ചെന്നൈയുടെ പ്രിയപ്പെട്ട ക്രൗൺ പ്ലാസ ഹോട്ടൽ അടച്ചുപൂട്ടുന്നു

ചെന്നൈ: നഗരത്തിലെ പ്രമുഖ കെട്ടിടങ്ങളിലൊന്നായ 38 വർഷം പഴക്കമുള്ള ‘ക്രൗൺ പ്ലാസ ഹോട്ടൽ’ ഡിസംബർ 20 മുതൽ അടച്ചുപൂട്ടും. അഡയാർ ഗേറ്റ് ഹോട്ടൽ, പാർക്ക് ഷെറാട്ടൺ, ക്രൗൺ പ്ലാസ എന്നിങ്ങനെയുള്ള പേരുകളിലാണ് ചെന്നൈയിലെ ഈ ഹോട്ടൽ പതിറ്റാണ്ടുകളായി അറിയപ്പെട്ടിരുന്നത്.

എന്നാൽ 2023 ഡിസംബർ 20-ന് നഗരം ഈ ഐതിഹാസിക സ്വത്തിനോട് വിടപറയും. ക്രൗൺ പ്ലാസ ചെന്നൈ അഡയാർ പാർക്ക് അടച്ചുപൂട്ടുമെന്ന് ഹോട്ടൽ തങ്ങളുടെ അതിഥികളോട് അറിയിച്ചിരിക്കുകയാണ്.

ഇപ്പോൾ ഹോട്ടൽ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ബാഷ്യം കൺസ്ട്രക്ഷൻസ് ഒരു യൂബർ ലക്ഷ്വറി പ്രോജക്റ്റ് വികസിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

  പവർ കട്ട് ഇല്ലാത്ത കാലം തുടരും; പ്രകടനപത്രിക പുറത്തിറക്കി എൽഡിഎഫ്

287 മുറികളുള്ള പ്രോപ്പർട്ടി നിരവധി ഉന്നത വിവാഹങ്ങൾ, ഇവന്റുകൾ എന്നിവ നടത്തിയിട്ടുണ്ട് കൂടതെ നിരവധി സിനിമകളിൽ നിന്നുള്ള രംഗങ്ങൾ എന്നിവയും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റ് ടീമുകൾക്കും ഐപിഎൽ ടീമുകൾക്കും ഈ ഹോട്ടൽ ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഐപിഎൽ കളിക്കാർക്കുള്ള താമസവും ഇവിടെയായിരുന്നു.

വ്യവസായി ടി.ടി.വാസുവാൽ അഡയാർ ഗേറ്റ് ഹോട്ടൽ എന്ന പേരിൽ ആദ്യം പ്രമോട്ട് ചെയ്യപ്പെട്ട ഇത് പിന്നീട് വസ്ത്ര കയറ്റുമതിക്കാരായ ഗോയൽസ് വാങ്ങി.

ഐടിസി നിയന്ത്രിക്കുന്ന പാർക്ക് ഷെറാട്ടൺ ഹോട്ടൽസ് & ടവേഴ്സ് എന്ന പേരിൽ ഇത് പിന്നീട് ജനപ്രിയമായി.

  നിയമസഭ തെരഞ്ഞെടുപ്പ്; ഭരണമാറ്റമോ തുടർഭരണമോ ?; കേരളം ഇന്ന് ബൂത്തിലേക്ക്; വോട്ടെടുപ്പ് തുടങ്ങി

അതിനുശേഷം ചെന്നൈയിലെ ഗിണ്ടിയിൽ ഐടിസി ഗ്രാൻഡ് ചോള ഹോട്ടൽ (ഗ്രാൻഡ് ചോള) നിർമ്മിച്ചതോടെ ഈ ഹോട്ടലിന്റെ പേര് “ക്രൗൺ പ്ലാസ ചെന്നൈ അഡയാർ പാർക്ക്” എന്ന് പുനർനാമകരണം ചെയ്തു.

സ്ഥാപനത്തിന് 2015 ൽ ഇന്റർകോണ്ടിനെന്റൽ ഹോട്ടൽസ് ഗ്രൂപ്പും അഡയാർ ഗേറ്റ് ഹോട്ടൽസും ഒരു കരാറിൽ ഒപ്പുവെച്ചതിന് ശേഷമാണ് അതിന്റെ നിലവിലെ പേര് ലഭിച്ചത്. ഈ പ്രോപ്പർട്ടി ക്രൗൺ പ്ലാസ ചെന്നൈ അഡയാർ പാർക്ക് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു: ഷാനിമോള്‍ ഉസ്മാനെതിരെ കേസെടുത്ത് പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us