ബെംഗളൂരുവിലെ മന്ത്രി മാൾ അടച്ചു പൂട്ടി

ബെംഗളൂരു : കോടിക്കണക്കിന് രൂപയുടെ നികുതി കുടിശ്ശികയെ തുടർന്ന് നഗരത്തിലെ മല്ലേശ്വരിലുള്ള മന്ത്രി മാൾ ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) ഉദ്യോഗസ്ഥർ ബുധനാഴ്ച പൂട്ടി.

53 കോടിയുടെ നികുതി കുടിശ്ശികയുടെ പശ്ചാത്തലത്തിലാണ് ജോയിന്റ് കമ്മീഷണർ യോഗേഷ് മാളിന്റെ പ്രധാന കവാടം പൂട്ടിയത്.

2019-20 വരെ മാളിന് നികുതി കുടിശ്ശികയുണ്ട്. 2020 ഓഗസ്റ്റിൽ മാൾ മാനേജ്‌മെന്റ് ബോർഡ് 10 കോടി രൂപയുടെ ചെക്ക് ബിബിഎംപിക്ക് നൽകി.

എന്നാൽ ആ ചെക്ക് ബൗൺസ് ആകുകയും പലതവണ നോട്ടീസ് നൽകിയിട്ടും മാൾ മാനേജ്മെന്റ് നികുതി അടച്ചില്ല. നേരത്തെയും മന്ത്രി മാളിൽ 42,63,40,874 രൂപ നികുതി കുടിശ്ശികയുണ്ടായിരുന്നു.

ഈ അവസരത്തിൽ മാൾ ഓഫീസിലെ കസേര, മേശ, കംപ്യൂട്ടർ തുടങ്ങിയ സാധനങ്ങൾ ബിബിഎംപി ജീവനക്കാർ പിടിച്ചെടുത്തു.

നികുതി അടക്കാത്തതിന്റെ പേരിൽ മന്ത്രി സ്‌ക്വയർ മാൾ പൂട്ടുന്നത് ഇതാദ്യമല്ല. ഇതിനകം മൂന്നോ നാലോ തവണ പൂട്ടിയാട്ടുണ്ട്.

2021ൽ പോലും ബിബിഎംപി ഉദ്യോഗസ്ഥർ മാൾ പൂട്ടിയിരുന്നു. പിന്നീട്, പൂട്ടും സീലും തുറക്കാൻ ഹൈക്കോടതി ബിബിഎംപിയോട് ഉത്തരവിടുകയായിരുന്നു.

മന്ത്രി മാളും ബിബിഎംപിയും ചട്ടങ്ങൾ ലംഘിച്ചു. മന്ത്രി മാൾ നികുതി നിശ്ചിത കാലയളവിനുള്ളിൽ അടച്ചിട്ടില്ല. ബിബിഎംപിയും ചട്ടങ്ങൾ ലംഘിച്ച് സീൽ ചെയ്തതായി ഹൈക്കോടതി പറഞ്ഞിരുന്നു.

2021 ഡിസംബറിൽ സിംഗിൾ ജഡ്ജി ബെഞ്ച് നികുതി കുടിശ്ശികയുടെ ഒരു ഭാഗം ഉടൻ അടയ്ക്കാൻ നിർദേശിച്ചിരുന്നു. മൂന്നാഴ്ച മുമ്പ് നോട്ടീസ് നൽകിയെങ്കിലും മന്ത്രി മാൾ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടായില്ലെന്നും 53 കോടിയോളം രൂപ നികുതി കുടിശ്ശിക ബാക്കിയുണ്ടെന്നും ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാൾ കസ്റ്റഡിയിലെടുത്തതെന്നും ബിബിഎംപി അധികൃതർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us