അഞ്ച് അസ്ഥികൂടങ്ങൾ കണ്ടെത്തിയ സംഭവം: ഇന്ന് പോസ്റ്റ്‌മോർട്ടം; നിർണായക വിവരങ്ങൾ കണ്ടെത്തി പോലീസ്

ബെംഗളൂരു: നഗരത്തിലെ തകർന്നുവീഴാറായ വീട്ടിൽ നിന്ന് അഞ്ച് അസ്ഥികൂടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.

കണ്ടെത്തിയ അഞ്ച് അസ്ഥികൂടങ്ങളുടെ പോസ്റ്റ്‌മോർട്ടം ഇന്ന് മെഡിക്കൽ സ്റ്റാഫ് നടത്തും. കൂടാതെ മൃതദേഹം തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്താനും സാധ്യതയുണ്ട്.

നഗരത്തിലെ ജെഎംഐടി കാമ്പസ് മോർച്ചറിയിലാണ് പോസ്റ്റ്‌മോർട്ടം നടത്തുന്നത്, റിപ്പോർട്ട് ലഭിച്ചതിന് ശേഷം മരണം എങ്ങനെയെന്ന് സംഭവിച്ചതെന്ന് വ്യക്തമാകും.

ബാരംഗേ പോലീസ് സ്റ്റേഷൻ ഈ കേസിൽ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ രണ്ടുപേരോട് ചോദ്യം ചെയ്യലിന് ഹാജരാകാനും പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.

  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ

ബാരങ്കൈ സ്റ്റേഷൻ സി.പി.ഐ നയീമിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ജീർണിച്ച വീട്ടിൽ നിന്ന് അഞ്ച് അസ്ഥികൂടങ്ങൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ വെളിച്ചത്തു വന്നിട്ടുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്.

ജഗന്നാഥ് റെഡ്ഡിയുടെ വീടാണിത്. വീൽ ചെയർ, മരുനുകൾ, ഓക്സിജൻ സിലിണ്ടർ എന്നിവ വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

ജഗന്നാഥ് റെഡ്ഡിയുടെ ഭാര്യ പ്രേമയും മക്കളായ ത്രിവേണി, കൃഷ്ണ റെഡ്ഡി, നരേന്ദ്ര റെഡ്ഡി എന്നിവരാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്.

  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു

ഈ അഞ്ചുപേരും ആത്മഹത്യ ചെയ്തതാകാമെന്നാണ് സംശയിക്കുന്നത്.

വീട്ടിൽ നിന്ന് നായയുടെ അസ്ഥികൂടവും കണ്ടെത്തിയാട്ടുണ്ട്. മുതിർന്ന ഉദ്യോഗസ്ഥർ ഇതിനകം സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. മാത്രവുമല്ല എഫ്എസ്എൽ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയാട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ആണി മാഫിയ' നഗരത്തിലെ ഈ റോഡുകളിൽ നിന്നെല്ലാം ആണികൾപെറുക്കി ജനങ്ങൾ; യാത്രക്കാരുടെ ജീവൻ അപകടത്തിൽ വീഡിയോ കാണാം
[masterslider id="10"]

Related posts