കോളേജ് വിദ്യാർത്ഥികളിൽ നിന്നും 25 ലക്ഷം രൂപ ഫീസ് ഈടാക്കിയ ലേഡി അസിസ്റ്റന്റ് പ്രൊഫസർ ഒളിവിൽ: കേസെടുത്ത് പോലീസ്

കോളേജ് വിദ്യാർത്ഥികളിൽ നിന്ന് 25 ലക്ഷത്തോളം രൂപ ഫീസ് ഈടാക്കി ഭരണസമിതിക്ക് നൽകാതെ അസിസ്റ്റന്റ് പ്രൊഫസർ ഒളിവിൽ പോയെന്ന് പരാതി. ബന്നൂർ റോഡിലെ പ്രശസ്തമായ എടിഎംഇ എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം.

ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഹർഷിതയാണ് രക്ഷപ്പെട്ടത്.

മാനേജ്‌മെന്റ് ബോർഡിന് ഫീസ് അടയ്‌ക്കാത്തതിന്റെ ഫലമായി ഫീസ് അടയ്ക്കുന്നതുവരെ വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ മാനേജ്‌മെന്റ് ബോർഡ് അനുവദിക്കില്ലെന്ന് വിദ്യാർത്ഥികളോട് അറിയിച്ചു. അതിനാൽ, കോളേജ് അസിസ്റ്റന്റ് പ്രൊഫസർക്കും മാനേജ്‌മെന്റിനുമെതിരെ വിദ്യാർത്ഥികൾ വരുണ പോലീസ് സ്റ്റേഷനിൽ കേസ് നൽകി .

  ഹോട്ടൽ ഭക്ഷണത്തിന് വില കൂടും; ബെംഗളൂരുവിൽ ദോശയ്ക്കും ഇഡ്ഡലിക്കും വില വർധന അഞ്ച് മുതൽ പത്ത് ശതമാനം വരെ

കേസ് രജിസ്‌റ്റർ ചെയ്‌ത സാഹചര്യത്തിൽ ഒളിവിലുള്ള അസിസ്റ്റന്റ് പ്രൊഫസറെ കണ്ടെത്താൻ പോലീസ് തിരച്ചിൽ നടത്തിവരികയാണ്. 2022-23 വർഷത്തെ കോളേജ് ഫീസ് സെപ്റ്റംബറിൽ തന്നെ വിദ്യാർത്ഥികൾ അടക്കേണ്ടി വന്നു.

കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഹർഷിതയാണ് വിദ്യാർത്ഥികളോട് ഫീസ് അടക്കാൻ ആവശ്യപ്പെട്ടത്. കൂടാതെ, കോളേജിലെ മറ്റ്‌ വിഭാഗത്തിലെ മറ്റ് പ്രൊഫസർമാരും വിദ്യാർത്ഥികളോട് ഫീസ് അടയ്ക്കാൻ പറയുന്നുണ്ടായിരുന്നു.

ഇതിന്റെ ഭാഗമായി വിദ്യാർഥികളുടെ മൊബൈൽ ഫോണുകളിലേക്ക് ഫീസ് അടക്കാൻ സന്ദേശങ്ങൾ അയച്ചതായും വിദ്യാർത്ഥികളുടെ പരാതിയിൽ പറയുന്നു.

  റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിലേക്ക് മിനി ലോറി പാഞ്ഞുകയറി; നാല് വയസുകാരിക്ക് ദാരുണാന്ത്യം, മാതാപിതാക്കൾക്ക് ഗുരുതരം

ഇതോടെയാണ് വിദ്യാർത്ഥികൾ പണമായും ഓൺലൈനായും വനിതാ പ്രൊഫസർക്ക് ഫീസ് തുക നൽകിയത്.

മറ്റ്‌ പ്രൊഫസർമാർ വാങ്ങിയ ഫീസിന് രസീത് നൽകിയിരുന്നു. എന്നിരുന്നാലും പരീക്ഷാ ഫീസിന് ഹർഷിത രസീത് നൽകിയിട്ടില്ല. പിന്നീട് പിരിച്ചെടുത്ത ഫീസ് മാനേജ്‌മെന്റ് ബോർഡിന് അടക്കാതെ ഹർഷിത തുകയുമായി രക്ഷപ്പെട്ടതായി പരാതിയിൽ പറയുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്ലാസ്റ്റിക് കവറിൽ കുടുങ്ങി ശ്വാസംമുട്ടി കുരങ്ങൻ: വിനോദസഞ്ചാരികളുടെ അനാസ്ഥയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം
[masterslider id="10"]

Related posts

Click Here to Follow Us