നഴ്‌സറി കുട്ടികൾക്ക് വെള്ളം നൽകാൻ കിണർ കുഴിച്ച് യുവതി; ജോലി നിർത്തിച്ച് വനിതാ ശിശു വികസന വകുപ്പ്; സംഭവം ഇങ്ങനെ

ബെംഗളൂരു : ഉത്തര കന്നഡ ജില്ലയിലെ സിർസിക്ക് സമീപം നഴ്‌സറി കുട്ടികൾക്ക് കുടിവെള്ളം നൽകുന്നതിനായി ആരംഭിച്ച കിണർ കുഴിക്കുന്നത് വനിതാ ശിശു വികസന വകുപ്പ് തടഞ്ഞു.

ഗ്രാമപഞ്ചായത്തിൽ നിന്ന് അനുമതി വാങ്ങിയ ശേഷമാണ് കിണർ കുഴിക്കാൻ തുടങ്ങിയതെന്ന് 55കാരിയായ ഗൗരി നായക പറഞ്ഞു. സിർസിക്ക് സമീപം ഗണേഷ് നഗറിലെ നഴ്‌സറി സ്‌കൂൾ വളപ്പിലാണ് കിണർ കുഴിക്കുന്നത്.

ഗണേശനഗറും പരിസര പ്രദേശങ്ങളും വേനൽക്കാലത്ത് ജലക്ഷാമം നേരിടുന്നതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നഴ്‌സറി കുട്ടികൾക്ക് ഭക്ഷണം ഒരുക്കുന്ന ജീവനക്കാർ ദിവസവും അരകിലോമീറ്ററോളം നടന്നാണ് വെള്ളം കൊണ്ടുവരേണ്ടി വന്നത്.

സ്‌കൂളിന് സമീപം 60 അടി കിണർ കുഴിച്ച് പ്രശ്‌നം പരിഹരിക്കണമെന്നായിരുന്നു ഗൗരിയുടെ ആവശ്യം.

ജനുവരി 30 ന് കിണർ കുഴിക്കാൻ തുടങ്ങിയ ഗൗരി 20 അടിയോളം കുഴിച്ച് പൂർത്തിയാക്കി, തിങ്കളാഴ്ച സുരക്ഷാ ആശങ്കകൾ പറഞ്ഞ് ഉദ്യോഗസ്ഥർ ഗൗരിയെ തടയുകയായിരുന്നു.

അനുമതി ലഭിച്ചിട്ടുണ്ടെന്നും കുട്ടികൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കാൻ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ഗൗരിയുടെ മരുമകൾ ചന്ദ്രപ്രഭ പറഞ്ഞു.

എന്നാൽ ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം ഗൗരിയുടെ കിണർ നിർമാണ ജോലി നിർത്തിയെങ്കിലും ജോലി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട് ഉദ്യോഗസ്ഥർ വകുപ്പിൻ്റെ കത്ത് നൽകിയിട്ടില്ല.

അതുകൊണ്ടുതന്നെ ജോലി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകണമെന്ന് ഗൗരി വനിതാ ശിശുവികസന വകുപ്പിനോട് ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us