‘ശനിയാഴ്ച ബെംഗളൂരുവിൽ സ്ഫോടനം’; ഭീഷണി കോളുകളൊന്നും ലഭിച്ചിട്ടില്ല ; വാർത്ത നിഷേധിച്ച് സിദ്ധരാമയ്യ

ബെംഗളൂരുവിനെ പിടിച്ചുകുലുക്കിയ സ്‌ഫോടനത്തിന് പിന്നാലെ തനിക്ക് ബോംബ് ഭീഷണി കോളുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

കർണാടക മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, സംസ്ഥാന ആഭ്യന്തര മന്ത്രി ജി പരമേശ്വര, ബെംഗളൂരു പോലീസ് കമ്മീഷണർ എന്നിവർക്ക് ഇ-മെയിൽ വഴി ബോംബ് ഭീഷണിസന്ദേശം ലഭിച്ച റിപ്പോർട്ടുകൾക്കിടയിലാണ് അദ്ദേഹത്തിൻ്റെ പ്രസ്താവന.

ശനിയാഴ്ച ഉച്ചയ്ക്ക് 2.48 ന് ബെംഗളൂരുവിൽ സ്‌ഫോടനമുണ്ടാകുമെന്ന് മെയിൽ അയച്ച ഷാഹിദ് ഖാൻ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതിന് പിന്നാലെയാണ് റിപ്പോർട്ട് മുഖ്യമന്ത്രി തള്ളിയത്.

‘രാമേശ്വരത്തേത് ട്രെയിലർ മാത്രം, ശനിയാഴ്ച നഗരം പൊട്ടിത്തെറിക്കും; മുഖ്യമന്ത്രിയ്ക്ക് ബോംബ് ഭീഷണി

റെസ്റ്റോറൻ്റുകൾ, ക്ഷേത്രങ്ങൾ, ബസുകൾ അല്ലെങ്കിൽ ട്രെയിനുകൾ എന്നിവയുൾപ്പെടെ നഗരത്തിലെ പൊതു പരിപാടികളിലും തിരക്കേറിയ സ്ഥലങ്ങളിലും ബോംബ് സ്ഥാപിക്കുമെന്ന് അയച്ചയാൾ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് ഉടൻ തന്നെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി

സ്‌ഫോടനം നടത്താതിരിക്കാൻ 2.5 മില്യൺ ഡോളർ (20 കോടിയിലധികം രൂപ) പ്രതികൾ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു.

പൊതുപരിപാടികൾക്കിടെ ബോംബ് വയ്ക്കുമെന്നും അയച്ചയാൾ മുന്നറിയിപ്പ് നൽകി. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.48ന് നടക്കുന്ന സ്‌ഫോടനം നഗരം കുലുങ്ങുമെന്നും ഇമെയിലിൽ പറയുന്നു.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം

അതേസമയം, ബംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസിൽ തീവ്രവാദ വിരുദ്ധ ഏജൻസി അന്വേഷണം നടത്തിവരികയാണെന്ന് സിദ്ധരാമയ്യ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആരെയാണ് അറസ്റ്റ് ചെയ്തതെന്ന് എനിക്കറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാർച്ച് ഒന്നിന് ബെംഗളൂരുവിലെ വൈറ്റ് ഫീൽഡിലെ ബ്രൂക്ക്ഫീൽഡിലെ പ്രശസ്തമായ രാമേശ്വരം കഫേയിൽ സ്‌ഫോടനം നടന്നിരുന്നു.

സംഭവത്തിൽ 10 പേർക്കാണ് പരിക്കേറ്റത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?
[masterslider id="10"]

Related posts