വാട്‌സ്ആപ്പിൽ അശ്ലീല കോളുകൾ വിളിച്ച യുവതിക്കെതിരെ പരാതി നൽകി ജിഎം സിദ്ധേശ്വര

ബംഗളൂരു: വാട്‌സ്ആപ്പിൽ അശ്ലീല കോളുകൾ വിളിച്ച യുവതിക്കെതിരെ ബിജെപി ലോക്‌സഭാംഗവും മുൻ കേന്ദ്രമന്ത്രിയുമായ ജിഎം സിദ്ധേശ്വര കൊമേഴ്‌സ്യൽ സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി.

ലൈംഗികാതിക്രമ കോളിൽ, ജൂലൈ 20 ന് ഒരു അജ്ഞാത സ്ത്രീ സിദ്ധേശ്വരയെ വീഡിയോ കോളുകൾ ചെയ്യുകയും വീഡിയോ കോൾ റെക്കോർഡിംഗുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി എഫ്‌ഐആർ പറയുന്നു.

ദാവൻഗരെ എംപിയുടെ മൊഴിയനുസരിച്ച്, ജൂലായ് 20ന് രാത്രി 10:16 ഓടെ ഒരു അജ്ഞാത നമ്പറിൽ നിന്ന് വാട്ട്‌സ്ആപ്പിൽ സിദ്ധേശ്വര മറുപടി നൽകിയില്ലന്നും തുടർന്ന് രാത്രി 10:22 ഓടെ അദ്ദേഹത്തിന് വീണ്ടുംമറ്റൊരു കോൾ ലഭിച്ചു, അദ്ദേഹം മറുപടി നൽകിയപ്പോൾ, ഹിന്ദിയിൽ സംസാരിക്കുന്ന ഒരു അജ്ഞാത സ്ത്രീ കോളിൽ അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ചുവെന്നും ഇതോടെ സിദ്ധേശ്വര കോൾ വിച്ഛേദിച്ചുവെന്നും പറയുന്നു.

രാത്രി 10.27 ഓടെ ഇതേ നമ്പറിൽ നിന്ന് സിദ്ധേശ്വരയ്ക്ക് വീണ്ടും വീഡിയോ കോൾ ലഭിച്ചു. സിദ്ധേശ്വര ഭാര്യക്ക് ഫോൺ നൽകിയത്തോടെ യുവതി കോൾ വിച്ഛേദിക്കുകയായിരുന്നു.

വീഡിയോ കോൾ റെക്കോർഡിംഗ് ട്വിറ്റർ, ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി രാത്രി 10:47 ഓടെ എംപിക്ക് സന്ദേശം ലഭിച്ചതായും എഫ്‌ഐആർ റിപ്പോർട്ടിൽ പറയുന്നു.

ഇതേ നമ്പറിൽ നിന്ന് വാട്‌സ്ആപ്പ് കോളുകൾ തുടർന്നും വന്നതിനെ തുടർന്ന് ജൂലൈ 21ന് ബിജെപി എംപി പരാതി നൽക്കുകയായിരുന്നു. ബംഗളൂരുവിലെ കിംഗ്ഫിഷർ ടവറിലെ വീട്ടിൽ സിദ്ധേശ്വര ഇരിക്കുമ്പോഴായിരുന്നു സംഭവം.

രാജസ്ഥാനിൽ രജിസ്റ്റർ ചെയ്ത നമ്പറിൽ നിന്നാണ് വിളിച്ചതെന്നാണ് റിപ്പോർട്ട്. ഇത് ഒരു ലൈംഗികാതിക്രമക്കേസാണെന്നും സിറ്റി സൈബർ പോലീസ് അന്വേഷിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us