ഉടുപ്പി കോളേജ് വിവാദത്തിൽ വിദ്വേഷ പ്രസംഗം നടത്തിയവർക്കെതിരെ കേസ് 

ബെംഗളൂരു: ഉഡുപ്പി പാരാമെടിക്കൽ കോളജ് കാമറ വിവാദത്തിന്റെ അന്വേഷണം എൻ.ഐ.എക്ക് കൈമാറണം എന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച റാലിയിൽ വിദ്വേഷ പ്രസംഗം നടത്തിയ മൂന്നുപേർക്കെതിരെ ഉടുപ്പി പോലീസ് സ്വമേധയ കേസെടുത്തു.

വി.എച്ച്.പി മേഖല കൺവീനർ ശരൺ പമ്പുവേൽ, ഉഡുപ്പി ജില്ലാ സെക്രട്ടറി ദിനേശ് മെൻഡൻ, മഹിളാ മോർച്ച ഉഡുപ്പി ജില്ല പ്രസിഡന്റ് വീണട്ടി എന്നിവർക്ക് എതിരെയാണ് ഉഡുപ്പി ടൗൺ പോലീസ് കേസെടുത്തത്.

  കേരളം ഒന്നാകെ നിതിന്‍ രാജിന്റെ കുടുംബത്തിനൊപ്പം; പ്രതികരണവുമായി മുഖ്യമന്ത്രി

‘ഹിന്ദു അമ്മമാർ ഉണരണം, ചൂലേന്തും കൈകളിൽ നീതിക്കു വേണ്ടി മുസ്‌ലിമിനെതിരെ ആയുധമെടുക്കാൻ സന്നദ്ധരാവണം’ എന്നാണ് ശരൺ പറഞ്ഞത്.

‘നീതി നടപ്പാക്കാൻ സർക്കാർ സന്നദ്ധമായില്ലെങ്കിൽ ആദി-ഉഡുപ്പി നഗ്നത കേസും ഹരിയടുക്ക ഹസനബ്ബ കൊലക്കേസും ആവർത്തിക്കും’ -എന്നായിരുന്നു ദിനേശിന്റെ ഭീഷണി.

 ‘മുസ്ലിം കുട്ടികൾക്ക് സ്കൂളിലും കോളേജിലും പ്രവേശനം നൽകരുത്, അവർ വല്ല മദ്രസയിലും പഠിക്കട്ടെ’ -എന്നായിരുന്നു മഹിളാ മോർച്ച നേതാവായ വീണ ഷെട്ടി പ്രസംഗിച്ചത്.

  യുദ്ധപ്രതിസന്ധി: വാണിജ്യ ഗ്യാസ് ക്ഷാമത്തിന് പിന്നാലെ മരുന്നുകൾക്കും വിലയേറുന്നു; സാധാരണക്കാർക്ക് ഇരുട്ടടി

വ്യാഴാഴ്ച ഉഡുപ്പിയിൽ റാലിയിലായിരുന്നു വിദ്വേഷ പ്രസംഗം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി മസാലദോശയ്ക്കും പൊള്ളുന്ന വില; ബെംഗളൂരുവിലെ ഹോട്ടൽ ഭക്ഷണത്തിന് 10% അധികം നൽകേണ്ടി വരും
[masterslider id="10"]

Related posts

Click Here to Follow Us