലും പറഞ്ഞെങ്കിൽ പോലീസിനോ തിരഞ്ഞെടുപ്പ് കമ്മിഷനോ പരാതിനൽകണം. തെറ്റ് തെളിയിക്കപ്പെട്ടാൻ ശിക്ഷ അനുഭവിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച വൈകീട്ടാണ് ജഗദീഷ് ഷെട്ടാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിക്കിടെ സഞ്ജയ് പാട്ടീൽ വിവാദപരാമർശം നടത്തിയത്. മണ്ഡലത്തിൽ ബി.ജെ.പി.

മികച്ചവിജയം നേടുമെന്നും ഇതോർത്ത് ‘അക്കയ്ക്ക്’ ഉറക്കം നഷ്ടപ്പെടുമ്പോൾ ഉറക്കഗുളികയോ ഒരു പെഗ് കൂടുതലോ കഴിക്കേണ്ടിവരുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ലക്ഷ്മി ഹെബ്ബാൾക്കറിന്റെ മകൻ മൃണാൾ ഹെബ്ബാൾക്കറാണ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us