ഒറ്റരാത്രികൊണ്ട് കോടീശ്വരരായി തക്കാളി കർഷകർ; സംസ്ഥാനത്ത് തക്കാളി കോടിപതികൾ ഇരുപതിലേറെ

tomato market

ബെംഗളൂരു: കിലോയ്ക്ക് ഒരു രൂപ പോലും വിലയില്ലാതെ വരുമ്പോൾ വഴിയോരത്ത് തക്കാളി ഉപേക്ഷിച്ച് കണ്ണീരോടെ മദാകുന്ന കർഷകരെ ഏറെ കണ്ടിട്ടുള്ളവരാണ് കന്നഡിഗർ.

എന്നാൽ ഇപ്പോൾ അതേയ് കർഷകർ തക്കാളി വിറ്റ് സന്തോഷത്തോടെ ലക്ഷണങ്ങളുമായി മടങ്ങുന്നതാണ് ഇപ്പോൾ കർണാടകയിലെ വേറിട്ട കാഴ്ച.

കഴിഞ്ഞ രണ്ട് മാസത്തിനിടെ തക്കാളി വില കുതിച്ചുയർന്നതോടെ തക്കാളി കർഷകരുടെ രാശി തെളിഞ്ഞിരിക്കുകയാണ്.

ഏഷ്യയിലെ ഏറ്റവും വലിയ തക്കാളി മൊത്ത വ്യാപാര കേന്ദ്രമായ കോലാറിലെ എ.പ.എം.സിയാർഡിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 15 – 20 വരെ കർഷകർക്ക് തക്കാളി വിറ്റ് ലഭിച്ചത് കോടികളാണെന്നാണ് കണക്കുകൾ പറയുന്നത്.

മണ്ഡ്യയിലെ ഒരു കർഷകൻ പ്രതിദിനം 1000 പെട്ടി തക്കാളിയാണ് കോലാറിലെത്തിച്ച് വില്പന നടത്തിയത്. 20 ദിവസം തുടർച്ചയായി വിട്ടപ്പോൾ ഏകദേശം 4 കോടി രൂപയോളമാണ് ലഭിച്ചത്.

മുന്തിയ ഈണം തക്കാളിക്ക് ഒരു പെട്ടിക്ക് 2000 – 2300 രൂപ വരെയാണ് വില. ഉത്തരേന്ത്യയിലെ ചില്ലറ വിൽപണിയിൽ ഈ തക്കാളിക്ക് 230 – 250 രൂപവരെ വില ഉയർന്നിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us